ആശുപത്രി വിട്ടാൽ ഇനിയും മണ്ടത്തരങ്ങൾ കാണിക്കരുതെന്ന് വാവ സുരേഷിനോട് ഡോക്ടർ

വാവ സുരേഷ് ജീവൻ പണയം വയ്ച്ചുള്ള പാമ്പ് പിടുത്തം മണ്ടത്തരം എന്ന് രൂക്ഷമായി വിമർശിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ. മനോജ് വെള്ളനാട്. വാവ സുരേഷ് തന്റെ മണ്ടത്തരങ്ങൾ ഇനിയെങ്കിലും തിരിച്ചറിയണമെന്നും ഡോക്ടർ ആവശ്യപ്പെടുന്നു. ലോകത്ത് എല്ലായിടത്തും പാമ്പ് പിടിക്കുന്നവർ ഉണ്ട്. അഡ്വഞ്ചർ ചാനലിലും, ദി പ്ളാനറ്റ് വേൾഡ് ചാനലിലും ഒക്കെ ഉള്ള പാമ്പ് പിടുത്തക്കാരോളം വരില്ല എന്നാലും വാവ സുരേഷ്. എന്നാൽ ലോകത്തേ മറ്റ് പാമ്പ് പിടുത്തക്കാരൊന്നും വിഷ പാമ്പിന്റെ കടി വാങ്ങാറില്ല. പാമ്പുകളുമായി ചങ്ങാത്തവും, സൗഹൃദവും ഒക്കെ കൂടുന്ന പാമ്പ് സ്നേഹികൾക്കും കടി കിട്ടാറില്ല. കാരണം അവരെല്ലാം സുരക്ഷിത മാർഗമാണ്‌ സ്വീകരിക്കുന്നത്. ശാസ്ത്രീയ വഴിയാണ്‌ ഉപയോഗിക്കുന്നത്. പാമ്പിന്റെ ബുദ്ധിയും ചിന്താ ശേഷിയും ഒന്നും തലച്ചോറും, ബുദ്ധിയും ഒക്കെയുള്ള മനുഷ്യനോളം വരില്ല. വന്യ ജീവിയായ പാമ്പ് ഏത് സമയത്തും കടിക്കാം. കോപിക്കാം. അതിനാൽ ഇനി ഒരു കടി കിട്ടാതെ വാവ സുരേഷ് സൂക്ഷിക്കണം എന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ. മനോജ് വെള്ളനാട്. വാവ സുരേഷ് തന്റെ മണ്ടത്തരങ്ങൾ ഇനിയെങ്കിലും തിരിച്ചറിയണമെന്നും ഡോക്ടർ ആവശ്യപ്പെടുന്നു.

വാവ സുരേഷിന്റെ പാമ്പ് പിടുത്തൽ അശാസ്ത്രീയമെന്നും അപകടകമെന്നും ഡോക്ടർ രൂക്ഷമായി വിമർശിക്കുകയാണ്‌. അപകറ്റകാരിയായ ജീവികളുമായി ഇടപെടുമ്പോൾ നല്ല കരുതലും സുരക്ഷ ഉറപ്പുവരുത്തുകയും ആവശ്യമാണ്‌ എന്നും ഡോക്ടർ പറയുന്നു.വാവ സുരേഷ് തന്റെ മണ്ടത്തരങ്ങൾ ഇനിയെങ്കിലും തിരിച്ചറിയണമെന്നും ഡോക്ടർ ആവശ്യപ്പെടുന്നു.മരണത്തിന്റെ പിടിയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട അനുഭവങ്ങൾ ആവോളം പങ്കുവയ്ക്കാനുണ്ടാകും വാവ സുരേഷിന്. എന്നാൽ അതൊന്നും വീര സാഹസികതയല്ല.

ഇനിയേലും അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനുള്ള മുന്നറിയിപ്പാണ്‌ എന്ന് വാവ സുരേഷ് മനസിലാക്കണം. വാവ സുരേഷിനെ സ്നേഹിക്കുന്ന എല്ലാവരും ഇതു തന്നെയാണ്‌ പറയുക. അപകടം ഇല്ലാതെ വാവ സുരേഷ് ഈ ജോലി ചെയ്യണം.ശാസ്ത്രീയമായ പാമ്പ് പിടിത്ത രീതിയാണ് വാവ സുരേഷ് അവലംബിക്കേണ്ടതെന്ന് ഡോക്ടര്‍ മനോജ് പറയുന്നു. തലനാരിഴയ്ക്കാണ് സുരേഷ് പലപ്പോഴും പല അപകടങ്ങളിൽ നിന്നും രക്ഷപ്പെട്ടു വരുന്നത്. എല്ലായ്പ്പോഴും അങ്ങനെ സംഭവിക്കണണെന്നില്ല. . ഇപ്പോഴത്തെ ആശുപത്രി വാസം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴെങ്കിലും വാവ സുരേഷ് തന്റെ മണ്ടത്തരങ്ങൾ തിരിച്ചറിയണമെന്നും ഇത്തിരി ബോധമുള്ള ആരെങ്കിലും അദ്ദേഹത്തെ അത് ബോധ്യപ്പെടുത്തണമെന്നും ഡോക്ടര്‍ മനോജ് കുറിക്കുന്നു. മുന്നറിയിപ്പിലൂടെ വാവ സുരേഷിനെ വ്യക്തിഹത്യയല്ല ചെയ്യുന്നതെന്നും അദ്ദേഹത്തിന്റെ പാമ്പ് പിടിത്ത രീതിയെ മാത്രമാണ് വിമർശിക്കുന്നതെന്നും ഡോക്ടർ മനോജ് പറയുന്നു.

ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്

വാവ സുരേഷ് പാമ്പ് പിടുത്തം നിർത്താൻപോകുന്നുവെന്ന് ഒരിക്കൽ പ്രഖ്യാപിച്ചതാണ്, കുറച്ച് മാസങ്ങൾക്കു മുമ്പ്. സോഷ്യൽ മീഡിയ വഴി തന്റെ പാമ്പുപിടിത്ത രീതിയെ പറ്റി വിമർശനങ്ങൾ വന്നപ്പോൾ നിർത്തിയേക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. പക്ഷേ, അതേ സോഷ്യൽ മീഡിയയിലെ ഫാൻസിന്റെ നിർബന്ധം കാരണം ഈ മരണക്കളി നിർത്തണ്ടാ എന്ന് ഉടനെ തന്നെ തീരുമാനിക്കുകയും ചെയ്തു.

അന്നേ പലരും അഭിപ്രായപ്പെട്ടതാണ്, തികച്ചും നിർഭാഗ്യകരമായ തീരുമാനമാണതെന്ന്. കാരണം, വാവ സുരേഷിന്റെ പാമ്പ് പിടിത്തം അശാസ്ത്രീയവും പാമ്പിനും വാവയ്ക്കും അവിടെ കൂടി നിൽക്കുന്ന മനുഷ്യർക്കും ജീവനുതന്നെ ഭീഷണിയും പാമ്പിന്റെ പ്രദർശനവും ട്രാൻസ്പോർട്ടേഷനും നിയമ വിരുദ്ധവുമാണ്.

അണലിയുടെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ നിന്നും വാവ സുരേഷ് ഇപ്പോൾ തിരിച്ചുവരുന്നുണ്ട്. പാമ്പു കടിയേറ്റ് നിശ്ചിത സമയത്തിനുള്ളിൽ കൃത്യമായ ചികിത്സ  ലഭ്യമാക്കിയാൽ നമുക്കൊരാളെ രക്ഷിക്കാം. അത് ശാസ്ത്രത്തിന്റെയും നമ്മുടെ ആരോഗ്യമേഖലയുടെയും നേട്ടമാണ്. ഇതെത്രാമത്തെ പ്രാവശ്യമാണ്, വാവ സുരേഷ് പാമ്പിൻ വിഷമേറ്റിട്ട് ശാസ്ത്രീയമായ ചികിത്സയിലൂടെ രക്ഷപ്പെടുന്നത്? അദ്ദേഹത്തെ കടിയേൽക്കുമ്പോൾ കൊണ്ടുപോയി രക്ഷിക്കാൻ മാത്രമുള്ളതല്ലാ ശസ്ത്രീയരീതികൾ. കടിയേൽക്കാതിരിക്കാനും കൂടിയാണ്. പക്ഷേ അതെന്താണെന്ന് നൂറുവട്ടം പറഞ്ഞാലും സുരേഷോ ഫാൻസോ അതുമാത്രം മനസിലാക്കില്ല.

∙ അപ്പോൾ വാവ സുരേഷ് പാമ്പ് പിടുത്തം നിർത്തണമെന്നാണോ?

അല്ല. അല്ലേയല്ലാ. വാവ സുരേഷ് ശാസ്ത്രീയമായ പാമ്പ് പിടിത്ത രീതി പരിശീലിച്ച് ഈ മേഖലയിൽ തുടരട്ടെ. പക്ഷേ, അദ്ദേഹം പാമ്പിന്റെ പ്രദർശനവും അതിനെ കയ്യിൽ പിടിച്ചുള്ള ഷോയും നിർത്തണം.

എന്താണീ ശാസ്ത്രീയമായ പാമ്പ് പിടിത്തം?

