ഓണ്‍ലൈന്‍ പഠനത്തിന് അയല്‍വീട്ടില്‍ പോയ പെണ്‍കുട്ടിയെ അയല്‍വാസി ദീവസങ്ങളോളം പീഡിപ്പിച്ചു, സംഭവം തിരുവനന്തപുരത്ത്

കല്ലമ്പലം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിലവില്‍ വന്നതോടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴിയാണ് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത്. എന്നാല്‍ ഇതിന് സൗകര്യമില്ലാത്തവരുമുണ്ട്. അയല്‍ പക്കത്തും മറ്റും പോയി പഠിക്കുന്ന വിദ്യാര്‍ത്ഥികളുമുണ്ട്. ഇത്തരത്തില്‍ അയല്‍പക്കത്ത് പഠിക്കാന്‍ പോയ വിദ്യാര്‍ത്ഥി ജീവന്‍ ഒടുക്കി എന്ന വാര്‍ത്തയാണ് പുറത്ത് എത്തുന്നത്. പഠിക്കാനായി പോയ പെണ്‍കുട്ടിയെ അയല്‍വാസി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വര്‍ക്കല കല്ലമ്പലത്താണ് സംഭവം.

പെണ്‍കുട്ടിയെ പീഡിപ്പിത്ത കേസില്‍ മണമ്പൂര്‍ നീറുവിള മാര്‍ക്കറ്റിന് സമീപം വിളയല്‍ വീട്ടില്‍ രാജന്‍ എന്ന ഉദയകുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 47 കാരനായ ഇയാള്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് വരികയായിരുന്നു. ജൂണ്‍ ഒന്ന് മുതലാണ് സംഭവത്തിന് തുടക്കം. ദിവസങ്ങളായി ഇയാള്‍ പീഡനം തുടര്‍ന്നതോടെ പെണ്‍കുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

ഇതിന് പിന്നാലെ പ്രതി ഒളിവില്‍ പോയി. പല സ്ഥലങ്ങളായി ഇയാള്‍ മാറി മാറി ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു. കല്ലമ്പലം ഇന്‍സ്‌പെക്ടര്‍ ഫറോസ്, എസ്‌ഐ:വി.നിജാം, രാധാകൃഷ്ണന്‍, ഷാഡോ ടീം അംഗങ്ങളായ ഷിജു, അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ദിവസങ്ങളായുള്ള അന്വേഷണത്തില്‍ പ്രതിയെ പിടികൂടിയത്. അറസ്റ്റു ചെയ്ത പ്രതിയെ കോടതില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.