ബിജെപിയില്‍ ചേര്‍ന്ന് എന്‍സിപി സ്ഥാനാര്‍ത്ഥി

മുംബൈ: എന്‍സിപി സ്ഥാനാര്‍ത്ഥി മഹാരാഷ്ട്രയില്‍ ബിജെപിയില്‍ ചേര്‍ന്നു.ബിജെപിയില്‍ ചേര്‍ന്നത് ബീഡ് ജില്ലയില്‍ നിന്നുളള എന്‍സിപി സ്ഥാനാര്‍ത്ഥി നമിത മുണ്ഡാഡേയാണ്. കൈജ് നിയമസഭാമണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ ഇവരെ പ്രഖ്യാപിച്ചത് ഈ മാസം ആദ്യമാണ്. ഒക്ടോബര്‍ 21 നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുക. എന്നാല്‍ ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇവര്‍ പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

എന്‍സിപിയില്‍ നിന്നും രാജിവെച്ച നമിത ബിജെപി അംഗത്വമെടുത്തത് ബിജെപി ലോക്സഭാംഗമായ പ്രീതം മുണ്ഡേയുടെ സാന്നിധ്യത്തിലാണ്. എന്‍സിപി മുന്‍മന്ത്രി വിമല്‍ മുണ്ഡാഡേയുടെ മരുമകളാണ് നമിത. 2014 ലെ തെരഞ്ഞെടുപ്പില്‍ നമിത ബിജെപിയിലെ സംഗീത തോബ്രയോട് പരാജയപ്പെട്ടിരുന്നു.

മന്ത്രിയും ബി.ജെ.പി. നേതാവുമായ പങ്കജ് മുണ്ടെ, ബി.ജെ.പി. എം.പി. പ്രീതം മുണ്ടെ എന്നിവരുടെ സാന്നിധ്യത്തിലാണ് എന്‍.സി.പി.യുടെ വനിതാ നേതാവ് ബി.ജെ.പി.യില്‍ അംഗത്വമെടുത്തത്. 2014-ലെ നിയമസഭ തിരഞ്ഞെടുപ്പിലും നമിത തന്നെയായിരുന്നു കൈജിലെ എന്‍.സി.പി. സ്ഥാനാര്‍ഥി. അന്ന് ബി.ജെ.പി.യിലെ സംഗീത തോംബറെയോട് പരാജയപ്പെടുകയായിരുന്നു. മുന്‍ എന്‍.സി.പി. മന്ത്രി വിമല്‍ മുന്ദഡയുടെ മരുമകള്‍ കൂടിയാണ് പാര്‍ട്ടിവിട്ട നമിത മുന്ദഡ.