കരിയറിൽ തിളങ്ങി നിൽക്കുമ്പോഴാണ് നടി ദീപിക പദുകോണിനെ വിഷാദരോഗം പിടിമുറുക്കുന്നത്. ആ സമയത്ത് ജീവനൊടുക്കുന്നതിനെ paqtti പറ്റി പോലും താരം ചിന്തിക്കുകയുണ്ടായി. എന്നാൽ മരണത്തിന് കീഴടങ്ങാതെ വിഷാദത്തോട് പോരാടി ജയിക്കുകയായിരുന്നു ദീപിക. ഒരു മടിയും കൂടാതെ പൊതുവേദികളിൽ തന്നെ വിഷാദം വേട്ടയാടിയ നാളുകളെ കുറിച്ച് ദീപിക സംസാരിക്കാറുണ്ട്. ഇപ്പോഴിതാ ആത്മഹത്യയെ കുറിച്ച് പോലും താൻ ചിന്തിച്ചിരുന്നതായി നടി പറയുന്നു.
ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദീപിക ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ‘കരിയറിൽ ഞാൻ തിളങ്ങി നിന്നിരുന്ന സമയമായിരുന്നു. വളരെ നല്ലരീതിയിൽ മുന്നോട്ട് പോകുന്നതിനാൽ ജീവിതത്തിലുണ്ടാവുന്ന മാറ്റത്തെ കുറിച്ച് മനസിലാക്കിയില്ല. എന്നാൽ പലപ്പോഴും തകർന്നു പോകുന്നുണ്ടായിരുന്നു. ഒന്ന് സുഖമായി ഉറങ്ങാൻ പോലും ആഗ്രഹമായിരുന്നു. കാരണം ഉറക്കം ഒരു രക്ഷപ്പെടലായിരുന്നു എനിക്ക്. ചില സമയങ്ങളിൽ ആത്മഹത്യ ചെയ്യാൻ തോന്നി. അപ്പോഴൊക്കെ എനിക്ക് സ്വയം നിയന്ത്രിക്കേണ്ടി വന്നു’ – ദീപിക പറഞ്ഞു.
‘ബാംഗ്ലൂരിൽ നിന്ന് മാതാപിതാക്കൾ എന്നെ കാണാൻ വരുമ്പോൾ ഇതൊക്കെ മറച്ച് പിടിച്ച് നിൽക്കുമായിരുന്നു ഞാൻ. ഒരു ദിവസം അവർക്ക് മുന്നിൽ ഞാൻ ആകെ തകർന്നു പോയി. അമ്മ സ്ഥിരം കുറെ ചോദ്യങ്ങൾ ചോദിച്ചു. എന്നാൽ അതിനൊന്നും എനിക്ക് ഉത്തരമില്ലായിരുന്നു. അപ്പോൾ എനിക്ക് മനസിലായി ഇത് ശൂന്യതയിൽ നിന്ന് വന്നതാണെന്ന്. ഇതിന്റെ ലക്ഷണങ്ങൾ മനസിലാക്കിയതിന്റെ എല്ലാ ക്രെഡിറ്റും അമ്മക്കാണ്. ദൈവം എനിക്ക് വേണ്ടി അമ്മയെ അയച്ചു തരുകയായിരുന്നു – ദീപിക പറഞ്ഞു.