മരിച്ചെന്നു കരുതി 76കാരനെ ഫ്രീസറില്‍ സൂക്ഷിച്ചത് ഒന്നര ദിവസം, സംസ്‌കാരത്തിന് തൊട്ടുമുമ്പ് കൈ അനങ്ങി, ആത്മാവ് പൂര്‍ണമായും വിട്ടുപോകാത്തതിനാലാണ് കൈ അനങ്ങിയതെന്ന് ബന്ധു

ജീവനുള്ളയാളെ മരിച്ചെന്ന് കരുതി ഫ്രീസറിൽ സൂക്ഷിച്ചത് ഒന്നര ദിവസം.ഫ്രീസറിൽ സൂക്ഷിച്ച ആൾക്ക് സംസ്‌കാരത്തിന് തൊട്ടുമുമ്പ് ജീവനുണ്ടെന്ന് കണ്ടെത്തിയാണ് രക്ഷപെടുത്തിയത്.ഫ്രീസർ തിരിച്ചെടുക്കാനെത്തിയ ജീവനക്കാരനാണ് മരിച്ചെന്ന് കരുതിയ ആൾക്ക് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്.തമിഴ്‌നാട് സേലത്താണ് എഴുപത്തിയാറുകരനെ ഒന്നരദിവസം മുഴുവൻ അബദ്ധവശാൽ ബന്ധുക്കൾ ഫ്രീസറിൽ സൂക്ഷിച്ചത്.ഇതിനിട ശവസംസ്‌കാരത്തിനുള്ള അവസാന വട്ട തയാറെടുപ്പുകളും പൂർത്തിയായി.ഈ ചടങ്ങുകൾ പുരോ​ഗമിക്കുന്നതിനിടെ എഴുപത്തിയാറുകാരനായ ബാലസുബ്രഹ്മണ്യന് ജീവിതത്തിലേക്ക് വരുകയായിരുന്നു.ഫ്രീസറിൽ നിന്ന് മൃതദേഹം മാറ്റുന്നതിനിടെയാണ് മരിച്ചെന്ന് കരുതിയ ആൾ ശ്വാസം എടുക്കുന്നതായും കൈകൾ അനക്കുന്നതായും ജീവനക്കാരന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.മരിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.സഹോദരൻ ശരവണകുമാറിനും ശരവണന്റെ മകൾക്കുമൊപ്പമാണ് ബാലസുബ്രഹ്മണ്യം കഴിഞ്ഞിരുന്നത്.കഴിഞ്ഞ ദിവസം വാർദ്ധക്യസഹജമായ അസുഖം കൂടിയതോടെ സേലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.

എന്നാൽ മരിച്ചയാൾക്ക് ജീവനുണ്ടെന്ന് ബന്ധുക്കളെ വിവരം അറിയിച്ചെങ്കിലും,ആത്മാവ് പൂർണമായും വിട്ടുപോകാത്തതിനാലാണ് കൈകകൾ അനക്കുന്നതെന്നായിരുന്നു ബന്ധുക്കളുടെ വിചിത്രമായ മറുപടി.ഇതിനിടയിൽ നാട്ടുകാർ ചേർന്ന് പൊലീസിൽ വിവരം അറിയിക്കുകായിരുന്നു,സേലം മെഡിക്കൽ കോളേജിലെ ഡോക്ടർമാരെത്തി പരിശോധന നടത്തുകയായിരുന്നു.ബാലസുബ്രഹ്മണ്യം മരിച്ചെന്ന് കരുതി ബന്ധുക്കളും നാട്ടുകാരും ഉൾപ്പടെ നിരവധി പേരാണ് അന്ത്യാജ്ഞലി അർപ്പിച്ചത്.സംസ്‌കാരത്തിന് തൊട്ടുമുമ്പ് ജീവനുണ്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ.എന്നാൽ ബന്ധുക്കൾ മനപ്പൂർവ്വം ഫ്രീസറിൽ കിടത്തിയതാണോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.