ശ്രീരാമൻ എന്റെ ഹീറോ മാതൃകാ പുരുഷൻ, രാമ രാജ്യം വരണം – ഖലീഫ ഉമ്മറിന്റെ ഭരണം പോലെ അതി മനോഹര സങ്കല്പ്പം

രാമ രാജ്യം എന്നത് ഒരു മതത്തിന്റെ രാജ്യമോ ഒരു വിഭാഗത്തിന്റേയോ ഒരു രാഷ്ട്രീയ പാർട്ടിയുടേയോ ആവശ്യമല്ല. ഇന്ത്യയുടെ ആവശ്യം എന്ന് ഇതാ മുസ്ളീം വിഭാഗത്തിൽ നിന്നും ഉറച്ച് ശബ്ദങ്ങൾ. അബ്ദുള്ളകുട്ടിക്ക് പിന്നാലെ കാര്യങ്ങൾ വ്യക്തമാക്കി മറ്റൊരു നേതാവും. എ . പി അബ്ദുള്ള കുട്ടി ബിജെപി എങ്കിൽ ഇപ്പോൾ രാമ രാജ്യവും രാമന്റെ പുണ്യ നഗരത്തേകുറിച്ചും ഉള്ള മറ്റ് വിഭാഗക്കാരുടെ ആശങ്ക അകറ്റി രംഗത്ത് വന്നത് അഖിലേന്ത്യാ യൂത്ത് കോൺഗ്രസ് മുൻ നേതാവും മലയാളിയും ആയ നിയാസ് ഭാരതി.

അയോധ്യയിലെ കോൺഗ്രസിന്റെ പുതിയ നിലപാടുകൾക്കെതിരെ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലികുട്ടി പ്രതികരിച്ചതിനു മറുപടിയുമായി കോൺഗ്രസിലെ യുവ നേതാവ് നിയാസ് ഭാരതി. ഒരു മുസ്ളീം സമുദായ അംഗമായ നിയാസ് ഭാരതി ഈ വിഷയത്തിൽ തന്റെ നിലപാടുകൾ കൃത്യമായി അവതരിപ്പിക്കുന്നു. ശ്രീരാമൻ എന്റെ ഹീറോയാണ്‌. മാതൃകാ പുരുഷൻ ആണ്‌. സത്യത്തിന്റെയും, സ്നേഹത്തിന്റെയും, അനുകമ്പയുടെയും മൂർത്തിമദ് ഭാവം.
ജനഹിതവും, ജന ക്ഷേമവും പരമ പ്രധാനമായി കണ്ട മഹദ് ഭരണകർത്താവ് ആയ ശ്രീരാമനു തുല്യം അനേക നൂറ്റാണ്ട് കഴിഞ്ഞിട്ടും ഒരു ആധുനിക ഭരണാധികാരികളും ഉയർന്നിട്ടില്ല. ജയ് ശ്രീറാം വിളികളേ അന്വർഥമാക്കിയ നിയാസ് ഭാരതി ഓൾ ഇന്ത്യാ യൂത്ത് കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റ് കൂടിയായ ചിതറ സ്വദേശിയാണ്‌.

രാമ രാജ്യത്തേ കുറിച്ച് പ്രസംഗിക്കാൻ നിയാസ് ഭാരതി എന്ന ഈ യുവാവിനു എന്ത് കാര്യം എന്ന് വിമർശിക്കുന്നവർക്ക് അതിനും മറുപടി ഉണ്ട്. കൊല്ലത്തേ തന്റെ കോടികൾ വിലമതിക്കുന്ന ഒരേക്കറോളം ഭൂമി പാവങ്ങളായ അനേകർക്ക് ദാനം നല്കി ഗാന്ധി ഗ്രാമം നിർമ്മിച്ച ആളാണ്‌ ഇദ്ദേഹം.

