കാമുകിയുമായി സിനിമയ്ക്ക് പോയ ഭര്‍ത്താവിനോട് ഭാര്യ ചെയ്തത്

അഹമ്മദാബാദ്: ഭാര്യയെ അറിയിക്കാതെ കാമുകിയെയും കൂട്ടി തിയേറ്ററില്‍ പോയ ഭര്‍ത്താവിന് പറ്റിയ പറ്റാണ് ഇപ്പോള്‍ സംസാര വിഷയം. തിയേറ്ററില്‍ എത്തിയ ഭാര്യ ഭര്‍ത്താവിനെയും കാമുകിയെയും കൈയ്യോടെ പിടികൂടുക ആയിരുന്നു. ഇരുവരെയും ഒന്നിച്ച കണ്ട ഭാര്യ കുപിതയാവുകയും ഇരുവരെയും കൈകാര്യം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.

എന്നാല്‍ ഈ സംഭവത്തെ ഒരു നിയമവിരുദ്ധ പ്രവര്‍ത്തനമായി കാണാന്‍ സാധിക്കാത്തതിനാല്‍ മൂന്ന് പേരെയും കൗണ്‍സിലിങ്ങിന് വിധേയമാക്കി പൊലീസ് വീടുകളിലേക്ക് പറഞ്ഞയക്കുകയാണ് ചെയ്തത്.

ഗുജറാത്തിലെ അഹമ്മദാബാദിലാണ് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായത്. മള്‍ട്ടിപ്ലെക്‌സില്‍ കാമുകിക്ക് ഒപ്പം ഭര്‍ത്താവ് സിനിമ കാണുന്ന കാര്യം സുഹൃത്ത് ഭാര്യയെ വിളിച്ച് അറിയിക്കുകയായിരുന്നു. ഇത് ബോധ്യപ്പെടാന്‍ 45 കാരി ഉടനെ തിയേറ്ററിലേക്ക് തിരിക്കുകയായിരുന്നു. നടി റാണി മുഖര്‍ജി നായികയായി അഭിനയിക്കുന്ന മര്‍ദാനി രണ്ട് ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് കാണുന്ന കാഴ്ചയാണ് ഭാര്യ കണ്ടത്. ഇതില്‍ കുപിതയായ ഭാര്യ ഇരുവരെയും മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഭര്‍ത്താവിന്റെ മുഖത്ത് തുടര്‍ച്ചയായി അടിച്ച ഭാര്യ, കാമുകിയുടെ മുടിപിടിച്ച് വലിക്കുകയും മര്‍ദിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് പരാതിപ്പെടുകയായിരുന്നു. എന്നാല്‍ കേസെടുക്കാന്‍ നിര്‍വാഹമില്ലാത്തതില്‍ പൊലീസ് മൂന്നുപേരെയും കൗണ്‍സിലിങ്ങിന് വിധേയമാക്കി വീടുകളിലേക്ക് പറഞ്ഞയച്ചു.

അതേസമയം ഭാര്യയുടെ കണ്ണുവെട്ടിച്ച് കാമുകിയുടെ ഒപ്പം ലോഡ്ജില്‍ മുറിയെടുത്ത ഭര്‍ത്താവിനെ ഭാര്യ കൈയ്യോടെ പിടികൂടിയ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. യുവാവിന്റെ ഭാര്യയ്ക്ക് കാമുകിയുടെ ഒപ്പം മുറിയെടുത്ത വിവരം അറിയിച്ചത് ഭര്‍ത്താവിന്റെ കൂട്ടുകാരില്‍ ചിലരാണ്. ലോഡ്ജിന്റെ പേരും മുറിയുടെ നമ്പറും കൃത്യമായി സുഹൃത്തുക്കള്‍ യുവാവിന്റെ ഭാര്യയ്ക്ക് പറഞ്ഞു കൊടുത്തു. തുടര്‍ന്നാണ് ഇവര്‍ ലോഡ്ജില്‍ എത്തിയത്.

ലോഡ്ജിലെത്തിയ യുവതി ഭര്‍ത്താവിനെ അടിക്കുകയും കാമുകിയെ തള്ളിയിടാനും ശ്രമം നടത്തി. കോട്ടയം ഗാന്ധിനഗറിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. ശനിയാഴ്ചയാണ് ഗാന്ധിനഗറിലെ ലോഡ്ജിലാണ് യുവാവും കാമുകിയും കൂടി മുറിയെടുത്തത്. ഭാര്യ എത്തി ബഹളമായതോടെ പ്രശ്‌നം കൂടുതല്‍ വഷളാകുമെന്ന് കണ്ടതോടെ ലോഡ്ജ് ജീവനക്കാര്‍ തന്നെ പോലീസിനെ അറിയിക്കുകയും ചെയ്തു.

പിന്നീട് പോലീസ് ലോഡ്ജില്‍ എത്തി ഇരുവരേയും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍, ഇരുവരും ഉഭയകക്ഷി സമ്മതപ്രകാരമായതിനാല്‍ ഇരുവര്‍ക്കെതിരേയും കേസെടുക്കാന്‍ സാധിച്ചില്ല. ഇതോടെ അനുനയിപ്പിച്ച് യുവതിയെ ബന്ധുവിനൊപ്പം പറഞ്ഞുവിട്ടു. ബന്ധുവിനൊപ്പം പുറത്തിറങ്ങിയ യുവതി ബസ്സിന് മുന്നിലേക്ക് ചാടാന്‍ ശ്രമിക്കുകയായിരുന്നു. ബന്ധു ഇടപെട്ടതിനാല്‍ അപകടമുണ്ടായില്ല. പിന്നീട് ഇവര്‍ തിരികെ പോകുകയും ചെയ്തു.

പിന്നീട് പോലീസ് ലോഡ്ജില്‍ എത്തി ഇരുവരേയും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍, ഇരുവരും ഉഭയകക്ഷി സമ്മതപ്രകാരമായതിനാല്‍ ഇരുവര്‍ക്കെതിരേയും കേസെടുക്കാന്‍ സാധിച്ചില്ല. ഇതോടെ അനുനയിപ്പിച്ച് യുവതിയെ ബന്ധുവിനൊപ്പം പറഞ്ഞുവിട്ടു. ബന്ധുവിനൊപ്പം പുറത്തിറങ്ങിയ യുവതി ബസ്സിന് മുന്നിലേക്ക് ചാടാന്‍ ശ്രമിക്കുകയായിരുന്നു. ബന്ധു ഇടപെട്ടതിനാല്‍ അപകടമുണ്ടായില്ല. പിന്നീട് ഇവര്‍ തിരികെ പോകുകയും ചെയ്തു.

നേരത്തെ കൊല്ലത്ത് ഭര്‍ത്താവിനെ ഉപേക്ഷിച്ചു കാമുകനൊപ്പം പെണ്‍കുട്ടി ഒളിച്ചോടിയതും കേസായിരുന്നു. വിവാഹം കഴിഞ്ഞ പതിനാറുകാരിയാണ് കാമുകനൊപ്പം താമസം തുടങ്ങിയത്. സംഭവത്തില്‍ ഭര്‍ത്താവും കാമുകനും പെണ്‍കുട്ടിയുടെ അമ്മയും പൊലീസ് കസ്റ്റഡിയിലായി. ഭര്‍ത്താവ് നല്‍കിയ പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ തേവലക്കര സ്വദേശിനിയായ പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായില്ലെന്ന് കണ്ടെത്തിയതോടെയാണ് പൊലീസ് ഇവരെ മൂന്നുപേരെയും അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുടെ വിവാഹം ഒരു മാസം മുന്‍പാണ് കോയിവിള സ്വദേശിയായ 30കാരനുമായി നടന്നത്. ഭര്‍ത്താവുമായി പിണങ്ങി ദിവസങ്ങള്‍ക്ക് മുന്‍പ് പെണ്‍കുട്ടി സ്വന്തം വീട്ടിലെത്തിയിരുന്നു. എന്നാല്‍ വീട്ടിലെത്തിയ പെണ്‍കുട്ടി കാമുകനൊപ്പം പോയി. ഇതേതുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭാര്യയെ വിട്ടുകിട്ടണമെന്നാണ് ഇയാള്‍ പരാതിയില്‍ പറയുന്നത്.