പി.എഫ്.ഐ ഹമാസ് മോഡൽ ഓപ്പറേഷൻ നടത്തി,രേഖകൾ ഇങ്ങിനെ

ഹമാസ് മോഡൽ ആക്രമണം പോപ്പുലർ ഫ്രണ്ട് നടത്തി. ഗാസയിലെ ഹമാസ് ചെയ്യുന്ന പ്രതിരോധ സംവിധാനങ്ങളുടെ പകർപ്പ് ഇന്ത്യയിൽ നടപ്പാക്കി. ഡൽ ഹിയിൽ പൗരത്വ സമരത്തിനെതിരേ ഉണ്ടായ കലാപത്തിൽ എൻ ഐ എയുടെ അതി നിർണ്ണായകമായ കണ്ടെത്തലുകൾ. പോപ്പുലർ ഫ്രണ്ടിന്റെ ഹമാസ് മോഡൽ ആക്രമണം അടങ്ങിയ റിപോർട്ട് വാർത്തയാക്കാതെ മുക്കി കേരളത്തിലെ സാറ്റലൈറ്റ് ചാനലുകളും പ്രിന്റ് മീഡിയകളും.

എൻ ഐ എയുടെ കണ്ടെത്തലിന്റെ ചുരുക്കം ഇങ്ങിനെ. സി എ എ വിരുദ്ധ പ്രക്ഷോഭത്തിൻ്റെ മറവിൽ 2020 ഫെബ്രുവരിയിൽ വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന കലാപം പോപ്പുലർ ഫ്രണ്ടിൻ്റെ ഹമാസ് മോഡൽ പരീക്ഷണമായിരുന്നു. ദില്ലിയിൽ കലാപം ഉണ്ടാക്കിയ തലകളും കൈകളും കേരളത്തിൽ നിന്നും ആയിരുന്നു. ഇതിനായി ആയുധങ്ങളും സ്ഫോടക വസ്തുക്കളും ബോംബ് നിർമ്മാണ വിദദ്ഗരേയും എത്തിച്ചത് കേരളത്തിൽ നിന്നും. ഇതിന്റെ ചുക്കാൻ എല്ലാം പോപ്പുലർ ഫ്രണ്ട് നേതാക്കളിൽ ആയിരുന്നു.

കലാപത്തിൽ 100ഓളം ഹിന്ദുക്കളേയാണ്‌ അന്ന് വധിച്ചത്. കലാപത്തിനായി ഫണ്ടും ആളുകളേയും കേരളത്തിൽ നിന്നും എത്തിച്ചു. കേരളത്തിൽ നിന്നുള്ള ഇപ്പോൾ ഹത്രാസ് ഭീകരാക്രമണ ഗൂഢാലോചന കേസിലെ പ്രതിയായ സിദ്ദിഖ് കാപ്പനും കെ പി കമാലും ആയിരുന്നു അന്ന് പോപ്പുലർ ഫ്രണ്ടിന്റെ വാർ റൂം നിയന്ത്രിച്ചത്.പിഎഫ്ഐ ത്രിലോക് പുരി വാർഡ് ചെയർമാൻ ഡാനിഷാണ് കേരളത്തിലെ നേതാക്കളിൽ നിന്നുള്ള നിർദേശങ്ങൾക്ക് അനുസൃതമായി ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയത്.യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സന്ദർശനത്തിനായി ഡൽഹി പൊലീസ് റിസർവ് പൊലീസ് മുഴുവൻ സെൻട്രൽ ഡൽഹിയിൽ വിന്യസിക്കപ്പെട്ടപ്പോഴാണ് പി എഫ് ഐ നിർദേശപ്രകാരം വടക്കു കിഴക്കൻ ഡൽഹിയിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്.

