പോപ്പുലർ ഫ്രണ്ടിന്റെ ​ഗൾഫിലെ വമ്പൻ നീക്കങ്ങളിങ്ങനെ

​ഗൾഫിലെ പല സ്ഥാപനങ്ങളും പോപ്പുലർ ഫ്രണ്ടിനു കീഴിയിൽ, മിക്ക സ്ഥാപനങ്ങളും പോപ്പുലർ ഫ്രണ്ടിന്റെ ഫണ്ട് വാങ്ങിയാണ് പ്രവർത്തിക്കുന്നതെന്ന് തുറന്നു പറഞ്ഞ് മുൻ ഖത്തർ മലയാളി മിഷൻ മേധാവി ദുർഗാ ദാസ്. പോപ്പുലർ ഫ്രണ്ടിന്റെ കീഴിലാണ് പലസ്ഥാപനങ്ങളും ​ഗൾഫിൽ വളരുന്നത്. ഏറ്റവും കൂടുതൽ റിയൽ എസ്റ്റേറ്റിലുള്ളതും സിനിമയിലുള്ളതുമെല്ലാം പോപ്പുലർ ഫ്രണ്ടുകാരാണ്. ആശുപത്രികൾ പോലും പോപ്പുലർ ഫ്രണ്ടിന്റെ കീവിളാണ്. അവരാണ് ഈ ബിസിനസുകളെല്ലാം നയിക്കുന്നത്. മിക്ക ബിസിനസിന്റെയും തലപ്പത്തുള്ളവർ പോപ്പുലർ ഫ്രണ്ട് അനുഭാവികളാണ്. മലയാളികൾക്കടക്കം തീവ്രവാദ സംഘടനയായ ഹമാസുമായി ബന്ധമുണ്ട്. അവരുടെ പല പരിപാടികൾക്കും മുദ്രാവാക്യം വിളിക്കാൻ മലയാളികൾ പോയിട്ടുണ്ടെന്നും ദുർ​ഗാ ദാസ് കർമ ന്യൂസിനോട് പറഞ്ഞു

ബിജെപിയെ അനുകൂലിക്കുന്നവർക്ക് അവിടെ നിലനിൽപ്പില്ല, കേരളത്തിൽ നിന്ന് ഖത്തറിലെക്കൊ എത്തുന്ന നേതാക്കൾ പോപ്പുലർ ഫ്രണ്ടുകാരുടെ ആധിപത്യം സ്വീകരിക്കാൻ വീടുകളിലടക്കം പോകും. ഖത്തറിൽ ജമാത്തി ഇസ്ലാമിനും നല്ല വേരുണ്ട്. അവരാണ് പല കാര്യങ്ങളും നയിക്കുന്നത്. ഇന്ത്യൻ അംബാസിഡർമാരെപ്പോലും നിയന്ത്രിക്കുന്നതും ഇത്തരം സംഘടനകളാണ്. ഖത്തറിലെത്തിയാൽ നമുക്ക് നമ്മുടെ ബാങ്കുകൾ പോലും ഉപയോ​ഗിക്കാനുള്ള അവസരമില്ല, അവിടെയെത്തിക്കഴിഞ്ഞാൽ അവിടുത്തെ അക്കൗണ്ട് നമ്മൾ എടുക്കണം.

ഇന്ത്യൻ എംബസിയിൽ നരേന്ദ്രമോദിയുടെ ഒരു ചിത്രം പോലുമില്ല. അത് ഞാൻ ചോദ്യം ചെയ്തതോടെ എന്റെ അസോസിയേഷൻ പരിപാടികളൊക്കെ അവരു കുറച്ചെന്നും ദുർ​ഗ ദാസ് പറയുന്നു