ബംഗാളില്‍ പോരാട്ടത്തിന് സി.പി.എം സ്ഥാനാര്‍ഥിയായി ഐഷി ഘോഷും

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ മത്സരിക്കാന്‍ ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റും എസ്.എഫ്.ഐ നേതാവുമായ ഐഷി ഘോഷ് .തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥിയായി ഐഷി ഘോഷ് മത്സരത്തിനിറങ്ങും. ഇതോടെ ജെ.എന്‍.യു വിദ്യാര്‍ഥി സംഘടന നേതാവായിരിക്കെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ വ്യക്തിയാകും ഐഷി ഘോഷ്. ജമുരിയ മണ്ഡലത്തില്‍നിന്നാകും ഐഷി മത്സരിക്കുക. കര്‍ഷക സംഘടനകളുടെ പിന്തുണയും ഐഷിക്കുണ്ടാകും.

‘ജമുരിയ നിയമസഭ മണ്ഡലത്തില്‍നിന്ന് സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിക്കും. സംയുക്ത കിസാന്‍ മോര്‍ച്ച പിന്തുണ നല്‍കും. എല്ലാവരുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നു’ -ഐഷി ഘോഷ് ട്വീറ്റ് ചെയ്തു.

അതെ സമയം ഇടതുപക്ഷവും കോണ്‍ഗ്രസും സംയുക്തമായാണ് ബംഗാളില്‍ പോരാട്ടത്തിനിറങ്ങുക . ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടും സഖ്യത്തിനൊപ്പമുണ്ട്. ആദ്യ രണ്ടുഘട്ടത്തിലെ സ്ഥാനാര്‍ഥികളെ മാര്‍ച്ച്‌ അഞ്ചിന് ഇടതുമുന്നണി പ്രഖ്യാപിച്ചിരുന്നു. അവശേഷിച്ച ആറുഘട്ടങ്ങളിലെ സ്ഥാനാര്‍ഥികളെ ബുധനാഴ്ച പ്രഖ്യാപിക്കുകയായിരുന്നു. 2020 ജനുവരിയില്‍ ജെ.എന്‍.യുവില്‍ നടന്ന ആക്രമണത്തില്‍ ഐഷി ഘോഷിന് മാരകമായി പരിക്കേറ്റിരുന്നു. തുടര്‍ന്നുണ്ടായ പ്രതിഷേധം വ്യാപകമായിരുന്നു