അയോധ്യയിൽ ഉയരുന്നത് എന്റെ ഹീറോയുടെ അതുല്യമായ വാസ ഗ്രഹമാണ്‌ എന്നാണ്‌ നിയാസ് പറയുന്നത്. രാമ രാജ്യം എന്ന് കേൾക്കുമ്പോൾ അസഹിഷ്ണുതയും, ഭീതിയും ഒന്നും ആർക്കും വേണ്ട. ഗാന്ധിജി പറഞ്ഞതും ഇതു തന്നെയാണ്‌. മരിക്കുമ്പോഴും ശ്രീറാം വിളീച്ചാണ്‌ അദ്ദേഹം ആ രാമ ഭക്തി പ്രകടിപ്പിച്ചത്. പിന്നെ ആർക്കാണ്‌ രാമ രാജ്യത്തേ ഭയം. രാമ രാജ്യം എന്നത് ഖലീഫ ഉമ്മറിന്റെ ഭരണം പോലെ അതി മനോഹര സങ്കല്പ്പം ആയിരിക്കും. എന്നാൽ ഇന്ത്യയിൽ അത് ആർക്ക് കൊണ്ടുവരാൻ സാധിക്കുമോ അവർ വിജയിക്കും..നിയാസ് ഭാരതി വ്യക്തമാക്കി

ഇതുമായി ബന്ധപ്പെട്ട് നിയാസ് ഭാരതി ഫേസ്ബുക്കിലും പ്രതികരണം നടത്തിയിട്ടുണ്ട്. ഒരു മുസ്ളീം വിഭാഗത്തിലെ കോൺഗ്രസ് ഉന്നത നേതാവ് രാജ്യത്ത് തന്നെ ഇത്തരത്തിൽ ഒരു പ്രതികരണം നടത്തിയത് ആദ്യമാണ്‌. ബാബറി മസ്ജിദ് എന്തെന്നും അദ്ദേഹം പറയുന്നു. അത് വെറും ചരിത്ര സ്മാരകം മാത്രമായിരുന്നു. ഒരു ചരിത്ര സ്മാരകം പൊളിച്ചു കളഞ്ഞു എന്ന് മാത്രം കരുതിയാൽ മതി.

ഇതുമായി ബന്ധപ്പെട്ട് നിയാസ് കുറിച്ചത് ഇങ്ങിനെ

തുടങ്ങുകയാണ് അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ആദ്യ ശിലയിടൽ ….
സ്കൂൾ ക്ലാസ്സുകളിൽ പഠിച്ച ശ്രീരാമൻ എന്റെയും ഹീറോ ആയിരുന്നു. മാതൃക പുരുഷൻ. സത്യത്തിന്റെയും, സ്നേഹത്തിന്റെയും, അനുകമ്പയുടെയും മൂർത്തിമദ് ഭാവം. ജനഹിതവും, ജന ക്ഷേമവും പരമ പ്രധാനമായി കണ്ട മഹദ് ഭരണകർത്താവ് ആയ ശ്രീരാമൻ. ആ ശ്രീരാമന്റെ പേരിൽ ഒരു തുള്ളി കണ്ണുനീരോ, ഒരു തുള്ളി രക്തമോ വീഴരുതാതിരുന്നു.രാമ രാജ്യം എന്ന മഹത്തായ സങ്കല്പം പോലും ഖലീഫ ഉമ്മറിന്റെ ഭരണം പോലെ മനോഹരമായ സങ്കല്പം ആണ്. പട്ടിണിയില്ലാത്ത, ജനക്ഷേമം മാത്രം ലക്ഷ്യം ആയുള്ള ആ ഭരണം ആണ് ഏതൊരു ഉത്തമ ഭരണാധികാരിയും ആഗ്രഹിക്കുക.

നാം ആഗ്രഹിക്കുന്നതും നമുക്കറിയാവുന്ന സ്നേഹത്തിന്റെയും ,സഹിഷ്ണുതയുടെയും ,സഹജീവികളോട് അനുകമ്പയും ,നീതിബോധവുമുള്ള ശ്രീരാമചന്ദ്രനെ ആണ് .ആ ശ്രീരാമ ക്ഷേത്ര നിർമ്മാണത്തിനാണ് ശ്രീമതി .പ്രിയങ്ക ഗാന്ധിയും ,കോൺഗ്രസ് നേതാക്കളും ആശംസകൾ അറിയിച്ചത് .ഞാനും പിന്തുണ അറിയിക്കുന്നു .വര്ഷങ്ങളായി നീണ്ടു നിന്ന ഒരു തർക്ക വിഷയം ആയിരുന്നു ശ്രീരാമ ജന്മ ഭൂമി-ബാബറി-മസ്ജിദ് തർക്കം .രാമ രാജ്യത്തിന്റെ സുന്ദര സ്വപ്നങ്ങൾ വ്യക്തമാക്കുന്ന ചിത്രവും   പങ്കുവയ്ക്കുന്നു..

