മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ കൊള്ള സംഘത്തിലെ അംഗം ആണെന്ന് പി.സി ജോർജ്. ഫാരിസ് അബൂബക്കറും മുഖ്യമന്ത്രിയും ഒരു സാമ്പത്തികറാക്കറ്റാണ്. മുഖ്യമന്ത്രിയും മകൾ വീണാ വിജയനും ഇതിലേ കൊള്ള സംഘത്തിലേ കണ്ണികളാണ്. ഇത് തന്നെയാണ് പിനറായി വിജയനെ കൂടുതൽ വേദനിപ്പിക്കുക. പിണറായി വിജയനു തന്റെ മകൾ എന്ന് പറഞ്ഞാൽ എല്ലാം ആണ്. മുഖ്യമന്ത്രി തനിക്കെതിരേയും എന്റെ കുടുംബം തകർക്കാനും നീങ്ങിയാൽ എനിക്കും കുറച്ചൊക്കെ വിളിച്ച് പറയാൻ ഉണ്ട് എന്ന് തന്നെയാണ് പി സി ജോർജിന്റെ നിലപാട്. ഇന്നലെ പി സി ജോർജിന്റെ ഭാര്യ പിണറായി വിജയൻ ഞങ്ങളുടെ കുടുംബമാണ് തകർക്കുന്നത് എന്ന് പറഞ്ഞിരുന്നു. ഇതിന്റെ തിരിച്ചടിയാണ് ജാമ്യം കിട്ടിയ പി സി ജോർജ്ജ് ഇപ്പോൾ തിരിച്ച് പിണറായി വിജയന്റെ വീട്ടിന്റെ അകത്തും കയറി കളി തുടങ്ങിയത്.
ഇത്ര ഗുരുതരമായ ആരോപണം വീണ വിജയനെതിരേ വന്നിട്ടില്ല. കൊള്ള സംഘത്തിലെ കണ്ണി എന്നൊക്കെ പറയുമ്പോൾ പിതാവായ പിണറായി വിജയനു വേദനിക്കും ഒരു പക്ഷേ പിണറായിയെ ഇനിയും കുത്തി നോവിച്ചാൽ എന്താകും അവസ്ഥ എന്ന് പോലും അറിയില്ല. അടപടലം പൂട്ടാൻ പിണറായി പി സി ജോർജിനായി നെയ്തെടുക്കുന്ന വലകൾ എല്ലാം പൊട്ടിച്ച് പി സി ജോർജ് പുർത്ത് വരികയാണ്. പി സി യെ പൂട്ടാൻ ആകാതെ വരുമ്പോൾ കൊടുത്ത് ഞാൻ അവൻ എനിക്കിട്ട് രണ്ട് എന്ന കാർട്ടൂൺ വാചകം പോലെ പിണറായിക്ക് എതിരേ തിരിയുകയാണ് പി. സി ജോർജ് വീണ്ടും. പി.സി ജോർജിന്റെ നാവറ്റക്കാൻ പിനറായിക്ക് സാധിക്കുന്നില്ല. ക്രൈം നന്ദകുമാറിനെ ജയിലിൽ ഇട്ട് നിശബ്നാക്കി എങ്കിൽ എത്ര കിനഞ്ഞ് ശ്രമിച്ചിട്ടും പി സി ജോർജിനെ ജയിലിൽ പൂട്ടാൻ പിണറായി വിജയനു സാധിക്കുന്നില്ല.
