കാൻസർ ബാധിച്ച് സുഹൃത്ത് മരിച്ചത് താങ്ങാനാവാതെ യുവാവ് കത്തുന്ന ചിതയിൽ ചാടി ജീവനൊടുക്കി

ചില സൗഹൃദങ്ങൾ എങ്കിലും ജീവന് തുല്യമായുള്ള സ്നേഹമാണ് വിളിച്ചു പറയാറുള്ളത്. സുഹൃത്തിന്റെ ചിതയിൽ ചാടി ജീവനൊടുക്കിയ ഒരു സുഹൃത്തിന്റെ കഥയിതാ. സുഹൃത്തിന്റെ ചിതയിൽ ചാടിയയാൾ മരണപെട്ടു. യമുനാ നദിക്കരയിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. ഉത്തർപ്രദേശ് സ്വദേശി ആനന്ദ് (40) ആണ് സുഹൃത്തിന്റെ മരണത്തിൽ മനം നൊന്ത് ചിതയിൽ ചാടി ജീവനൊടുക്കിയത്.

ഉത്തർപ്രദേശിലെ നാഗ്ള കാംഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അശോക് (42) ആനന്ദിന്റെ സുഹൃത്ത് ആയിരുന്നു. ഇരുവരും തമ്മിൽ ജീവന് തുല്യം സ്നേഹമായിരുന്നു. കാൻസർ ബാധിതനായിരുന്ന ഇയാൾ ശനിയാഴ്ചയാണ് മരണപ്പെടുന്നത്. ഇന്നലെ പതിനൊന്ന് മണിയോടെ യമുനാ നദിക്കരയിൽ അശോകിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കവേയാണ് ഞെട്ടിക്കുന്ന അപ്രതീക്ഷിതമായി ഞെട്ടിക്കുന്ന സംഭവം നടക്കുന്നത്.

മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ആനന്ദ് എത്തിയിരുന്നു. അശോകിന്റെ മൃതദേഹം ചിതയിൽ വച്ച് തീകൊടുത്തതിൽ പിന്നെ അവിടെക്കൂടിയിരുന്നവർ പിരിഞ്ഞുപോകുന്നതിനിടെ ആനന്ദ് ചിതയിലേയ്ക്ക് എടുത്ത് ചാടുകയായിരുന്നു. പിന്നാലെ അവിടെയുണ്ടായിരുന്നവർ ചേർന്ന് ആനന്ദിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെനിന്ന് ആഗ്ര മെഡിക്കൽ കോളേജിൽ കൊണ്ടുപോകുന്നതിനിടെ മരണപ്പെടുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്.