കൊടുത്താല്‍ പുതുപ്പള്ളിയില്‍ മാത്രമല്ല ധര്‍മ്മടത്തും കിട്ടും

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളാണ് സ്വപ്‌ന സുരേഷ് ഉയര്‍ത്തിയിരിക്കുന്നത്. ഇപ്പോള്‍ സംഭവവുമായി ബന്ധപ്പെട്ട് അഭിഭാഷകനായ അഡ്വ. ജയശങ്കര്‍ പങ്കുവെച്ച വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിനും ഓഫീസിനും എതിരെ ഉയര്‍ന്നതിലും വലിയ വഷളായ ആരോപണങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഉയര്‍ന്നിരിക്കുന്നതെന്ന് ജയശങ്കര്‍ പറയുന്നു. കൊടുത്താല്‍ പുതുപ്പളളിയില്‍ മാത്രമല്ല ധര്‍മ്മടത്തും കിട്ടുമെന്നും ജയശങ്കര്‍ കുറിച്ചു.

അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം ഇങ്ങനെ, സ്വര്‍ണ്ണ ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍…
ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനും കുടുംബത്തിനുമെതിരെ ഉയര്‍ന്നതിലും വഷളായ ആരോപണങ്ങള്‍ പിണറായി വിജയന്റെ ഓഫീസിനും കുടുംബത്തിനുമെതിരെ. കൊടുത്താല്‍ പുതുപ്പള്ളിയില്‍ മാത്രമല്ല ധര്‍മ്മടത്തും കിട്ടും.

അതേസമയം അസത്യങ്ങള്‍ വീണ്ടും ജനമദ്ധ്യത്തില്‍ പ്രചരിപ്പിച്ച് സര്‍ക്കാരിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഇച്ഛാശക്തി തകര്‍ക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് വൃഥാവിലാണെന്ന് ഓര്‍മ്മിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയിലൂടെ സ്വപ്ന സുരേഷിന് മറുപടി നല്‍കി. മുഖ്യമന്ത്രി 2016ല്‍ ഒരു ബാഗ് നിറയെ കറന്‍സി കടത്തിയതായും ഈ സംഭവത്തിനാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം.ശിവശങ്കര്‍ അന്ന് കോണ്‍സുല്‍ സെക്രട്ടറിയായ തന്നെ ആദ്യമായി ബന്ധപ്പെടുന്നതെന്നുമാണ് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയത്.

ലോഹവസ്തുക്കള്‍ അടങ്ങിയെന്ന് മനസിലാക്കുന്ന വലിയ ബിരിയാണി പാത്രങ്ങള്‍ പലതവണ കോണ്‍സുലേറ്റ് ജനറലിന്റെ വീട്ടില്‍ നിന്ന് മുഖ്യമന്ത്രിയുടെ വീട്ടില്‍ കൊടുത്തുവിട്ടതായും സ്വപ്ന ആരോപിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രിയ്ക്കും എം.ശിവശങ്കറിനും പുറമേ മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, മുന്‍ മന്ത്രി കെ.ടി ജലീല്‍, നളിനി നെറ്റോ എന്നിവര്‍ക്കും അറിവുണ്ടെന്നാണ് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.