അസൂയയും അപവാദങ്ങളും അവഹേളനങ്ങളും, കാരണം ഒന്നേയുള്ളൂ മുസ്ലീം കുടുത്തില്‍ പിറന്ന പെണ്ണായിപോയി, മുസ്ലിയാര്‍ക്ക് എതിരെ ഡോ.ഷിംന അസീസ്

പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പൊതു വേദിയിലേക്ക് വിളിക്കുന്നതിനെതിരെ രംഗത്തെത്തിയ ഇ കെ സമസ്ത നേതാവ് അബ്ദുള്ള മുസ്ലിയാരുടെ നടപടിക്ക് എതിരെ പലരുപം രംഹത്ത് എത്തുന്നുണ്ട്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ തൊട്ട് ഇഷ്ടം പോലെ സ്റ്റേജുകളില്‍ കയറിയിട്ടുണ്ട്. ഇപ്പോഴും കയറാറുണ്ട്. മുസ്ലിയാക്കന്‍മാരുള്ള സ്റ്റേജിലും മുസ്ലിയാക്കന്‍മാര്‍ക്കും കുടുംബങ്ങള്‍ക്കും ക്ലാസെടുത്തിട്ടുണ്ട്. മീഡിയയില്‍ വരുന്നതിനുള്‍പ്പെടെ പലയിടത്തും നല്ല എതിര്‍പ്പുണ്ടായിരുന്നു. കൂട്ടത്തില്‍ അസൂയയും, അപവാദങ്ങളും, അവഹേളനങ്ങളും വേറെയും. ഇതിനൊക്കെ ഒരൊറ്റ കാരണമേയുള്ളൂ… മുസ്ലിം കുടുംബത്തില്‍ പിറന്ന പെണ്ണായിപ്പോയി.-ഷിംന അസീസ് കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം, പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിക്ക് സ്റ്റേജില്‍ വെച്ച് ഉപഹാരം നല്‍കിയതിന് സ്റ്റേജിലുള്ളവരെ ‘തല മുതിര്‍ന്ന’ ഒരു മുസ്ലിയാര്‍ ശാസിക്കുന്ന വീഡിയോ കണ്ടു. അതാണ് സമസ്തയുടെ നിയമമെന്നോ ഏതാണ്ടൊക്കെയോ അയാള്‍ വേദിയില്‍ വച്ച് തന്നെ പുലമ്പുന്നുണ്ട്. പഠിച്ച് നേടിയതിന് ആദരിക്കപ്പെട്ട് അഭിമാനത്തോടെ നില്‍ക്കേണ്ട ആ നിമിഷത്തില്‍ ആ പെണ്‍കുട്ടിക്ക് എന്ത് മാത്രം അപമാനം തോന്നിക്കാണുമോ..!

സ്‌കൂളില്‍ പഠിക്കുമ്പോള്‍ തൊട്ട് ഇഷ്ടം പോലെ സ്റ്റേജുകളില്‍ കയറിയിട്ടുണ്ട്. ഇപ്പോഴും കയറാറുണ്ട്. മുസ്ലിയാക്കന്‍മാരുള്ള സ്റ്റേജിലും മുസ്ലിയാക്കന്‍മാര്‍ക്കും കുടുംബങ്ങള്‍ക്കും ക്ലാസെടുത്തിട്ടുണ്ട്. മീഡിയയില്‍ വരുന്നതിനുള്‍പ്പെടെ പലയിടത്തും നല്ല എതിര്‍പ്പുണ്ടായിരുന്നു. കൂട്ടത്തില്‍ അസൂയയും, അപവാദങ്ങളും, അവഹേളനങ്ങളും വേറെയും. ഇതിനൊക്കെ ഒരൊറ്റ കാരണമേയുള്ളൂ… മുസ്ലിം കുടുംബത്തില്‍ പിറന്ന പെണ്ണായിപ്പോയി.

ഇന്നും അനുഭവിക്കുന്നുണ്ട്… ഫൈറ്റ് ചെയ്ത് പിടിച്ചു നില്‍ക്കുന്നത് പിന്നാലെ വരുന്നവരെക്കൂടെ ഓര്‍ത്താണ്. എപ്പോഴും പറയാറുള്ളത് പോലെ, മുന്നേ നടക്കുന്നവര്‍ക്ക് ഏറ് കൊള്ളുമെങ്കിലും ക്രമേണ വഴി ക്ലിയറായിക്കോളും. പിറകെ വരുന്നവര്‍ക്കെങ്കിലും മാറ്റങ്ങളിലേക്ക് സുഗമമായി നടക്കാനാവും. 2022ല്‍ എത്തിയിട്ടില്ലാത്ത ‘പണ്ഢിതരത്നങ്ങള്‍’ കട്ടപ്പുറത്തിരിക്കുന്ന കാലം വേഗം വരട്ടെ. ബാക്കിയുള്ളോര് മുന്നോട്ട് നടക്കട്ടെ… വഴി തെളിയട്ടെ !