കലാപം ഉണ്ടാക്കാൻ ആഴ്ച്ചകൾക്ക് മുമ്പേ കിഴക്കൻ ദില്ലിയിൽ പോപ്പുലർ ഫ്രണ്ട് ഭീകരന്മാർ ഒരുക്കം നടത്തി. ഇവിടുത്തേ മുസ്ളീം വീടുകളുടെ ടെറസുകളിൽ ചെറിയ പില്ലറുകൾ പോലുള്ള 2 ഇരുമ്പ് കമ്പികൾ സ്ഥാപിച്ചു. ഈ 2 ഇരുമ്പ് കമ്പികളേ ബന്ധിപ്പിച്ച് വലിച്ചാൽ നീളുന്ന റബ്ബർ റിബണുകൾ കെട്ടുകയായിരുന്നു. വലിയ തെറ്റാലിയായി ഉപയോഗിക്കാൻ ആയിരുന്നു ഇത്.മുസ്‌ലിം വീടുകളുടെ ടെറസുകളിൽ പെട്രോൾ ബോംബുകൾ വർഷിക്കാനുള്ള ഹമാസ് മോഡൽ വൻ തെറ്റാടികൾ സജ്ജമാക്കി. ബിയർ കുപ്പികളിൽ പെട്രോൾ നിറച്ച് തുണിക്കഷണം കൊണ്ടടച്ചു പെട്രോൾ ബോംബാക്കി. തെറ്റാടിയിൽ നിന്നു തൊടുക്കും മുൻപ് തുണിയടപ്പിൽ തീ കത്തിച്ചു വിടും. തീ ബോംബുകളായി ഇതു ഹിന്ദു വീടുകളിലേക്കും വാഹനങ്ങളിലേക്കും പതിച്ചു. പരിഭ്രാന്തരായി ഓടിയ ഹിന്ദുക്കളെ അരിഞ്ഞു വീഴ്ത്താൻ പി എഫ് ഐ ഹിറ്റ് സ്ക്വാഡുകളും തയാറായി നിന്നു. നൂറോളം ഹിന്ദുക്കൾക്കാണ് കലാപത്തിൽ ജീവഹാനി ഉണ്ടായത്.

പെട്രോൾ ബോംബ് നിർമിക്കാനും തൊടുത്തു വിടാനും ഡൽഹിയിലെ പി എഫ് ഐ അക്രമി സംഘങ്ങൾക്കു പരിശീലനം നൽകിയത് മലയാളികളായ ബദറുദ്ദീനും ഫിറോസ് ഖാനുമാണ്.ഇവർ ഇപ്പോൾ എൻ ഐ എ അറസ്റ്റ് ചെയ്ത് ജയിലിൽ കഴിയുകയാണ്‌. പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലകരായ ബദറുദ്ദീനും ഫിറോസിനും ഒപ്പം ആയിരുന്നു സിദ്ദിഖ് കാപ്പനും കഴിഞ്ഞത്. അക്രമങ്ങൾക്കു നേതൃത്വം നൽകിയ ഡൽഹിയിലെ പോപ്പുലർ ഫ്രണ്ടു കാരുമായി സിദിഖ് കാപ്പൻ നിരന്തരം ബന്ധപ്പെട്ടതിൻ്റെ ഫോൺ രേഖകൾ യു പി പൊലീസ് ഹത്രാസ് കേസ് കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിരുന്നു.

ഡൽഹി പിഎഫ്ഐയിലെ മുഹമ്മദ് ഫൈസൽ, സജീദി ബിൻ സയ്യിദ്, മുഹമ്മദ് ഇലിയാസ്, അതികുർ റഹ്മാൻ, മസൂദ് എന്നിവരുമായി കാപ്പൻ നിരന്തരം ഫോണിലൂടെ കലാപ വിവരങ്ങൾ ശേഖരിച്ചു. ഇക്കാര്യങ്ങൾ അപ്പപ്പോൾ തന്നെ പി എഫ് ഐ ഉന്നത നേതാക്കളായ പി.കോയ, ഒ.എം.എ സലാം, അനീസ് അഹമ്മദ് തുടങ്ങിയവരെ അറിയിച്ചു.ഹിന്ദുക്കൾ സഞ്ചരിക്കുന്ന വാഹനങ്ങൾ, ഹിന്ദു കടകൾ,പോലീസ് സംഘം എന്നിവർക്കെതിരേ വീടുജൾക്ക് മുകളിൽ നിന്നും പെട്രോൾ ബോംബുകൾ തെറ്റാലിയിൽ തൊടുത്ത് വിടുകയായിരുന്നു. കലാപത്തിൽ ദില്ലി അന്തം വിട്ട് നിന്ന അവസരം. കലാപം അടിച്ചമർത്താൻ പോലീസിനു സാധിക്കാതെ വരുന്നു. പോലീസിനു കലാപകാരികളുടെ സ്ഥലത്തേക്ക് കയറാൻ ആകാതെ വരുന്നു. കാരണം പെട്രോൾ ബോംബുകൾ മൂലമായിരുന്നു.

