ഗോപികയുമായുള്ള സ്വകാര്യ ചിത്രങ്ങള്‍ അടക്കം കാമുകന്‍ ഭര്‍ത്താവിന് അയച്ചു കൊടുത്തു, കുടുംബ ജീവിതം തകരുമെന്ന ഭയത്താല്‍ ജീവനൊടുക്കി

തിരുവനന്തപുരം: കുന്നത്തുകാല്‍ കോട്ടുക്കോണം ചീരംകോട് സ്വദേശിയുടെ ഭാര്യ ഗോപികയുടെ മരണത്തിന് കാരണം കാമുകന്‍. നാല് വര്‍ഷമായി പൂവാര്‍ സ്വദേശി വിഷ്ണുവും ഗോപികയും പ്രണയത്തിലായിരുന്നു. ഈ വിവരം വിഷ്ണു ഗോപികയുടെ ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു. യുവതിക്ക് ഒപ്പമുള്ള സ്വകാര്യ ദൃശ്യങ്ങള്‍ അടക്കം വിഷ്ണും ഗോപികയുടെ ഭര്‍ത്താവിന് വാട്‌സ്ആപ്പിലൂടെ അയച്ച് കൊടുത്തിരുന്നു.

ഭര്‍തൃമതിയായിരിക്കെയാണ് വിഷ്ണുവുമായി ഗോപിക അടുക്കുന്നതെന്നാണ് വിവരം. മറ്റാരും അറിയാതെ ഇരുവരും ബന്ധം തുടര്‍ന്നു. എന്നാല്‍ അടുത്തിടെ വിഷ്ണുവും ഗോപികയുമായുള്ള ബന്ധത്തില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായി. ഇതിന് പിന്നാലെ രഹസ്യ ബന്ധം കാമുകന്‍ ഗോപികയുടെ ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിഷ്ണു ഗോപികയുടെ ഭര്‍ത്താവിന് അയച്ചു കൊടുത്തു. ഈ വിവരം വിഷ്ണു തന്നെ ഗോപികയെ അറിയിക്കുകയും ചെയ്തു.

ഭര്‍ത്താവിന് പ്രണയബന്ധത്തിലെ ദൃശ്യങ്ങള്‍ അയച്ചു കൊടുത്തു എന്ന് മനസിലായതോടെ ഗോപിക വിഷമത്തിലായി. തുടര്‍ന്ന് താന്‍ ജീവിതം അവസാനിപ്പിക്കുകയാണ് വിഷ്ണുവിനെ മൊബൈല്‍ ചാറ്റിലൂടെ ഗോപിക അറിയിച്ചു. തുടര്‍ണ് ഓട്ടോയില്‍ ചീരാംകോട്ടെ ഗോപികയുടെ വീട്ടില്‍ എത്തിയ വിഷ്ണു കണ്ടത് വീട് പൂട്ടി കിടക്കുന്നതാണ്. ഉടന്‍ ജനല്‍ ചില്ല് തകര്‍ത്ത് പരിശോധിച്ചപ്പോള്‍ ഗോപിക തൂങ്ങി നില്‍ക്കുന്നത് കണ്ടു. ഉടന്‍തന്നെ ഓട്ടോയില്‍ കയറ്റി ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നുവെന്നുമാണ് വിഷ്ണു.

എന്നാല്‍ ആശുപത്രയില്‍ എത്തിയ വിഷ്ണുവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ആണ് സംഭവത്തിന് പിന്നാലെ രക്ഷപ്പെടാന്‍ ശ്രമിച്ച കാമുകനെ പിടികൂടിയത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ആണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത് ,നാലുവര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നും ഈ വിവരം ഭര്‍ത്താവിനെ വിഷ്ണു അറിയിച്ചതിനെ തുടര്‍ന്ന് ഗോപിക ജീവനൊടുക്കുമൊന്ന് പറഞ്ഞിരുന്നതായും വിഷ്ണു പൊലീസിനോട് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളിയായ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല.