തിരിച്ചറിവായാൽ മകൾ നിങ്ങളുടെ അടുത്തേക്ക് തന്നെഎത്തുമെന്ന് ബാലയോട് ആരാധകൻ

മക​ളുമായുള്ള ക്യൂട്ട് വീഡിയോ പങ്കുവെച്ച് ബാല. ബാലയുടെയും അമൃതയുടെയും മകളാണ് പാപ്പു എന്ന് വിളിപ്പേരുള്ള അവന്തിക. വിവാഹ മോചിതരായ ഇവരുടെ മകൾ അമൃതക്കൊപ്പമാണെങ്കിലും ഇടയ്ക്ക് ബാലക്കൊപ്പവും പോകാറുണ്ട്. ഇപ്പോൾ മകൾക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.

എൻരെ മകൾ അവന്തിക പാപ്പു, ഞാനാണ് അച്ഛൻ, കലൂർ വൈലോപ്പിള്ളി ലെയ്ൻ 79 എന്ന ക്യാപ്ഷനോടെയായിരുന്നു ബാല വീഡിയോ പങ്കുവെച്ചത്. അച്ഛനും മകളും ഒരുമിച്ചുള്ള ചിത്രങ്ങൾക്കൊപ്പം കണ്ണാനക്കണ്ണേ പാടിയിരിക്കുകയാണ് അവന്തിക. ക്ഷണനേരംകൊണ്ട് വൈറലായ വീഡിയോക്ക് നിരവധി ആളുകളാണ് കമന്റുമായെത്തിയത്.

ജീവന്റെ ജീവനായി, എല്ലാത്തിലമുപരിയായി കുഞ്ഞിനെ സ്‌നേഹിക്കുന്ന ഒരച്ഛനേയും ഞാൻ കണ്ടിട്ടില്ല. ഒരമ്മ മക്കളെ സ്‌നേഹിക്കുന്നതിലും ആയിരം മടങ്ങ് ബാലച്ചേട്ടൻ പാപ്പുവിനെ സ്‌നേഹിക്കുന്നുണ്ട്. ഈ കരുതലും സ്‌നേഹവും പലപ്പോഴുും അത്ഭുതപ്പെടുത്തുന്നുണ്ടെന്നായിരുന്നു ഒരാൾ കമന്റിട്ടത്. നിരവധി പേരാണ് ഈ അഭിപ്രായത്തിന് ലൈക്കടിച്ചിട്ടുള്ളത്.

അവൾക്ക് നിങ്ങളെ തിരിച്ചറിയാൻ കഴിഞ്ഞാൽ നിങ്ങളുടെ അരികിലേക്ക് തന്നെ വരുമെന്നായിരുന്നു ഒരാൾ പറഞ്ഞത്. മകളുടെ മുഖത്തെ സന്തോഷം കാണുമ്പോഴറിയാം, നിങ്ങളെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന്. അവളെ നിങ്ങളിൽ നിന്നും മാറ്റാൻ ആർക്കും കഴിയില്ലെന്നായിരുന്നു വേറൊരാൾ പറഞ്ഞത്. നിങ്ങൾക്ക് മകളോടുള്ള സ്‌നേഹം ശരിക്കും തിരിച്ചറിയാൻ കഴിയുന്നുണ്ട്. ഈ വീഡിയോ പഴയതല്ലേ, പാപ്പു ഇപ്പോൾ ഇങ്ങനെയല്ലല്ലോയെന്നുള്ള ചോദ്യങ്ങളും വീഡിയോയ്ക്ക് കീഴിലുണ്ട്.

2012ൽ മകൾ അവന്തിക ജനിച്ച ശേഷം 2016 മുതലാണ് ഇരുവരും വേർപിരിഞ്ഞു താമസം ആരംഭിച്ചത്. വിവാഹ മോചനത്തിനായി പരസ്പര ധാരണയോടെയാണ് ഇരുവരും നിയമ നടപടികൾ സ്വീകരിച്ചത്.ഏഴു വയസ്സുള്ള ഏകമകൾ അവന്തികയെ അമ്മയായ അമൃതയ്ക്കൊപ്പം വിടാനും ഇരുവരും തമ്മിൽ ധാരണയായി. പ്രണയ വിവാഹമായിരുന്നു. തമിഴിലെ ഡോക്യുമെന്ററി സംവിധായകനായ ജയകുമാറിന്റെയും ചെന്താമരയുടെയും മകനാണ് ബാല. ഇടപ്പള്ളി അമൃതവർഷിണിയിൽ ട്രാവൻകൂർ സിമന്റ് ഉദ്യോഗസ്ഥൻ പി.ആർ.സുരേഷിന്റെയും ലൈലയുടെയും മകളാണ് അമൃത. ഏഷ്യാനെറ്റ് ഐഡിയാ സ്റ്റാർ സിംഗറിലൂടെയാണ് അമൃത പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. അമൃതം ഗമയ എന്ന ബാൻഡിനൊപ്പം സംഗീത രംഗത്ത് സജീവമയിരുന്നു അമൃത. രണ്ട് സിനിമാ ലോകത്തിലുള്ള പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്ത ആഘോഷ വിവാഹമായിരുന്നു അത്. വേർപിരിഞ്ഞശേഷം മകളെ കാണാൻ അമൃതയും വീട്ടുകാരും അനുവദിക്കുന്നില്ലെന്ന് ബാല പരാതി പറഞ്ഞിരുന്നു