ഹൈദരാബാദ് വ്യവസായി സാംബശിവ റാവുവില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മലയാളി നടി ലീന മരിയ പോളിനെതിരെ സിബിഐയുടെ ലുക്ക്ഔട്ട് നോട്ടീസ്പുറപ്പെടുവിച്ചിരിക്കുന്നു..കസിന്റെ ഭാഗമായി ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുംനദി എത്താത്തതിനെ തുടര്‍ന്നാണ് നടപടി. കേസില്‍ ലീനയുടെ ജീവനക്കാരന്‍ അര്‍ച്ചിതും പ്രതിയാണ്.
ഒരു ബാങ്ക് തട്ടിപ്പ് കേസില്‍ സിബിഐ പ്രതിയാക്കിയ ഹൈദരാബാദ് വ്യവസായി സാംബശിവ റാവുവില്‍നിന്ന് സിബിഐ ഓഫീസര്‍ ആണെന്ന വ്യാജേന രണ്ടുപേര്‍ പണം തട്ടാന്‍ ശ്രമിച്ചിരുന്നു. ഹൈദരാബാദ് സ്വദേശിയായ മണിവര്‍ണ റെഡ്ഡി, മധുര സ്വദേശി സെല്‍വം രാമരാജന്‍ എന്നിവരാണ് പണം തട്ടാന്‍ ശ്രമിച്ചത്. സാംബശിവ റാവുവിനെ കേസില്‍നിന്ന് രക്ഷപ്പെടുത്താമെന്ന വ്യാജേനയാണ് മണിവര്‍ണ റെഡ്ഡിയും സെല്‍വം രാമരാജനും സാംബശിവ റാവുവിനെ കാണാൻ എത്തിയത്.
സിബിഐ കേസില്‍ പ്രതിയായ സാംബശിവ റാവുവിനെ, കേസില്‍ നിന്നൊഴിവാക്കാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതികള്‍ തട്ടിപ്പിന് ശ്രമിച്ചത്. സിബിഐ ഓഫീസര്‍മാരെന്ന വ്യാജേന സമീപിച്ച് കോടികള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനായി സിബിഐയുടെ ഡല്‍ഹി ഓഫീസ് നമ്പര്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രതികള്‍ ദുരുപയോഗം ചെയ്യുകയും ചെയ്തു.
സംഭവത്തില്‍ ഹൈദരാബാദ് സ്വദേശി മണിവര്‍ണന്‍ റെഡ്ഡി, മധുര സ്വദേശി സെല്‍വം രാമരാജ്, അര്‍ച്ചിത് എന്നിവരെ . ചോദ്യം ചെയ്തപ്പോഴാണ് ലീന മരിയ പോളിന്റെ പങ്ക് വെളിപ്പെട്ടത്. ലീനയും അര്‍ച്ചിതും ചേര്‍ന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് മറ്റു പ്രതികള്‍ സിബിഐക്ക് മൊഴി നല്‍കി.ഇതുസംബന്ധിച്ച് മൊബൈല്‍ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക തെളിവുകള്‍ സിബിഐക്ക് ലഭിച്ചിരുന്നു. സിബിഐയുടെ ഡല്‍ഹി ഓഫീസ് നമ്പര്‍ സ്പൂഫ് ചെയ്തിരുന്നു. ഇതിനു മുൻലയ്യെടുത്ത് അര്‍ച്ചിതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ലീനയുടെ കൊച്ചിയിലെയും ചെന്നൈയിലെയും ബ്യൂട്ടി പാര്‍ലറിലും വീട്ടിലും സിബിഐ സംഘം റെയ്ഡ് നടത്തിയിരുന്നു.
റെയ്ഡ് നടന്നപ്പോള്‍ കൊച്ചിയിലുണ്ടായിരുന്ന ലീന അറസ്റ്റ് ഭയന്ന് ഇപ്പോള്‍ ഒളിവിലാണെന്ന് സിബിഐ വൃത്തങ്ങള്‍ പറയുന്നു. ലീനയോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറിലും വീടുകളിലും നോട്ടീസ് നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് ലീനയ്‌ക്കെതിരെ സിബിഐ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.സമാനമായ പണം തട്ടിപ്പ് കേസുകളില്‍ നേരത്തേ മുംബൈയില്‍ വെച്ച് ലീനയും ഭര്‍ത്താവ് സുകേശ് ചന്ദ്രശേഖരനും അറസ്റ്റിലായിട്ടുണ്ട്.ലീന പോൾ ഇതിനു മുമ്പും കുപ്രസിദ്ധിയാര്ജിച്ച കേസുകളിൽപെട്ടിട്ടുണ്ട്. ഇവരുടെ ബ്യൂട്ടി പാർലറിൽ നടന്ന വെടിവയ്പ്പിൽ .മുംബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ സംഘമാണെന്ന് വാർത്തകളുണ്ടായിരുന്നു. 25 കോടി രൂപ ആവശ്യപ്പെട്ട് രവി പൂജാരി നേരത്തേ ലീനയെ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ ഇയാളുടെ സംഘവുമായി എന്ത് ഇടപാടാണ് ഉള്ളതെന്ന കാര്യത്തിൽ കൃത്യമായ വിശദീകരണം ഉണ്ടായിരുന്നില്ല. . നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള കടവന്ത്രയിലെ ‘നെയ്ൽ ആർടിസ്ട്രി’ എന്ന സലൂണിൽ കഴിഞ്ഞ വർഷം ഡിസംബർ 15ന് ഉച്ചയ്ക്ക് 2.50നാണ് വെടിവയ്പുണ്ടായത്. ബൈക്കിൽ എത്തിയ രണ്ടു പേർ വെടിവച്ച ശേഷം കടന്നുകളയുകയായിരുന്നു. സുരക്ഷാ ജീവനക്കാരൻ ഓടിയെത്തുമ്പോഴേക്കും അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു. കൊച്ചിയിലെ ലീനയുടെ ബ്യൂട്ടി പാര്‍ലറില്‍ നടന്ന വെടിവെപ്പ് കേസില്‍ അധോലോക നായകന്‍ രവി പൂജാരിയുടെ സംഘാംഗങ്ങളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.