കൂടുതൽ ഗൗരവമുള്ള പരാതികൾ ഉന്നയിക്കുമ്പോൾ ചർച്ചയാവുകയാണ് വീണ്ടും മുഖ്യമന്ത്രിയുടെ കുടുംബവും മകളും. പിനറായി വിജയനാവട്ടേ തന്നെ കുറിച്ചും ഭാര്യയേ കുറിച്ചും മകനേ കുറിച്ചും വിമർശിച്ചാൽ അത് വിഷയമല്ല. എന്നാൽ മകളേ കുറിച്ച് പറഞ്ഞാൽ അദ്ദേഹം വികാര ഭരിതനാകുന്നസ് ഒരു പിതാവായാണ് കാണുന്നത്. നിയമ സഭയിലും നമ്മൾ കണ്ടതാണ്. വീണാ വിജയൻ ഫാരീസ് അബൂബക്കറിന്റെ കൊ സംഘത്തിലെ അംഗം എന്ന് പരസ്യമായി വിളിച്ച് പറയുമ്പോൾ പി സി ജോർജിനെ ഇനി എങ്ങിനെ തളയ്ക്കും എന്നാണ് സർക്കാർ ആലോചന. ഇനിയും കേസെടുക്കാൻ ആവില്ല. കാരണം ഇതുവരെ പി.സിക്ക് എതിരേ എടുത്ത എല്ലാ കേസിന്റെയും മുന ഒടിഞ്ഞു. കേസ് എടുത്തവരും പരാതിക്കാരും പൊലും നാണംകെട്ടു എന്നും പറയാം. എല്ലാ നീക്കവും പിഴച്ചപ്പോൾ അവസാനം സോളാർ നായികയേ രംഗത്ത് ഇറക്കുകയായിരുന്നു. സോളാർ നായിക തന്റെ ശരീരത്ത് പി സി തൊട്ടു. ബലം പ്രയോഗിക്കാൻ ശ്രമിച്ചു എന്നാണ് പറഞ്ഞിരുന്നത്. ഒടുവിൽ അതും ചീറ്റി പോവുകയായിരുന്നു. ഇനി പി സി ജോർജിനെ എന്തു ചെയ്യും. ഏറ്റവും അപകറ്റകാരിയാണ് താൻ എന്നും മുഖ്യമന്ത്രിയുടെ വീട്ടിൽ കയറി കളിക്ക്ക്കും എന്നും കൃത്യമായി പറയുകയാണ് ഇപ്പോൾ പി സി പറയുന്ന വാക്കുകളിലൂടെ.
മുഖ്യമന്ത്രിയുടെ വിദേശ യാത്രകൾ എല്ലാം വിവാദത്തിലാകുന്നു. അമേരിക്ക, ഗൾഫ് ഓസ്ട്രേലിയ എല്ലായിടത്തും ഒപ്പമോ പിന്നീടോ മകൾ വീണ അനുഗമിക്കുന്നു. എന്തിനാണ് മകൾ എല്ലായിടത്തും മുഖ്യമന്ത്രിക്കൊപ്പം വിദേശത്ത് ചെല്ലുന്നത് എന്നതും പി സി ജോർജ് ഉയർത്തുന്ന ചോദ്യമാണ്.പിണറായി വിജയൻ അമേരിക്കയ്ക്ക് പോകുന്നതിന് രണ്ടുദിവസം മുമ്പോ അതിനുശേഷമോ വീണ വിജയനും അമേരിക്കയ്ക്ക് പോകുന്നു. മുഖ്യമന്ത്രി യുഎഇയിലേക്ക് പോകുമ്പോൾ ഒരാഴ്ച കഴിഞ്ഞോ ഒരാഴ്ചയ്ക്ക് മുമ്പോ മകളും പോകുന്നു. മുഖ്യമന്ത്രി ഓസ്‌ട്രേലിയയിലേക്ക് പോകുന്നു, ഒരാഴ്ചയ്ക്ക് മുമ്പോ ഒരാഴ്ചയ്ക്ക് ശേഷമോ വീണയും അവിടെ എത്തിയിട്ടുണ്ട്. ഇതിൽ ദുരൂഹതയുണ്ടെന്നും ജോർജ് പറഞ്ഞു.മുഖ്യമന്ത്രിയുടെ ഭാര്യയെക്കുറിച്ച് സഹതാപമുണ്ട്. അവർ ഇതൊന്നും അറിയുന്നില്ല. അവർ ഇതിൽ പങ്കാളിയാണെന്ന് താൻ കരുതുന്നില്ലായെന്നും ജോർജ് കൂട്ടിച്ചേർത്തു.