ഒരേ സമയം അമ്മയുമായും മകളുമായും അവിഹിത ബന്ധം, യുവാവിനെ കാമുകിമാരുടെ കുടുംബം അടിച്ച് കൊന്നു

അമ്മയും മകളുമായി ഒരേസമയം അവിഹിത ബന്ധത്തിലേർപ്പെട്ടു വന്നിരുന്ന ഇരുപത്തിയൊന്നുകാരനായ യുവാവിനെ കാമുകിമാരുടെ കുടുംബം ക്രൂരമായി കൊലപ്പെടുത്തി. അയൻ മൊണ്ടൽ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ മഗ്രാട്ടിൽ നടന്ന സംഭവത്തിൽ പോലീസ് കണ്ടെടുത്തു.

യുവാവിന്റെ കൊലപാതകത്തിൽ അയൻ മൊണ്ടലിന്റെ കാമുകി, കാമുകിയുടെ അമ്മ, അച്ഛൻ, സഹോദരൻ, അവരുടെ രണ്ട് കൂട്ടാളികൾ എന്നിവരുൾപ്പെടെ ആകെ ആറ് പേരെ ഹരിദേവ്പൂർ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മരണപ്പെട്ട യുവാവിന് ഒരേസമയം പെൺകുട്ടിയുമായും അവളുടെ അമ്മയുമായും ഉണ്ടായിരുന്ന ബന്ധമാണ് വൈരാഗ്യത്തിൽ കലാശിച്ചതെന്നും തുടർന്ന്, പ്രതികൾ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം മഗ്രഹട്ടിലെ ആളൊഴിഞ്ഞ സ്ഥലത്ത് തള്ളുകയാണ് ഉണ്ടായതെന്നും പോലീസ് പറഞ്ഞിരിക്കുന്നു.

ക്യാബ് ഡ്രൈവറായ മൊണ്ടൽ ബുധനാഴ്ച വൈകുന്നേരം കാമുകിയുമായി ബന്ധപ്പെടാൻ ശ്രമിച്ചതായി സിറ്റി പോലീസ് വൃത്തങ്ങൾ പറയുന്നുണ്ട്. മദ്യപിച്ച് പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവ് പെൺകുട്ടിയുടെ അമ്മയുമായി വഴക്കുണ്ടാക്കുകയും അവരെ ആക്രമിക്കുകയും ഉണ്ടായി. ഈ സമയം, പെൺകുട്ടി സഹോദരന്റെയും പിതാന്റെയും ഒപ്പം വീട്ടിൽ എത്തി. അതോടെ വഴക്ക് കൂടുതൽ രൂക്ഷമായി. കാമുകിയുടെ സഹോദരൻ മൊണ്ടലിന്റെ തലയിൽ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചതോടെ യുവാവ് തൽക്ഷണം മരണപെട്ടു.

പിന്നീട്, മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കാൻ നാലുപേരും തീരുമാനിക്കുകയാണ് ഉണ്ടായത്. പെൺകുട്ടിയുടെ സഹോദരൻ തന്റെ അടുത്ത കൂട്ടാളികളായ രണ്ടുപേർക്കൊപ്പം പിക്കപ്പ് വാൻ വാടകയ്‌ക്കെടുത്ത് മൃതദേഹം പൊതിഞ്ഞ് മഗ്രാട്ടിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി തള്ളി. വ്യാഴാഴ്ച രാവിലെ മൊണ്ടലിന്റെ കുടുംബം ഹരിദേവ്പൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ഒടുവിൽ വെള്ളിയാഴ്ച രാത്രിയോടെ മൃതദേഹം കണ്ടെടുക്കുകയും ആയിരുന്നു. സംഭവത്തിൽ പ്രതികളായ മുഴുവൻ പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.