പോപ്പുലർ ഫ്രണ്ട് ഈ കലാപത്തിൽ മുന്നേറിയപ്പോൾ അവരുടെ എല്ലാ കണക്കു കൂട്ടലും തെറ്റിച്ചത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ആയിരുന്നു. ദില്ലി പോലീസിനു ചെല്ലാം പറ്റാത്ത ഇടത്തേക്ക് അന്ന് അജിത് ഡോവൽ ഇടിച്ചു കയറുകയായിരുന്നു. കലാപ കാരികളുടെ സങ്കേതത്തിലേക്ക് അജിത് ഡോവലും സംഘവും നേരിട്ട് ഇരച്ച് കയറി. കൂടാതെ ഒപ്പം പൊലീസ് നടപടികളും ഹിന്ദു വിഭാഗത്തിൻ്റെ പ്രത്യാക്രമണവുമാണ് പി എഫ് ഐ കണക്കുകൂട്ടൽ തെറ്റിച്ചത്. തുടർന്ന് വടക്കുകിഴക്കൻ ഡൽഹിയിൽ നിന്നു മുസ്ലിങ്ങളുടെ കൂട്ടപ്പലായനം നടന്നു. തെറ്റാലിയിൽ ബോംബുകൾ സ്ഥാപിച്ച വീടുകൾ കണ്ടെത്തി തകർത്തു. ഇത്തരം മുസ്ളീങ്ങൾ എല്ലാം അന്ന് പാലായനം ചെയ്തു. കിഴക്കൻ ദില്ലി കലാപകാരികളേ തുരത്താൻ തിരിച്ച് ഹിന്ദു വിഭാഗത്തിന്റെ മറു കലാപം അരങ്ങേറുകയായിരുന്നു.

കലാപം നടക്കുമ്പോൾ തന്നെ ഡൽഹി പിഎഫ്ഐയിലെ മുഹമ്മദ് ഫൈസൽ, സജീദി ബിൻ സയ്യിദ്, മുഹമ്മദ് ഇലിയാസ്, അതികുർ റഹ്മാൻ, മസൂദ് എന്നിവരുമായി കാപ്പൻ നിരന്തരം ഫോണിലൂടെ കലാപ വിവരങ്ങൾ ശേഖരിച്ചു. ഇക്കാര്യങ്ങൾ അപ്പപ്പോൾ തന്നെ പി എഫ് ഐ ഉന്നത നേതാക്കളായ പി.കോയ, ഒ.എം.എ സലാം, അനീസ് അഹമ്മദ് തുടങ്ങിയവരെ അറിയിച്ചു.കലാപത്തിലെ ഫണ്ട് ഒഴുക്കിനെ കുറിച്ച് അന്വേഷണം ആരംഭിച്ചപ്പോൾ കെ.പി. കമാലും കാപ്പനും പരിഭ്രാന്തരായി. ഇക്കാര്യം അറിയിച്ച് കാപ്പൻ പിഎഫ്ഐ നേതാക്കൾക്ക് അയച്ച വാട്സാപ് സന്ദേശങ്ങൾ ഫോണിൻ്റെ ലാബ് പരിശോധനയിൽ കണ്ടെടുത്തു.

ഡൽഹി കലാപ കേസുകളിൽ ഉൾപ്പെട്ടവർക്ക് നിയമ സഹായം നൽകാനും പിഎഫ്ഐ കാപ്പനെ രംഗത്തിറക്കി. ഇതിനായി പി എഫ് ഐ പോഷക സംഘടനയായ എൻസിഎച്ച്ആർഒയുടെ കോ ഓർഡിനേറ്ററായി നിയമിച്ചു. നിയമ സഹായം കൊടുക്കാൻ നിയോഗിക്കപ്പെട്ട കാപ്പൻ ഹത്രാസ് കേസിൽ പ്രതിയായതോടെ പി എഫ് ഐയുടെ സ്ഥിരം വക്കീലായ കപിൽ സിബൽ ഉൾപ്പെടെ കോടതിയിലെത്തി.

ആരാണ്‌ കബിൽ സിബലിനു ഫീസ് നല്കിയത്. മിനുട്ടിനു ലക്ഷങ്ങളും ഒരു സിറ്റിങ്ങിനു 15 ലക്ഷവും ഫീസ് വാങ്ങുന്ന കബിൽ സിബൽ എങ്ങിനെ ഭീകരവാദ കേസ് പ്രതികൾക്ക് വേണ്ടി ഹാജരായി. ആരാണ്‌ ഫീസ് നല്കിയത്. ഇതെല്ലാം അന്വേഷണത്തിന്റെ പരിധിയിലാണ്‌. ദില്ലി കലാപം തന്നെ ആസൂത്രണം ചെയ്തത് പോപ്പുലർ ഫ്രണ്ടുകാർ കേരളത്തിൽ നിന്നും മഞ്ചേരിയിലെ ഗ്രീൻ വാലി ക്യാമ്പിൽ നിന്നും ആയിരുന്നു എന്നെല്ലാം എൻ ഐ എ പിന്നീട് കണ്ടെത്തുകയായിരുന്നു. തുടർന്നാണ്‌ രാജ്യ വ്യാപകമായി ഇനി ഒരു കലാപം ഇവർ ഉണ്ടാക്കാതിരിക്കാൻ ഉരുക്ക് മുഷ്ടിയുമായി നരേന്ദ്ര മോദിയും അജിത് ഡോവലും അമിത്ഷായും നിരോധനത്തിന്റെ വജ്രായുധം എടുത്തതും എല്ലാത്തിനെയും പിടിച്ച് അകത്തിട്ടതും.