തനിക്ക് സ്‌നേഹമില്ലാത്തയാള്‍ ഋതു, മജ്‌സിയ പറയുന്നു

ഫെബ്രുവരി 14ന് ആരംഭിച്ച് ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്ന് ഒരുമാസം പിന്നിടുകയാണ്. ഇക്കുറി മത്സരാര്‍ത്ഥികള്‍ക്ക് ഗംഭീര ടാസ്‌കുകളാണ് ലഭിക്കുന്നത്. ചിലതൊക്കം മത്സരാര്‍ത്ഥികളെ വേദനിപ്പിക്കാറുമുണ്ട്. ഈ പശ്ചാത്തലത്തില്‍ പല പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ വാരാന്ത്യത്തില്‍ മോഹന്‍ലാല്‍ ആണ് പരിഹരിക്കുക. ചില രസകരമായ ടാസ്‌കുകളും മോഹന്‍ലാല്‍ നല്‍കാറുണ്ട്. ഇക്കുറി തങ്ങളെ പരസ്പരം വിലയിരുത്താനുള്ള അവസരമാണ് മോഹന്‍ലാല്‍ ടാസ്‌ക്കായി നല്‍കിയിരിക്കുന്നത്.

ചില കാര്യങ്ങള്‍ എഴുതിയ ചീട്ടുകളില്‍ ഒന്നെടുക്കണം, അതില്‍ എഴുതിയിരിക്കുന്നത് എന്താണോ അത് ചേരുന്ന ആളും അല്ലാത്തതുമായവരെ കണ്ടെത്തുകയെന്നതായിരുന്നു ടാസ്‌ക്. സായ് വിഷ്ണുവില്‍ നിന്നുമാണ് ടാസ്‌കിന്റെ തുടക്കം. നല്ലവണ്ണം വഴങ്ങുന്നയാള്‍, അല്ലാത്തയാള്‍ എന്നായിരുന്നു സായ്ക്ക് കിട്ടിയത്. വിഷ്ണുവിന്റെ അഭിപ്രായത്തില്‍ വഴങ്ങുന്നയാള്‍ ഭാഗ്യലക്ഷ്മിയാണെന്നും അല്ലാത്തയാള്‍ റംസാനാണെന്നുമാണ് സായ്.

മജിസിയയ്ക്ക് കിട്ടിയത് സ്‌നേഹമുള്ള ആളിനേയും ഇല്ലാത്ത ആളിനേയുമാണ്. ഡിംപലിനെയാണ് സ്‌നേഹമുള്ള ആളായി മജിസിയ തിരഞ്ഞെടുത്തത്. ഇല്ലാത്ത ആളായി ഋതുവിന്റെ പേരും പറഞ്ഞു. മികച്ച കേള്‍വിക്കാരിയായി മജ്‌സിയയെയാണ് ഡിംപല്‍ തിരഞ്ഞെടുത്തത്. ഇല്ലാത്ത ആളായി സായ് വിഷ്ണുവിന്റെ പേരും പറഞ്ഞു. ഗെയിമില്‍ ആവേശമുള്ളയാളിനേയും ഇല്ലാത്തയാളിനേയും കണ്ടെത്താനായിരുന്നു ഋതുവിന് ലഭച്ചത്. ആവേശമുള്ളയാളായി മണിക്കുട്ടനെയും ഇല്ലാത്തയാളായി മജ്‌സിയയെയും തെരഞ്ഞെടുത്തു. സൂര്യയ ആയിരുന്നു അടുത്താതായി എത്തിയത്. നേതാവ് അല്ലാത്തത് ആര് എന്നായിരുന്നു ചോദ്യം. മണിക്കുട്ടനെയാണ് നേതാവായി തിരഞ്ഞെടുത്തത്. അല്ലാത്ത ആളായി എയ്ഞ്ചലിന്‌റെ പേരും പറഞ്ഞു. സത്യസന്ധനായി നോബിയെയും അത് ഇല്ലാത്തയാളായി സജ്‌ന ഫിറോസിനെയും ഭാഗ്യലക്ഷ്മി തിരഞ്ഞെടുത്തു.

സ്വന്തം കാഴ്ച്ചപ്പാടുള്ളയാളായി ഡിംപാലിനെയും ഇല്ലാത്തയാളായി ഏയ്ഞ്ചലിനെയും മണിക്കുട്ടന്‍ തെരഞ്ഞെടുത്തു. വേഗത്തില്‍ കാര്യങ്ങള്‍ പഠിക്കുന്ന ആളായി സന്ധ്യ തിരഞ്ഞെടുത്തത് അനൂപിന്റെ പേരാണ്. അല്ലാത്തയാളായി സൂര്യയേയും തെരഞ്ഞെടുത്തു. പിന്നീട് എത്തിയത് റംസാന്‍ ആയിരുന്നു. എല്ലാ നിയമങ്ങളും പാലിക്കാത്തവരായി സജ്‌ന ഫിറോസിനെയും പാലിക്കുന്നയാളായി നോബിയെയും തെരഞ്ഞെടുത്തു. ക്ഷമയുള്ളയാളായി സന്ധ്യയേയും ഇല്ലാത്തവരായി സജ്‌നയേയും ഫിറോസിനെയും അനൂപ് തിരഞ്ഞടുത്തു