അശ്ലീല ദൃശ്യങ്ങൾ പകർത്തി,ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു, പ്രതി രണ്ട് വർഷത്തിനുശേഷം അറസ്റ്റിൽ

കിടപ്പുമുറിയിൽ പ്രവേശിച്ച് യുവതിയുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി വീട്ടമ്മയെയും മക്കളെയും ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പാലക്കാടു ചിതലി സ്വദേശി അബ്ദുൽ ലത്തീഫാണ് അറസ്റ്റിലായത്. 2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതി വാടകക്ക് താമസിക്കുന്ന വീടിന്റെ ഉടമസ്ഥന്റെ മകനാണ് അറസ്റ്റിലായ അബ്ദുൽ ലത്തീഫ്.മറ്റൊരാളുടെ സഹായത്തോടെയാണ് പ്രതി അബ്ദുൽ ലത്തീഫ് യുവതിയുടെ അശ്ളീല ദൃശ്യങ്ങൾ പകർത്തി. തുടർന്ന് പ്രതി യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു.

ഭീഷണിയും പീഡനവും തുടർക്കഥയായതോടെ 2018 ജനുവരിയിൽ യുവതി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. എന്നാൽ പരാതി പിൻവലിച്ചില്ലെങ്കിൽ യുവതിയെ ഇല്ലാതാക്കുമെന്നായിരുന്നു ലത്തീഫിന്റെ ഭീഷണി. കൂടാതെ യുവതിയുടെ പത്താം ക്ലാസ്സിലും ആറാം ക്ലാസ്സിലും പഠിക്കുന്ന പെണ്മക്കളെ നടുറോഡിൽ വച്ച് അസഭ്യം പറയുകയും ശാരീരികമായി ഉപദ്രവിക്കുകയോ ചെയ്തു

യുവതിയുടെ പരാതിയിൽ കേസെടുത്ത് പോലീസ് ഇയാൾക്കെതിരെ അന്വേഷണം തുടങ്ങിയതോടെ പ്രതി ഗൾഫിലേക്ക് മുങ്ങുകയായിരുന്നു. തുടർന്ന് പോലീസ് പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രണ്ടുവർഷത്തോളമായി ഒളിവിലായിരുന്ന പ്രതി മാസങ്ങൾക്ക് മുൻപ് നേപ്പാൾ വഴി നാട്ടിലെത്തി. മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. ഒടുവിൽ അനാസ്‌റ്റിലാകും എന്ന് മനസിലായതോടെ ഇയാൾ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. പരാതിക്കാരിയായ യുവതിയുടെ പ്രായപൂർത്തിയാകാത്ത മക്കളെ അപമാനിച്ചതിന് പ്രതിക്കെതിരെ പോക്സോ കുറ്റവും ചുമത്തിയിട്ടുണ്ട്.