വ്യവസായിയുടെ കൊലപാതകം, അറസ്റ്റിലായ ഷിബിലിക്കെതിരെ 2021ൽ ഫർസാന പോക്സോ കേസ് കൊടുത്തിരുന്നു, മൂന്ന് പേർ കസ്റ്റഡിയിൽ, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

കോഴിക്കോട് : വ്യവസായിയുടെ കൊലപാതകാലത്തിൽ പിടിയിലായ ഷിബിലി പോക്സോ കേസ് പ്രതി. ഷിബിലിന് ഒപ്പം കസ്റ്റഡിയിലുള്ള ഫർസാനയാണ് 2021ൽ പരാതി നൽകിയത്. കൊലപാതക കേസിൽ അറസ്റ്റിലായ ഷിബിലിനു 22 വയസും ഗേൾ ഫ്രണ്ട് കൂടിയായ ഫർ ഹാനയ്ക്ക് വെറും 18 വയസും മാത്രമാണ്‌ പ്രായം. അതേസമയം കേസിൽ ഒരാളെ കൂടി കസ്റ്റഡിയിൽ എടുത്തു. ചെർപ്പുളശേരി സ്വദേശി ആഷിക് (26)എന്ന ചിക്കുവാണ് കസ്റ്റഡിയിലായത്. ഫർഹാനയുടെ സുഹൃത്താണ് ആഷിക്. ആഷിക് ഉൾപ്പടെ കേസിൽ ആകെ കസ്റ്റേഡിയിൽ ഉള്ളത് മൂന്ന് പേരാണ്.

ഫർ ഹാന വ്യാപാരിയായ സിദ്ദിഖിനെ ഹണി ട്രാപ്പിൽ കുടുക്കിയിരുന്നു. ഇതനുസരിച്ചുള്ള ധാരണകൾക്കായി 3 പേരും ചേർന്ന് കോഴിക്കോട് എരഞ്ഞിപാലത്ത് മുറി എടുക്കുകയായിരുന്നു. ഫർ ഹാന എന്ന 18കാരിയാണ്‌ കൊലപാതകത്തിന്റെ സൂത്ര ധാര എന്ന് കരുതുന്നു.സിസിടിവി പരിശോധിച്ചപ്പോൾ കഴിഞ്ഞ ദിവസം 3 പേർ എത്തി മുറിയെടുത്തെന്നും 2 പേർ മാത്രമാണു തിരികെ പോയതെന്നുമുള്ള സൂചന ലഭിച്ചു.

തിരികെ പോയപ്പോൾ ഫർ ഹാനയുടേയും ബോയ് ഫ്രണ്ടിന്റെയും കൈയ്യിൽ 2 ട്രോളി ബാഗുകൾ ഉള്ളതായും പറയുന്നു. എന്നാൽ വ്യാപാരി സിദ്ദിഖ് തിരികെ പോയതായി സി സി ടി വി ദൃശ്യങ്ങളിൽ ഇല്ല. മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് ഇരുവരിലേക്കും എതാൻ സാധിച്ചത്. വ്യവസായിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ട്രോളി ബാഗിലാക്കിയ നിലയിലാണ് അട്ടപ്പാടി ചുരത്തിൽ കണ്ടെത്തിയത് തിരുർ സ്വദേശി സിദ്ദിഖ് ആണ് കൊല്ലപ്പെട്ടത്.

ഹോട്ടലിൽ ജോലിക്കെത്തിയ ഷിബിലിനെ ഈ മാസം പതിനെട്ടാം തിയതി ജോലിയോയിൽ നിന്നും പിരിച്ചു വിട്ടത് സ്വഭാവ ദൂഷ്യത്താലെന്ന റിപ്പോർട്ട്. എല്ലാ വിധ, ആനുകൂല്യങ്ങളും നൽകിയാണ് ഷിബിലിനെ പുറത്താക്കിയത്.