കുട്ടികളെ പോലും വെറുതെ വിടാത്ത തൊപ്പിയും തലേക്കെട്ടുമിട്ട മനുഷ്യര്‍, അറപ്പു തോന്നുന്നു ഈ കാമപ്രാന്തന്മാരെ ഓര്‍ത്ത്; ജസ്‌ല മാടശ്ശേരി

തിരുവനന്തപുരം: തൃശ്ശൂരില്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി ജസ്‌ല മാടശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌. കൊച്ചു കുട്ടികളെ ജന്‍ഡര്‍ വ്യത്യാസമില്ലാതെ കാമകേളിക്കുപയോഗിക്കുന്ന തൊപ്പിയും തലേക്കെട്ടുമിട്ട വെള്ളയിട്ട മനുഷ്യരെന്ന് ജസ്‌ല ഉസ്താദുമാരെക്കുറിച്ച്‌ പറഞ്ഞു. അറപ്പു തോന്നുന്നു ഈ കാമപ്രാന്തന്മാരെ ഓര്‍ത്തെന്നും, എത്ര കുഞ്ഞുങ്ങളെയാണ് ഇവന്മാരെ പോലുള്ളവര്‍ മാനസിക ട്രോമയിലേക്ക് തള്ളി വിടുന്നതെന്നും ജസ്‌ല കുറിച്ചു.

‘സാധാരണ ഇത്തരം വാര്‍ത്തകള്‍ അവഗണിക്കാറാണ് പതിവ്. ദിവസവും വരുന്നത് കൊണ്ട് എന്നും ഒരേ വിഷയത്തില്‍ എങ്ങനെ എഴുതും എന്ന് വച്ചിട്ട്. ശ്ശെ നാണം കെട്ട കൊറേ എണ്ണം. ഫേസ്ബുക്കില്‍ ഒരു ഫോട്ടോ ഇട്ടാല്‍ വരെ ഈ മതം പുഴുങ്ങികള്‍ പറയുന്ന ഭാഷ എന്തൊരശ്ലീലമാണ്’, ജസ്‌ല കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

യുക്തിവാദികള്‍ അമ്മയുമായും പെങ്ങളുമായും അച്ഛനുമായും സഹോദരനുമായും ഒക്കെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവരാണ്. ആര് പറഞ്ഞു ?
ബിശ്വാസികള്‍.

ആഴ്ചയില്‍ രണ്ടോ മൂന്നോ വീതം ഈ വിശ്വാസികളെ വാര്‍ത്തെടുക്കുന്ന മദ്രസകളില്‍ നടക്കുന്ന വാര്‍ത്തകള്‍ എന്തൊക്കെ. കുഞ്ഞു കുട്ടികളിലേക്ക് മതം കുത്തിനിറക്കുന്ന മതസ്ഥാപനങ്ങളിലാണ് ഡെയിലി ഇത്തരം വാര്‍ത്തകള്‍ വരുന്നത്. കൊച്ചു കുട്ടികളെ, അത് ജന്‍ഡര്‍ വ്യത്യാസമില്ലാതെ കാമകേളിക്കുപയോഗിക്കുന്ന കുറെ തൊപ്പിയും തലേക്കെട്ടുമിട്ട വെള്ളയിട്ട മനുഷ്യര്‍. അറപ്പു തോന്നുന്നു ഈ കാമപ്രാന്തന്മാരെ ഓര്‍ത്ത്. എത്ര കുഞ്ഞുങ്ങളെ ആണ് ഇവന്മാരെ പോലുള്ളവര്‍ മാനസിക ട്രോമയിലേക്ക് തള്ളി വിടുന്നത്. ഈ ഫ്രസ്‌ട്രേഷന്‍ ഒക്കെ ഉള്ളില്‍ വെച്ചല്ലെ കുട്ടികള്‍ വളര്‍ന്നു വരുന്നതും പലരും ഇതേ രീതി പിന്തുടര്‍ന്ന് പോകുന്നതും.

തൃശ്ശൂരില്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കയ്പമംഗലം ചളിങ്ങാട് സ്വദേശി തോയപുറത്ത് വീട്ടില്‍ ജുബൈറി(36)നെയാണ് മതിലകം ഇന്‍സ്പെക്ടര്‍ ടി.കെ. ഷൈജുവും സംഘവും അറസ്റ്റ് ചെയ്തത്.13 വയസ്സുള്ള വിദ്യാര്‍ത്ഥിയെയാണ് പീഡിപ്പിച്ചത് . ഇയാള്‍ക്കെതിരേ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

സാധാരണ ഇത്തരം വാര്‍ത്തകള്‍ അവഗണിക്കാറാണ് പതിവ്. ദിവസവും വരുന്നത് കൊണ്ട് എന്നും ഒരേ വിഷയത്തില്‍ എങ്ങനെ എഴുതും എന്ന് വെച്ചിട്ട്. ശ്ശെ നാണം കെട്ട കൊറേ എണ്ണം. ഫേസ്ബുക്കില്‍ ഒരു ഫോട്ടോ ഇട്ടാല്‍ വരെ ഈ മതം പുഴുങ്ങികള്‍ പറയുന്ന ഭാഷ എന്തൊരശ്ലീലമാണ്. അതു പക്ഷെ സ്ത്രീകളോടും കമ്മ്യൂണിറ്റി മെമ്ബേഴ്സിനോടുമൊക്കെ പറയുകയുള്ളൂ. ഇതുപോലെ പരിപാടി ചെയ്യുന്നവരോട് എത്ര മാന്യമായാണ് ഈ മതത്തിന്റെ ആളുകള്‍ സംസാരിക്കുന്നത്. എന്നും ആവര്‍ത്തിക്കപ്പെടുന്ന ഈ സംഭവങ്ങള്‍ അവര്‍ക്കു എന്നും ഒറ്റപ്പെട്ട സംഭവങ്ങളാണ്