ബാലഭാസ്കർ കേസ്, അപകടത്തിനു മുമ്പ് സ്വർണ്ണം കൈമാറി, പുതിയ വെളിപ്പെടുത്തൽ

വയലിനിസ്റ്റ് ബാലബാസ്കർ കേസിൽ പുതിയ വഴിതിരിവ്. ബാലഭാസ്കർ കൊല്ലപ്പെടുന്നതിനു മുമ്പ് 8 കോടിയുടെ സ്വർണ്ണ കള്ളകടത്ത് നടന്നിരുന്നു എന്ന് വെളിപ്പെടുത്തലുമായി കലാഭവൻ സോബി. സപ്റ്റംബർ 24നു കൊടകര ഫ്ളൈ ഓവറിനു താഴെ വയ്ച്ചാണ്‌ 8 കോടിയുടെ കള്ളകടത്ത് സ്വർണ്ണം കൈമാറിയത്. ഇത് വിദേശത്ത് നിന്നും കടത്തി കൊണ്ടുവന്നാതായിരിക്കാം എന്നും പറയുന്നു. ഈ സമയത്ത് ബാലഭാസ്കറിന്റെ സാന്നിധ്യം സമീപത്ത് ഉണ്ടായിരുന്നു എന്നും ബാലഭാസ്കറിനു ഈ കള്ളകടത്തിൽ എതിർപ്പ് ഉണ്ടായിരുന്നു എന്നും ഇതിനെതിരേ ശബ്ദിച്ചു എന്നും സോബി പറയുന്നു. സ്വർണ കടത്തുമായി ബന്ധപ്പെട്ടുള്ള ലോബിയാണ്‌ കൊലപാതകത്തിനു പിന്നിൽ എന്ന ആരോപണം ഇതോടെ വീണ്ടും ശക്തമായി. തനിക്ക് ഈ വിവരം എത്തിച്ചു തന്ന ആളേ കണ്ടെത്താനും തിരിച്ചറിയാനും ആകും എന്നും കലാ ഭവൻ സോബി പറയുന്നു. ലോക പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയേ സമീപിച്ചിരിക്കുകയാണിപ്പോൾ സോബി ജോർജ്.

വീഡിയോ കാണാം