അപവാദ കേസിൽ BOBY CHEMMANUR ബോബി ചെമ്മണ്ണൂർ, തട്ടിപ്പുകൾ സുപ്രീം കോടതിയിൽ തുറന്ന് കാട്ടിയത് പ്രശാന്ത് ഭൂഷൻ വക്കീൽ

ബോബി ചെമ്മണ്ണൂരുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ വരാറുണ്ട്. ബോബി ചെമ്മണ്ണൂരിനെതിരെ ഒരു യുവതി നൽകിയ പരാതി വിവാദമായിരുന്നു. ​ഗർഭിണിയാക്കിയെന്നും ​ഗർഭചിദ്രം നടത്തിയെന്നും പറഞ്ഞിരുന്നു. ആ യുവതിയെ ബോബി ചെമ്മണ്ണൂർ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഈ സംഭവം പുറം ലോകത്തെ അറിയിച്ചത് പോതു പ്രവർത്തകനായ ജോയ് കൈതാരത്താണ്. വിവരാവകാശ നിയമപ്രകാരമാണ് തനിക്ക് ഈ വീഡിയോ ലഭിച്ചതെന്ന് ജോയ് കർമ ന്യൂസിനോട് പറഞ്ഞു. മലയാളത്തിലെ ഒരു മാധ്യമങ്ങളും ഈ വീഡിയോ പുറത്തുവിടാൻ തയ്യാറായില്ല. പിന്നീട് ജോയ് തന്നെയാണ് ഇത് പുറത്തുവിട്ടത്.

ജോയിക്കെതിരെ ബോബി പ്രതികാരനടപടികളും നടത്തിയിരുന്നു. ഈ നിയമപോരാട്ടം ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത് പ്രശാന്ത് ഭൂഷണാണ്. ഒരു രൂപ പോലും ഫീസുവാങ്ങാതെ പ്രശാന്ത് ഭൂഷൺ നടത്തിയ പോരാട്ടം വിജയിച്ചിരിക്കുകയാണ്. മലയാളികളായ അഡ്വ ജോസ് അബ്രഹാം, അഡ്വ ദീപാ മനോജ് എന്നിവരും ബോബി ചെമ്മണ്ണൂരിനെതിരെ ഹാജരായിരുന്നു.