1947 ൽ ഇന്ത്യ -പാകിസ്ഥാൻ വിഭജനം നടന്നിട്ട് പോലും ഇന്ത്യയിൽ വേരോടാതെ പോയ ഒന്നായിരുന്നു ഹിന്ദു വർഗീയത.അത് ആളിക്കത്തിക്കാനും ,ഇന്ന് അതിന്റെ ഏറ്റവും ഭീഭത്സ രൂപത്തിൽ എത്തിക്കാനും കഴിഞ്ഞതിന്റെ മൂല കേതുവും ഈ വിഷയം തന്നെയായിരുന്നു.നൂറ്റാണ്ടുകൾ നീണ്ട വിഷയം ആയിരുന്നു ആ തർക്കം .ബ്രിട്ടീഷുകാരുടെ കാലത്തും നിലനിന്ന തർക്കം . അതിനു ശേഷവും കോടതിയുടെയും ,അനുരന്ജനത്തിലൂടെയും ഒക്കെ നീണ്ടു പോയ വിഷയം .അവസാനം ഇന്ത്യയിലെ പരമോന്നത നീതിപീഠം ഒരു വിധി പറഞ്ഞു .അതനുസരിച്ചു മുന്നോട്ടു പോകേണ്ട ബാധ്യത ഇൻഡ്യയുടെ ഭരണ ഘടനയും ,നിയമത്തെയും ബഹുമാനിക്കുന്ന ഏതൊരു ഇന്ത്യൻ പൗരന്റെയും കടമയാണ് .അതനുസരിച്ചു കോൺഗ്രസ്‌ എടുക്കേണ്ട നിലപാട് പ്രിയങ്ക ഗാന്ധിയുടെ നിലപാട് ആണ്.
ഇനി ഒരു മുതലെടുപ്പിന് വിഷയം ആകാൻ ഇതിനെ അനുവദിച്ചു കൂടാ .

അതുകൊണ്ട് എല്ലാ ഇന്ത്യൻ പൗരന്റെയും അഭിമാന സ്തംഭമായി അതുയരട്ടെ .ലോക മുസ്ലീംങ്ങൾക്ക് മക്കയോളവും ,മദീനയോളവും പരിപാവനമായ ഒരു പള്ളിയും ഇല്ല .പൊളിച്ച മസ്ജിദിനു പുരാവസ്തു പ്രാധാന്യം അല്ലതെ വേറൊരു പ്രാധാന്യവും ഇല്ല തന്നെ. .അനുരന്ജനത്തിലൂടെ ആ വിഷയം ആയിരുന്നു പരിഹരിക്കേണ്ടത് .കൈയേറ്റം ആയിരുന്നു നടന്നത്. ശെരി. പക്ഷെ ക്ഷമിക്കാനും പൊറുക്കാനും, വിട്ടു വീഴ്ച ചെയ്യാനും നമുക്ക് കഴിയണം.സ്നേഹവും ,സഹിഷ്ണുതയും ,വിട്ടുകൊടുക്കലും ആയിരുന്നു ആയിരുന്നു നാം സ്വീകരിക്കേണ്ടത്. നിർഭാഗ്യവശാൽ അതുണ്ടായില്ല .
ഇനിയുള്ള മാർഗം മുതലെടുപ്പുകളെ തടയുക എന്നതാണ് .അതോർക്കുക.

സ്നേഹത്തിന്റെ ,അനുകമ്പയുടെ ,മര്യാദ പുരുഷോത്തമനായ ശ്രീരാമ ചന്ദ്രന്റെ സ്‌മൃതി ക്ഷേത്രത്തിനു എല്ലാവിധ ഭാവുകങ്ങളും ..ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും, മതേതരത്വവും നാം പൊരുതി നേടിയതാണ്. അത് നാം നിലനിർത്തണം.