ലോഹിതദാസ് സാറിന്റെ ചിതക്കു മുൻപിൽ നിന്ന് പൊട്ടിക്കരയുന്ന ഉണ്ണി എന്നും എന്റെ മനസ്സിലുണ്ട് – വിനോദ് ഗുരുവായൂർ

മലയാളികളുടെ പ്രിയ നടനാണ് ഉണ്ണി മുകുന്ദൻ. മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. മലയാള സിനിമയിലെ മസിലളിയൻ എന്നാണ് ഉണ്ണി അറിയപ്പെടുന്നത്. മേപ്പടിയാൻ എന്ന ചിത്രമാണ് ഉണ്ണിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. നടൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നതും. ഇപ്പോഴും ബാച്ചിലറായി തുടരുന്ന ഉണ്ണിക്ക് നിരവധി ആരാധകരാണുള്ളത്. താരം ആദ്യമായി നിർമ്മാതാവാകുന്ന മേപ്പടിയാൻ എന്ന ചിത്രം നാളെ തിയേറ്ററുകളിൽ എത്തുകയാണ്. ഉണ്ണി തന്നെയാണ് നായകൻ. അഞ്ജു കുര്യനാണ് നായിക. ഉണ്ണി മുകുന്ദൻ ആദ്യമായി നിർമ്മിക്കുന്ന മേപ്പടിയാന്റെ റിലീസിന് ആശംസകൾ അറിയിച്ച് സംവിധായകൻ വിനോദ് ഗുരുവായൂർ. സംവിധായകൻ ലോഹിതദാസിന്റെ മരണ സമയത്ത് പൊട്ടിക്കരഞ്ഞിരുന്ന ഉണ്ണി മുകുന്ദനെ ഓർത്തുകൊണ്ടാണ് വിനോദ് ഗുരുവായൂരിന്റെ ആശംസ കുറിപ്പ്.

കുറിപ്പിങ്ങനെ

മേപ്പടിയാൻ റിലീസ് ചെയ്യുകയാണ്. ഉണ്ണിമുകുന്ദൻ നായകനും, നിർമ്മാണവും നിർവഹിക്കുന്ന സിനിമ. വർഷങ്ങൾക്കു മുൻപ് ലക്കിടിയിൽ ലോഹിതദാസ് സാറിന്റെ ചിതക്കു മുൻപിൽ നിന്ന് പൊട്ടിക്കരയുന്ന ഉണ്ണി എന്നും എന്റെ മനസ്സിലുണ്ട്. അന്ന് ആരും ഉണ്ണിയെ തിരിച്ചറിയില്ല.. അടുത്ത് ചെന്ന് സമാധാനിപ്പിക്കുമ്പോൾ ഒരു കൊച്ചു കുട്ടിയെ പോലെ ഉണ്ണി തേങ്ങുകയായിരുന്നു. ആ സമയങ്ങളിൽ ഉണ്ണി ഞങ്ങളോടൊപ്പം തന്നെ ആയിരുന്നു. ഒരുപാടു ദിവസങ്ങൾ ലക്കിടിയിലെ വീട്ടിൽ ഉണ്ണിയുണ്ടാകും. സാറിന്റെ പുതിയ സിനിമയിൽ വളരെ നല്ല വേഷമായിരുന്നു ഉണ്ണിക്ക്. അന്നും ബസ്സിൽ ഒരു കുടയുമായി വരുന്ന ഉണ്ണിയെ ഞാൻ ഇന്നും ഓർക്കുന്നു.

ലോഹിസാർ പെട്ടെന്ന് പോയപ്പോൾ തന്റെ സിനിമ മോഹം അവിടെ അവസാനിച്ചെന്നു കരുതിയ ഉണ്ണിയെ ഞാൻ സമാധാപ്പിച്ചത് ഒരേ ഒരു വാക്കിലായിരുന്നു…. നിനക്ക് ലോഹിസാറിന്റെ അനുഗ്രഹമുണ്ട്… നിന്നെ ഒരുപാടു ഇഷ്ടമായിരുന്നു സാറിനു, അതുകൊണ്ട് സിനിമയിൽ നീ ഉണ്ടാകും… അതിപ്പം സത്യമായി. നടനോടൊപ്പം പ്രൊഡ്യൂസർ കൂടി ആയി.. എനിക്കറിയാം ഉണ്ണിയെ.. അവനാഗ്രഹിച്ച ജീവിതം അവൻ നേടും… ലോഹിസാറിന്റെ അനുഗ്രഹം അവനോടൊപ്പം ഉണ്ട്.