തിരുവനന്തപുരം: വനിത കൗണ്‍സിലര്‍മാരെ ആക്ഷേപിച്ചെന്ന പരാതിയില്‍ സി.പി.എം കൗണ്‍സിലര്‍ ഡി.ആര്‍.അനിലിനെതിരെ കേസെടുക്കാതെ പൊലീസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് ബി.ജെ.പി പരാതി നല്‍കിയെങ്കിലും പ്രാഥമിക അന്വേഷണം നടത്തിയ ശേഷമേ കേസെടുക്കൂ എന്ന നിലപാടിലാണ് പോലീസ്.
കൗണ്‍സില്‍യോഗത്തില്‍ പങ്കെടുക്കാതെ ഒപ്പിട്ട് മടങ്ങുന്നത് പണത്തിന് വേണ്ടിയാണങ്കില്‍ മറ്റ് മാര്‍ഗം നോക്കണമെന്ന തരത്തിലായിരുന്നു അനിലിന്റെ പരാമര്‍ശം. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വനിത കൗണ്‍സിലര്‍മാർക്ക് നേരെയായിരുന്നു ഡി.ആര്‍.അനിലിന്റെ പരാമർശം.
സംഭവത്തിൽ പോലീസ് നടപടി എടുക്കാത്തതിൽ വനിത കൗണ്‍സിലര്‍മാർ കടുത്ത അതൃപ്തി അറിയിച്ചു. പാർട്ടിക്കൊപ്പം കൂടി അനിലിനെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.