നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ ഗുരുതര ആരോപണം, സ്ത്രീത്വത്തെ അപമാനിച്ചു.

ശ്രീനാഥ് ഭാസി മാധ്യമപ്രവര്‍ത്തകയെ പരസ്യമായി അപമാനിച്ചു. നടന്‍ വിളിച്ച തെറികള്‍ തനിക്കൊരിക്കലും ഒരു പബ്ലിക്ക് പ്ലാറ്റ്‌ഫോമിലോ ഒരു വ്യക്തിയോടോ പറയാന്‍ സാധിക്കുന്നില്ലെന്നാണ് മാധ്യമപ്രവര്‍ത്തക പറഞ്ഞിരിക്കുന്നത്. നടൻ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് മാദ്ധ്യമപ്രവർത്തക. അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അസഭ്യവർഷം നടത്തിയെന്നും കാണിച്ചാണ് മാദ്ധ്യമപ്രവർത്തക മരട് പൊലീസിലും വനിതാ കമ്മീഷനിലും പരാതി നൽകിയത്. നടനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രമായ ‘ചട്ടമ്പി’ യുടെ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിനിടെയായിരുന്നു സംഭവം. തന്റെ ചോദ്യങ്ങൾ ഇഷ്ടപ്പെടാതിരുന്ന ശ്രീനാഥ് ഭാസി തെറി വിളിച്ചെന്നും ക്യാമറാമാനോട് മോശമായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു.

ക്യാമറ ഒഫ് ചെയ്യാൻ നടൻ ആവശ്യപ്പെട്ടു. ഇതൊരു ഫൺ ഇന്റർവ്യൂ ആണെന്നും സഹകരിക്കണമെന്നും ആവശ്യപ്പെട്ട പ്രൊഡ്യൂസറെയും അസഭ്യം പറഞ്ഞെന്നാണ് പരാതിക്കാരി ഒരു ചാനലിനോട് പറഞ്ഞിരിക്കുന്നത്. ശ്രീനാഥ് ഭാസി മാപ്പ് പറയണമെന്ന് പി ആർ മുഖാന്തരം തങ്ങളുടെ ടീം പിന്നീട് അറിയിച്ചു. തുടർന്ന് പരാതിക്കാരിയുടെ അടുത്തെത്തിയ നടൻ ക്ഷമാപണത്തിന് പകരം കളിയാക്കുന്ന രീതിയിലായിൽ സംസാരിക്കുകയായിരുന്നു.

ശ്രീനാഥ് ഭാസിയുടെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് അഭിമുഖം നടന്നത്. ‘ആങ്കര്‍മാരായി രണ്ട് പേരായിരുന്നു ഉണ്ടായിരുന്നത്. ഒന്നരയ്ക്ക് പറഞ്ഞ പരിപാടിക്ക്, നാല് മണിക്ക് ശേഷമാണ് ശ്രീനാഥ് ഭാസി എത്തുന്നത്. പരിപാടി തുടങ്ങി അഞ്ച് മിനിട്ട് വളരെ ജോളിയായി സംസാരിച്ചതിന് ശേഷം നിങ്ങള്‍ എന്ത് ചോദ്യങ്ങളാണ് ചോദിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് പെട്ടെന്ന് ശ്രീനാഥ് ഭാസി മാറുകയായിരുന്നു.