എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കില്ലെന്ന് വെങ്കയ്യ നായിഡു; പിൻവലിച്ചില്ലെങ്കിൽ സഭ ബഹിഷ്ക്കരിക്കുമെന്ന് പ്രതിപക്ഷം

എം.പിമാരുടെ സസ്പെൻഷൻ പിൻവലിക്കില്ലെന്ന് രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു. സഭയിൽ മോശമായി പെരുമാറിയവർ ഇപ്പോൾ പഠിപ്പിക്കാൻ വരേണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ 2 മണി വരെ നിർത്തിവച്ചു.

എം.പിമാരുടെ സസ്പെന്‍ഷന്‍ ചട്ടവിരുദ്ധമാണെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. എം പി മാർക്കെതിരായ സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ സഭ ബഹിഷ്ക്കരിക്കുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകി. സസ്പെൻഡ് ചെയ്യും മുമ്പ് സഭാനാഥൻ അംഗങ്ങളുടെ പേരെടുത്ത് പറഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ ചൂണ്ടിക്കാട്ടി. അംഗങ്ങളുടെ സസ്പെൻഷൻ പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ പ്രതിപക്ഷനിരയില്‍ ഭിന്നത തുടരുന്നു. പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് വിളിച്ച യോഗം തൃണമൂലും എ.എ.പിയും ബഹിഷ്കരിച്ചു. ടി.ആര്‍.എസ് ഉള്‍പ്പെടെ 14 പാര്‍ട്ടികള്‍ യോഗം തൃണമൂലും എ.എ.പിയും ബഹിഷ്കരിച്ചു.