കൊച്ചിയിൽ 14കാരി കൂട്ടബലാത്സംഗത്തിന് ഇരയായി: മൂന്ന് പേർ അറസ്റ്റിൽ: 3 പ്രതികൾ നാടുവിട്ടു

കൊച്ചി: സംസ്ഥാനത്ത് വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. എറണാകുളം ഏലൂർ മഞ്ഞുമ്മലിൽ ആണ് കേരളത്തെ ഞെട്ടിപ്പിച്ച സംഭവം നടന്നത്. പതിനാലുകാരിയായ പെൺകുട്ടിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ ഉത്തര്‍ പ്രദേശ് സ്വദേശികളായ മൂന്ന് പേരെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തു. ഷാഹിദ്, ഫർഹാദ് ഖാൻ, ഹനീഫ എന്നിവരാണ് പിടിയിലായത്. എന്നാൽ ഇവരെ കൂടാതെ മൂന്ന് പേർകൂടി പിടിയിലാകാനുണ്ട്. ഇവര്‍ കേരളം വിട്ടുവെന്നാണ് പൊലീസ് പറയുന്നത്.

കൗൺസിലിംഗിലാണ് പെൺകുട്ടി പീഡന വിവരം പുറത്തുപറഞ്ഞത്. ഇടപ്പള്ളി ടോളിലും കുന്നുംപുറത്തും വച്ച് പീഡനം നടന്നതായും പെൺകുട്ടി പറഞ്ഞു. സംഭവത്തിൽ ഏലൂർ പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. മറ്റ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മാർച്ച് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മാതാപിതാക്കൾ ജോലി സംബന്ധമായി ഡൽഹിയിലായിരുന്നതിനാൽ മഞ്ഞുമ്മലിലെ ബന്ധു വീട്ടിലായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികളായ പ്രതികൾ താമസിച്ചിരുന്നത് ഈ വീടിന് സമീപമായിരുന്നു. പെൺകുട്ടിയുമായി പരിചയത്തിലായ ശേഷം പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്.

മാർച്ച്‌ മാസം മുതൽ ഓഗസ്റ്റ് വരെ കുട്ടിയെ പ്രതികൾ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കിയിരുന്നു. ആദ്യ ബലാൽസംഗം ലോക്ക്ഡൗൺ പ്രഖ്യാപിച്ച മാർച്ചിലായിരുന്നു. ബന്ധുക്കൾ ഇല്ലാത്ത സമയത്ത് പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതികൾ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.അസിസ്റ്റന്റ് പൊലീസ് കമ്മീഷ്ണറുടെ നേതൃത്വതിൽ നടന്ന അന്വേഷണത്തിലാണ്. യു.പി.സ്വദേശികളായ ഷാഹിദ്, ഫർഹാദ് ഖാൻ, ഹനീഫ് എന്നിവർ അറസ്റ്റിലായത്. മൂന്നു പേർ നാടുവിട്ടു. ഇവർക്കായും തിരച്ചിൽ ഊർജിതമാക്കി‌. പീഡനത്തെ തുടർന്ന് ഇവരുടെ മുറിയിൽ വിളിച്ചു വരുത്തിയും പീഡിപ്പിച്ചു.