മുഖ്യമന്ത്രിയുടെ ചിത്രമുള്ള പരസ്യ ബോര്‍ഡ് മറഞ്ഞു, സ്‌കൂളിലെ മരച്ചില്ലകള്‍ അനുവാദമില്ലാതെ മുറിച്ചതായി പരാതി

കണ്ണൂര്‍. മുഖ്യമന്ത്രിയുടെ പരസ്യബോര്‍ഡ് മറഞ്ഞതിനാല്‍ സ്‌കൂളിലെ മരക്കൊമ്പുകള്‍ അനുവാദം ഇല്ലാതെ മുറിച്ചുമാറ്റിയതായി പരാധി. അവധിയെ തുടര്‍ന്ന് സ്‌കൂളില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ഇല്ലാത്ത സമയത്താണ് ചില്ലകള്‍ മുറിച്ചത്. മൂന്ന് പേരടങ്ങുന്ന സംഘമാണ് മരച്ചില്ലകള്‍ മുറിച്ചതെന്നാണ് വിവരം. തുടര്‍ന്ന് സ്‌കൂളിലെ പ്രധാന അധ്യാപകന്‍ കണ്ണൂര്‍ കോര്‍പ്പറേഷനിലും പോലീസിലും പരാതി നല്‍കി. ലൈഫ് മിഷന്‍ പദ്ധതിയെ കുറിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചത്.

റെഡ് അരികിലെ കെട്ടിടത്തിന് മുകളിലാണ് ഫ്‌ളെക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചിത്രമാണ് സ്ഥാപിച്ചത്. സ്‌കൂളിലെ മരം ഫ്‌ളെക്‌സ് ബോര്‍ഡിലെ കാഴ്ച മറയ്ക്കുന്നതിനാല്‍ മുറിച്ച് മാറ്റണമെന്ന് സ്‌കൂളിലെ ഓഫീസ് അസിസ്റ്റന്റിനോട് ചിലര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മൂന്ന് പേര്‍ അനുവാദം ഇല്ലാതെ മരച്ചില്ലകള്‍ മിറിക്കുകയായിരുന്നു. ബോര്‍ഡ് കാണാന്‍ വേണ്ടിയാണ് ചില്ല മുറിക്കുന്നതെന്ന് വന്നവര്‍ പറഞ്ഞു.

രണ്ട് മരങ്ങളുടെ ചില്ലകളാണ് മുറിച്ച് മാറ്റിയത്. ബോര്‍ഡിലെ ചിത്രം കാണുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ചിത്രം എടുത്ത ശേഷമാണ് സംഘം തിരികെ പോയത്. വിദ്യാര്‍ഥികളും നാട്ടുകാരും തണല്‍ തേടി എത്തുന്ന സ്ഥലം കൂടിയാണിതെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു.