മേഘ്നയുടെ ബേബി ഷവർ ചടങ്ങിൽ വിങ്ങിപ്പൊട്ടി ധ്രുവ് സർജ

നടി മേഘ്ന രാജിന്റെ ബേബി ഷവർചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.ചിരഞ്ജീവി സർജയുടെ വിയോ​ഗത്തോടെ ആകെ തളർന്നുപോയ മേഘ്ന കണ്മണിക്കായുള്ള കാത്തിരുപ്പിലായിരുന്നു.മേഘ്ന നാല് മാസം ​ഗർഭിണിയായിരിക്കുമ്പോഴാണ് ചിരുവിന്റെ അകാല വിയോ​ഗംഈ വേദനയിൽ നിന്നും താരത്തിന് കരകയറാനാവട്ടെയെന്നായിരുന്നു താരങ്ങളും ആരാധകരും പ്രാർത്ഥിച്ചത്.താരത്തിന്റെ ബേബി ഷവർ ചടങ്ങായിരുന്നു കഴിഞ്ഞ ദിവസം.ചിരഞ്ജീവി സർജയുടെ അമ്മയും സഹോദരനായ ധ്രുവയും ഭാര്യയും മറ്റ് കുടുംബാംഗങ്ങളുമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്

നിറവയറിൽ കൈവെച്ച് സന്തോഷവതിയായി നിൽക്കുന്ന മേഘ്‌നയുടെ ചിത്രങ്ങൾ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.തനിക്ക് ഒപ്പമായി ചിരുവിന്റെ കൂറ്റൻ കട്ടൗട്ട് സ്ഥാപിക്കുകയായിരുന്നു മേഘ്‌ന രാജ്.ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തോടൊപ്പം വൈകാരികമായ ഒരു അടിക്കുറിപ്പും മേഘ്ന ചേർത്തിരിക്കുന്നു.എനിക്ക് വളരെ വേണ്ടപ്പെട്ട രണ്ടു പേർ.ഇങ്ങനെയാണ് ചിരു ഇപ്പോൾ വേണ്ടിയിരുന്നത്,ആ രീതിയിൽ തന്നെ ഇത് ഉണ്ടാവുകയും ചെയ്യും എന്നെന്നേക്കും എല്ലായ്‌പ്പോഴും മേഘ്ന കുറിച്ചു.ചിരഞ്ജീവി മരിച്ചെങ്കിലും അദ്ദേഹത്തിന്റെ സാന്നിധ്യം ദൃശ്യമാക്കിക്കൊണ്ടാണ് ചടങ്ങിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്

മേഘ്‌നയ്ക്ക് പിറകിലായി മുഴുവൻ സമയവും ധ്രുവയുണ്ടായിരുന്നു.ഇടയ്ക്ക് സഹോദരനോട് തമാശ പറഞ്ഞ് ചിരിക്കുന്ന മേഘ്‌നയേയും വീഡിയോയിൽ കാണാം.സഹോദരിയെ ചേർത്ത് പിടിച്ചിരുന്നു ധ്രുവഈ ചടങ്ങിന് ശേഷമായാണ് ചിരുവിന്റെ ഫോട്ടോയ്ക്ക് അരികിൽ കുടുംബസമേതം ചിത്രത്തിനായി പോസ് ചെയ്തത്.ഈ സമയത്ത് ചിരുവിനെ നോക്കി വികാരധീനനാവുന്നുണ്ട് ധ്രുവ

39ാം വയസ്സിൽ നടൻ വിടവാങ്ങിയപ്പോൾ അണപൊട്ടിയൊഴുകിയ മേഘ്നയുടെ ദുഖത്തെ തടഞ്ഞു നിർത്തിയത് തന്റെ ഉള്ളിൽ വളരുന്ന മറ്റൊരു ജീവൻ ആയിരിക്കണം.രണ്ട് വർഷം മുൻപായിരുന്നു മേഘ്ന രാജിനെ ചിരഞ്ജീവി സർജ ജീവിതസഖിയാക്കിയത്.മലയാളികൾക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് മേഘ്ന രാജ് ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം മുൻപ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു.രണ്ടാം വിവാഹ വാർഷികത്തിന് പിന്നാലെയാണ് മേഘ്ന ഗർഭിണിയാണെന്നുളള വിവരം എല്ലാവരും അറിഞ്ഞത്തുടർന്ന് അച്ഛനാകാൻ പോവുന്നതിന്റെ സന്തോഷത്തിലായിരുന്നു ചിരഞ്ജീവി സർജ.ക്രിസ്ത്യൻ,ഹിന്ദു ആചാര പ്രകാരമുളള വിവാഹ ചടങ്ങുകളായിരുന്നു മേഘ്നയുടെയും ചിരഞ്ജീവിയുടെയുമായി നടന്നത്.അടുത്തിടെ മേഘ്‌ന ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.എന്നാൽ ഇത് തെറ്റായ വാർത്തകളാണെന്ന് മേഘ്‌ന അറിയിച്ചിരുന്നു