നാലുപേർക്ക് കൂടി കൊവിഡ് ജെ എൻ വൺ, സംസ്ഥാനത്ത്ജാഗ്രത നിദേശം

തിരുവനന്തപുരം : കൊവിഡ് ഉപവകഭേദമായ ജെഎൻ വൺ സംസ്ഥാനത്ത് നാലുപേർക്ക് കൂടി സ്ഥിരീകരിച്ചു. സാമ്പിൾ പരിശോധനയിലാണ് കോഴിക്കോട്ട് നാലുപേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. അതിവേഗം പടരുന്ന ഒമിക്രോൺ വകഭേദമാണിത്. ഈ വകഭേദത്തിനെതിരെ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ക്രിസ്‌മസ് ,​ പുതുവത്സര,​ ഉത്സവ സീസൺ ആയതിനാൽ രോഗം വ്യാപിക്കാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശം.

പ്രായമായവരും മറ്റ് രോഗങ്ങൾ ഉള്ളവരും കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് നിർദ്ദേശത്തിൽ പറയുന്നു. അതേസമയം സംസ്ഥാനത്ത് കൊവിഡ് ബാധിച്ച ആക്ടീവ് കേസുകളുട എണ്ണം മൂവായിരമായി. രാജ്യത്ത് കൊവിഡ് ബാധിച്ചവരിൽ ഭൂരിഭാഗം കേസുകളും കേരളത്തിലാണ്.

സംസ്ഥാനത്ത് കൂടുതല്‍ പേരിലും പടരുന്നത് കൊവിഡ് ഒമിക്രോണ്‍ വകഭേദമാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു മാസമായി കേരളത്തിലെ കൊവിഡ് കേസുകളില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. വളരെ വേഗത്തില്‍ പടരുന്ന വകഭേദം ആണിത്. ഇതിന്റെ കൂടി സാന്നിധ്യം ആകാം കേരളത്തില്‍ നിലവില്‍ കൊവിഡ് കേസുകള്‍ ഉയരാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

കാറ്റഗറി ബി അഥവാ കിടത്തി ചികിത്സ വേണ്ട കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുമായി എത്തുന്നവരാണ് കൂടുതലും. പ്രായമായവരിലും മറ്റ് രോഗങ്ങള്‍ ഉള്ളവരിലും ആണ്.