prashant-manghat-and-pramod-manghat യുഎഇയിലെ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടത്തിയ പ്രശന്ത് മാങ്ങാട്, പ്രമോദ് മാങ്ങാട് എന്നിവർക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്തു. . ഏകദേശം 2500 കോടിയുടെ വായ്പ്പാ തട്ടിപ്പ് നടത്തിയ ഇവർ ലോക്ക് ഡൗണിന് മുന്നെ ഇന്ത്യയിലേക്ക് കടന്നിരുന്നു. ഇവർ ജോലി ചെയ്ത ആശുപത്രിയുടെ ഉടമയായ ബി ആർ ഷെട്ടിയാണ് ഇവരെ കുരുക്കാൻ രംഗത്തിറങ്ങിയത്. ഡോ ബി.ആർ ഷെട്ടിയുടെ ദുബൈയിലെ എൻ.എം.സി ആശുപത്രിയുമായി ബന്ധപ്പെട്ട് നടത്തിയ ബാങ്ക് ലോൺ തിരിമറിയാണ് പ്രശാന്ത് മാങ്ങാട്ടിനെ കുടുക്കിയത്.
ബി.ആർ.ഷെട്ടിയുടെ വ്യാജ ഒപ്പുകളും മറ്റും ഇട്ട് അനവധി ലോണുകൾ ദുബൈയിലെ ബാങ്കുകളിൽ നിന്നും തിരിമറി നടത്തി.
ബാങ്കുകൾ നല്കിയ പരാതിയിൽ ബി.ആർ.ഷെട്ടിയും, പ്രശാന്ത് മാങ്ങാടും, പ്രദീപ് മാങ്ങാടും Prasanth Manghat and Promoth Manghat ആണ് പ്രതികൾ. ഈ തട്ടിപ്പുകളിൽ തനിക്ക് പങ്കില്ലെന്നും തന്റെ ഒപ്പ് വ്യാജമായി ഇട്ട് നൽകിയതാണെന്നുമാണ് ഷെട്ടിയുടെ പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇവരെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് ഇപ്പോൾ ലഭി്കകുന്ന വിവരം.
ഒരു മലയാളി വിദേശ രാജ്യത്ത് നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് കേസാണിത്. ഏതായാലും ബി ആർ ഷെട്ടിയും ഇവർക്കെതിരെ നീങ്ങിയതോടെ പ്രശാന്ത് മാങ്ങാട്ടിനും പ്രമോദ് മാങ്ങാട്ടിനും കുരുക്ക് വീഴുമെന്ന കാര്യം ഉറപ്പായി.
അറയ്ക്കൽ ജോയിയെ ചതിച്ചുവീഴ്ത്തിയതിനു പന്നിൽ മലയാളികളും, ഞെട്ടിക്കുന്ന റിപ്പോർട്ട്
യുഎഇ പ്രവാസികളെ പെരുവഴിയിലാക്കി മാങ്ങാട്ട് സഹോദരന്മാര്‍ മുങ്ങി
യുഎഇയെ 20250 കോടി പറ്റിച്ച് മലയാളി, പാലക്കാട് കാരൻ പ്രശാന്ത് മാങ്ങാട്ട് പ്രതി
കൂലിക്കാരായി ഗൾഫിൽ പോയി കോടീശ്വരന്മാരാകുന്നവർക്ക് പിന്നിൽ, പ്രശാന്ത് മാങ്ങാട്ട് കോടീശ്വരനായത്