രണ്ടാഴ്ച മുമ്പും കൂടി വഴക്കിട്ടതാണ്, മരണവാർത്ത കേട്ടപ്പോൾ ഷോക്കായി വികാരാധീനയായി മഞ്ജു

പ്രിയ താരം കൊച്ചുപ്രേമൻറെ അപ്രതീക്ഷിതമായി വിയോ​ഗത്തിലാണ് സിനിമ ലോകം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. ഏഴുനിറങ്ങൾ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ ലോകത്തേക്ക് എത്തുന്നത്. നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. തിരുവനന്തപുരം സംഘചേതനയുൾപ്പടെ നിരവധി ട്രൂപ്പുകളിലെ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ മരണത്തിന് പിന്നാലെ അവസാനമായി ഒരു നോക്ക് കാണാനായി നിരവധി താരങ്ങളാണ് എത്തിയത്.

ഇപ്പോളിതാ കൊച്ചു പ്രേമനെക്കുറിച്ച് മ‍ഞ്ജു പിള്ള പറ‍ഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കൊച്ചു കൊച്ചു എന്നാണ് ഞങ്ങൾ വിളിക്കുന്നത്. പണ്ട് മുതലേ ഉള്ള ബന്ധമാണ് കൊച്ചുവും ആയിട്ട്. ഒരുപാട് വർക്കുകൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ ചെയ്തത് തട്ടീം മുട്ടീം ആയിരുന്നു. അപ്പോഴും ആരോഗ്യം തീരെ വയ്യായിരുന്നു എങ്കിലും ഞങ്ങൾ ഒരുപാട് സംസാരിക്കുമായിരുന്നു. കൊച്ചു പ്രേമനുമായി താൻ തന്റെ അപ്പൂപ്പന്റെ കാര്യങ്ങൾ എല്ലാം പറയുമായിരുന്നു

ശരിക്കും വീട്ടിലെ ഒരു കാർണവരെ പോലെയായിരുന്നു അദ്ദേഹം . വല്ലാത്ത ഒരു അടുപ്പമായിരുന്നു. സിനിമാ ബന്ധം എന്നതിനപ്പുറം ഉള്ള ഒരു അടുപ്പം ഉണ്ടായിരുന്നു. ഗ്രൂപ്പിൽ വഴക്കിടുമ്പോൾ പറയുന്നത്, എനിക്ക് അവളോട് വഴക്കിടാം, അവൾ എന്റെ കൊച്ച് അല്ലേ എന്നായിരുന്നു

വഴക്കിട്ട് കഴിഞ്ഞാൽ ഐ ലവ് യു എന്ന് പറഞ്ഞ് മസേജ് അയക്കുന്നതും പതിവായിരുന്നു. രണ്ട് ആഴ്ച മുൻപും വഴക്കിട്ടു. എന്നിട്ട് ഡീ ഐ ലവ് യൂ എന്ന് പറഞ്ഞു മെസേജ് അയച്ചു. അത് കഴിഞ്ഞ് ഇപ്പോൾ പെട്ടന്ന് ഇങ്ങനെ ഒരു വാർത്ത കേട്ടുപ്പോൾ ശരിക്കും ഷോക്ക് ആയിപ്പോയെി