വികാരിയോടൊപ്പമുള്ള വീഡിയോയും ചിത്രങ്ങളും വൈറലായതോടെ പരാതിയുമായി വീട്ടമ്മ, പ്രചരിപ്പിച്ചവർക്കെതിരെ നടപടി

സാമൂഹ്യ മാധ്യമങ്ങളിലൂടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൈറലായിരുന്നു വീട്ടമ്മയുടെയും ഇടുക്കി വെള്ളയാംകുടി വികാരി ഫാ.ജെയിംസ് മം​ഗലശ്ശോരിയുടെയും വീഡിയോ. വൈദികന്റെ അശ്ലീല ദൃശ്യങ്ങൾ പ്രചരിച്ചതോടെ നടപടിയുമായി ഇടുക്കി രൂപത രം​ഗത്തെത്തി. ഫാ. ജെയിംസ് മംഗലശ്ശേരിയെ വികാരി സ്ഥാനത്ത് നിന്ന് മാറ്റി. വികാരി സ്ഥാനത്ത് നിന്ന് മാറ്റിയതിനൊപ്പം കുദാശ നൽകുന്നതിൽ നിന്ന് കൂടി വൈദികനെ വിലക്കിയെന്നാണ് സൂചന.

അതേ സമയം ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചവർക്കെതിരെ വീട്ടമ്മയും കുടുംബവും പൊലീസിൽ പരാതി നൽകാനൊരുങ്ങുകയാണ്. വാടസ് ആപ്പിൽ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വീട്ടമ്മ സൈബർ സെല്ലിനെ സമീപിക്കാൻ ഒരുങ്ങുകയാണെന്നും സൂചനയുണ്ട്. രണ്ട് കുട്ടികളുടെ അമ്മ കൂടിയായ വീട്ടമ്മ ലോക്ക്ഡൗണ്‍ സമയത്ത് രഹസ്യമായി പള്ളിയിലെത്തുന്നതായി ഇടവകാംഗങ്ങളിൽ ചിലർ സംശയം ഉന്നയിച്ചിരുന്നു. ഇതിനിടെ വികാരി തന്റെ കേടായ മൊബൈൽ ഫോണ്‍ നന്നാക്കാനായി അടുത്തുള്ള മൊബൈൽ ഷോപ്പിൽ നൽകി. ഫോണിലുണ്ടായിരുന്ന വികാരിയും വീട്ടമ്മയും തമ്മിലുള്ള അശ്ലീലദൃശ്യങ്ങൾ ഇവിടെ നിന്നാണ് പുറത്തായത്.

രണ്ട് കുട്ടികളുടെ അമ്മ കൂടിയായ വീട്ടമ്മ ലോക്ക്ഡൗണ്‍ സമയത്ത് രഹസ്യമായി പള്ളിയിലെത്തുന്നതായി ഇടവകാംഗങ്ങളിൽ ചിലർ സംശയം ഉന്നയിച്ചിരുന്നു. ഇതിനിടെ വികാരി തന്റെ കേടായ മൊബൈൽ ഫോണ്‍ നന്നാക്കാനായി അടുത്തുള്ള മൊബൈൽ ഷോപ്പിൽ നൽകി. ഫോണിലുണ്ടായിരുന്ന വികാരിയും വീട്ടമ്മയും തമ്മിലുള്ള അശ്ലീലദൃശ്യങ്ങൾ ഇവിടെ നിന്നാണ് പുറത്തായത്.