എൻ.ഡി.എ സ്ഥാനാർത്ഥി വിടി രമയോട് അധ്യാപകൻ  മുഹമ്മദ് റാഫി ചെയ്തത്

കടന്നു ചെല്ലാൻ വിലക്കില്ലാത്ത പൊതു സ്ഥലങ്ങളിൽ വോട്ടഭ്യർത്ഥിച്ചെത്തുന്നത് സ്ഥാനാർത്ഥികളുടെ അവകാശമാണ്. ആ അവകാശത്തിലുള്ള കടന്നുകയറ്റവും, ക്രൂരമായ അവഹേളനവും മനുഷ്യത്വ രഹിതമായ പെരുമാറ്റവുമാണ് തിരൂരിൽ മലയാള സർവകലാശാലയിൽ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പൊന്നാനി എൻ.ഡി.എ സ്ഥാനാർത്ഥി പ്രൊഫസര്‍ വിടി രമയോട് അധ്യാപകൻ  മുഹമ്മദ് റാഫി ചെയ്തത്. സംഗതി വൻ വിവാദമാകുന്നു.

റാഫിയുടെ ഇടുങ്ങിയ മനസ്സും, ദുഷിച്ച സംസ്കാരവും സമൂഹ്യ മാധ്യമങ്ങങളിൽ ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുുന്ന വിഷയമാണ്. താരതമ്യേന എതിരാളികൾ പോലും ബഹുമാനത്തോടെ കാണുന്ന സ്ത്രീ പ്രതീകമാണ് പ്രൊഫസർ വി റ്റി രമ. പ്രായവും, പദവിയും, നേതൃത്വ ശേഷിയും കൊണ്ട് കേരളത്തിലെ സ്ത്രീത്വത്തിന് മാതൃകയായ വ്യക്തിയാണ് .