സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ ഹൈന്ദവാചാര പ്രകാരം വിവാഹം ചെയ്ത വൈദികനെ പുറത്താക്കിപ്പോൾ തെറ്റു തിരുത്താൻ തലശേരി രൂപത വൈകിയതിലൂടെ വിമർശനം ഏറ്റു വാങ്ങുകയാണ്. ഇതേ വൈദീകൻ മുമ്പ് തലശേരി രൂപതയിലെ പൊട്ടൻ പ്ളാവിലെ ഒരു കുടുംബം തകർത്ത സംഭവം പുറത്ത് വന്നിരുന്നു. ഒരു വീട്ടമ്മയേയായിരുന്നു അന്നും ദുരുപയോഗം ചെയ്തത്. അതും 2 കുട്ടികൾ ഉള്ള ഒരു വീട്ടമ്മയേ. തലശേരി രൂപതയേ പിടിച്ചുലച്ച ആ സ്ത്രീയുമായി ബന്ധപ്പെട്ട ലൈംഗീക അപവാദം ബിഷപ്പിനെതിരേ വരെ ഉയർന്നു. ഒരു വൈദീകൻ ഉപയോഗിച്ച ശേഷം മറ്റ് വൈദീക സുഹൃത്തുക്കൾക്ക് കാഴ്ച്ച വയ്ക്കുകയായിരുന്നു. അന്ന് നടപടി സ്വീകരിക്കാതെ സഭ ഈ വൈദീകനെ സംരക്ഷിക്കുകയായിരുന്നു. ഇതേ വൈദീകനാണ് ഇപ്പോൾ 2 മക്കൾ ഉള്ള മറ്റൊരു ഹിന്ദു യുവതിയേ പ്രണയിച്ച് വിവാഹം ചെയ്തത്.സമയത്ത് തെറ്റു തിരുത്താത്ത സഭയുടെ ഇത്തരം കാര്യത്തിലെ നടപടികളാണ് മൂല്യ ച്യുതിക്ക് കാരണമാകുന്നതും നിരപരാധികളായ മറ്റ് വൈദീകർക്കും മാനഹാനി ഉണ്ടാക്കുന്നതും.
തലശേരി അതിരൂപത. ഫാ. മാത്യു മുല്ലപ്പള്ളിലി(40)നെയാണ് സഭ പുറത്താക്കിയത്. പൗരോഹിത്യത്തില്‍ നിന്നും വിടുതല്‍ അനുവദിക്കണമെന്ന് ഇദ്ദേഹം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു എന്നും ഇത് പ്രകാരം തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പൗരോഹിത്യ ചുമതലയില്‍ നിന്ന് ഇദ്ദേഹത്തെ നീക്കം ചെയ്തതായും അതിരൂപത അറിയിച്ചു.ഫാ. മാത്യു മുല്ലപ്പള്ളി വിവാഹം ചെയ്തത് രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഫാ. മാത്യു യുവതിയെ പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു.
രോഗശാന്തിക്കും, സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനും പ്രത്യേക പ്രാര്‍ത്ഥനകള്‍ ഫാ. മാത്യു മുല്ലപ്പള്ളി നടത്തി വന്നിരുന്നു. വിശ്വാസികള്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു വികാരി. കരിഞ്ഞുണങ്ങിയ തെങ്ങുകള്‍ പോലും പ്രാര്‍ത്ഥനയാല്‍ കായ്പിക്കാന്‍ കഴിവുള്ള വൈദികനാണ് ഫാ. മാത്യു മുല്ലപ്പള്ളിയെന്ന് വിശ്വസിച്ചിരുന്നവരായിരുന്നു ചിലര്‍.
എന്നാല്‍ പിന്നീട് വിവാദങ്ങളില്‍ ഫാ. മാത്യു മുല്ലപ്പള്ളിയുടെ പേര് ഇടം പിടിച്ചു. 2020 ജൂണില്‍ ഇടവകയിലെ പോള്‍ അമ്ബാട്ട് എന്നയാളുമായി ചില വൈദികര്‍ നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതാണ് സംഭവങ്ങളുടെ തുടക്കം. പോളുമായി നടത്തിയ സംഭാഷണത്തില്‍ താന്‍ പ്രവര്‍ത്തിച്ചിരുന്ന ഇടവകകളിലെ ചില സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായി ഫാ. മാത്യു മുല്ലപ്പള്ളി വെളിപ്പെടുത്തിയതാണ് വിവാദമായത്. ഇതേ ഇടവകയിലെ മുന്‍ വൈദികനാണ് ഈ വിവാദത്തിന് പിന്നിലെന്നും ആരോപണമുണ്ടായിരുന്നു.പൊട്ടന്‍ പ്ലാവ് സെന്റ് ജോസഫ് ചര്‍ച്ചില്‍ വൈദികനായിരിക്കെയാണ് ഫാ. മാത്യു മുല്ലപ്പള്ളി വിവാദങ്ങളില്‍ പെടുന്നത്. തുടര്‍ന്ന് ഇദ്ദേഹത്തെ പൊന്ന്യത്തേക്ക് സ്ഥലം മാറ്റുകയായിരുന്നു.