ഗ്‌ളാമര്‍ സീന്‍ വന്നപ്പോള്‍ ഞാന്‍ കുനിഞ്ഞിരുന്നു, തമ്പുരാട്ടി ചിത്രത്തെ കുറിച്ച് പ്രമീള

മലയാളത്തില്‍ എഴുപതുകളിലും എണ്‍പതുകളിലും വലിയ തിരക്കുള്ള നായികയായിരുന്നു പ്രമീള. 250ല്‍ അധികം ചിത്രങ്ങളില്‍ പ്രമീള അഭിനയിച്ചിട്ടുണ്ട്. രവികുമാറിന്റെയും വിന്‍സന്റിന്റെയും രാഘവന്റെയും നായികയായി പ്രമീള തിളങ്ങി. തമ്പുരാട്ടി എന്ന് ചിത്രത്തില്‍ ഗ്ലാമര്‍ വേഷത്തില്‍ എത്തിയതോടെയാണ് താരം കൂടുതല്‍ ശ്രദ്ധ നേടുന്നത്. ഇപ്പോള്‍ തമ്പുരാട്ടിയിലെ ഗ്ലാമര്‍ വേഷത്തെ കുറിച്ച് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രമീള.

പ്രമീളയുടെ വാക്കുകള്‍ ഇങ്ങനെ, ‘തമ്പുരാട്ടി ഒരു ഗ്‌ളാമര്‍ ചിത്രമാണ്. ആ സിനിമയുടെ പ്രിവ്യു കാണാന്‍ അച്ഛനും അമ്മയും സഹോദരങ്ങളും വന്നിരുന്നു. അച്ഛന്റെ അടുത്ത സീറ്റിലാണ് ഞാന്‍ ഇരുന്നത്. ഗ്‌ളാമര്‍ സീന്‍ വന്നപ്പോള്‍ ഞാന്‍ കുനിഞ്ഞിരുന്നു. അപ്പോള്‍ എനിക്ക് വിഷമം തോന്നി. തമ്പുരാട്ടിയുടെ ലൊക്കേഷനില്‍ അച്ഛനും അമ്മയും വന്നില്ല. ഗ്‌ളാമര്‍ ചിത്രമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അരങ്ങേറ്റം സിനിമയുടെ ലൊക്കേഷനിലാണ് നടി ഉഷറാണിയെ പരിചയപ്പെടുന്നത്. വളരെ വേഗം ഉഷ എന്റെ നല്ല സുഹൃത്തായി. ഉഷയുടെ ഭര്‍ത്താവ് എന്‍. ശങ്കരന്‍നായരാണ് തമ്പുരാട്ടിയുടെ സംവിധായകന്‍. അവര്‍ കഥ പറഞ്ഞു. ആദ്യം ഞാന്‍ നിരസിച്ചു. പിന്നേ നിര്‍ബന്ധിച്ചു. അങ്ങനെയാണ് അഭിനയിക്കാന്‍ തീരുമാനിച്ചത്. കഥാപാത്രം നന്നാവാന്‍ കുറിച്ചു സെക്‌സിയായി അഭിനയിക്കണമെന്ന് ഉഷ അഭ്യര്‍ത്ഥിച്ചു.

ഞാന്‍ അതും അനുസരിച്ചു. നല്ല സിനിമയാണ് തമ്പുരാട്ടി. മികച്ച പ്രമേയം. ജീവിതം മുഴുവന്‍ കന്യകയായി ജീവിക്കുന്ന കഥാപാത്രം. സംഭവം, ഉത്പത്തി, താലപ്പൊലി, അംഗീകാരം, ഡ്രൈവര്‍ മദ്യപിച്ചിരുന്നു, വെടിക്കെട്ട് തുടങ്ങിയ സിനിമകളില്‍ നല്ല കഥാപാത്രങ്ങളായിരുന്നു. എന്നാല്‍ പ്രേക്ഷകര്‍ ആദ്യം ഓര്‍ക്കുന്നത് തമ്പുരാട്ടി എന്ന ചിത്രവും രാഗിണി തമ്പുരാട്ടി എന്ന കഥാപാത്രവുമാണ്. ഞാന്‍ അവര്‍ക്ക് തമ്പുരാട്ടി പ്രമീളയും. ‘തമ്പുരാട്ടി’യില്‍ അഭിനയിച്ചതില്‍ കുറ്റബോധമില്ല. എന്നാല്‍ ആ സിനിമയില്‍ ചില ബിറ്റ് സീനുകള്‍ തിയേറ്ററുകാര്‍ ഉള്‍പ്പെടുത്തിയതായി പിന്നീട് അറിഞ്ഞു.’