പാമ്പിനും ചുറ്റുമുള്ള മനുഷ്യർക്കും ഒരു പോലെ സുരക്ഷ ഉറപ്പുവരുത്തിയുള്ളതാണത്. അതിനായുള്ള ഹൂക്ക്, പൈപ്പ്, ബാഗ് ഒക്കെ ഉപയോഗിച്ചു വേണമത് ചെയ്യാൻ. ഇത്രയധികം വിമർശനങ്ങൾ ഉണ്ടായിട്ടും എന്തായിരിക്കും വാവ സുരേഷ് ശാസ്ത്രീയ രീതി പരിശീലിക്കാത്തത്?

വാവ സുരേഷിന്റെ പാമ്പ് പിടിത്തം ഒരു ചലച്ചിത്രം പോലെയാണ്. ബാഹുബലി പോലെ കണ്ടിരിക്കാം. ശാസ്ത്രീയ രീതിയിലുള്ള പാമ്പ് പിടിത്തം ഒരു സിനിമാ ഷൂട്ടിങ് കാണുന്ന പോലെ വിരസമാണ്. അവിടെ പാമ്പിനെ വച്ച് ഷോ കാണിക്കാനുള്ള ഓപ്‌ഷനില്ല. കാഴ്ചക്കാരന്റെ കൈയടി നേടാനവിടെ സ്കോപ്പില്ല. അല്ലാതൊരു കാരണവും കാണുന്നില്ല.

വാവ സുരേഷിനെ അനുകൂലിക്കുന്നവരെ ഫാൻസ് എന്ന് വിളിക്കുന്നതെന്തിനാണ്?എന്തിനെയും ലോജിക്കില്ലാതെ, വരും വരായ്കകളെ പറ്റി ആകുലതകളില്ലാതെ, ശരി തെറ്റുകൾ തിരിച്ചറിയാതെ അനുകൂലിക്കുന്നവരെ വിളിക്കുന്നതാണ് ഫാൻസ് എന്ന്. അതിവിടെ ആപ്റ്റാണ്. പാഞ്ഞുവരുന്ന ട്രെയിനിന് മുന്നിൽ കയറി നിൽക്കുന്നവന്റെ ‘ധൈര്യ’ത്തെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്ന മണ്ടന്മാർ.

∙ വാവ സുരേഷ് പാമ്പ് പിടിത്തം നിർത്തുമെന്ന് പറഞ്ഞപ്പോൾ ഫാൻസിന്റെ വാദങ്ങൾ എന്തായിരുന്നു? 1. വാവ പാമ്പു പിടിത്തം നിർത്തിയാൽ പിന്നാര് കേരളത്തിൽ പാമ്പിനെ പിടിക്കും? 2. നാളെ മുതൽ അദ്ദേഹത്തെ ശാസ്ത്രീയത പഠിപ്പിക്കാൻ നടന്നവർ പോയി പാമ്പ് പിടിക്കട്ടെ. കാണാല്ലോ. 3. വാവ സുരേഷിന് പത്മശ്രീ കൊടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴുള്ള അസൂയയാണ് എല്ലാർക്കും. 4. അയ്യോ സുരേഷേട്ടാ പോവല്ലേ..

∙ ഈ ഫാൻസിനോടൊരു ചോദ്യം

നാളെ ഒരു പാമ്പുകടിയേറ്റ് വാവ സുരേഷിന് അപകടം പറ്റിയാൽ, മറ്റന്നാൾ മുതൽ ആര് പാമ്പിനെ പിടിക്കും? ഒരു ഷോ കാണണം എന്ന ഉദ്ദേശമല്ലാതെ അയാളുടെയോ അയാൾക്കുചുറ്റും കാഴ്ച കാണാൻ നിൽക്കുന്നവരുടെയോ ജീവനെ നിങ്ങൾ അൽപ്പമെങ്കിലും വിലമതിക്കുന്നുണ്ടോ? എത്ര പ്രാവശ്യം അദ്ദേഹത്തിന് പാമ്പു കടിയേറ്റിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ? എല്ലായ്പ്പോഴും രക്ഷപ്പെടാൻ ചാൻസുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഒപ്പം ശാസ്ത്രീയമായി ഇത് ചെയ്യുന്നവർക്ക് കടിയേറ്റിട്ടുള്ള, കടിയേൽക്കാനുള്ള സാധ്യത കൂടി അന്വേഷിക്കണ്ടേ.

ഇങ്ങനെ എഴുതുന്നതുവഴി അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യുകയല്ലേ? എന്നു ചോദിക്കുന്നവരോട് ഇതാണ്‌ മറുപടി

അല്ല. അദ്ദേഹത്തിന്റെ പാമ്പു പിടിത്തരീതിയെ മാത്രമാണ് വിമർശിക്കുന്നത്. വ്യക്തിപരമായി അദ്ദേഹത്തോട് എന്ത് വിരോധം. അദ്ദേഹത്തോടല്ലാതെ, പാമ്പിനോട് കടിക്കരുതെന്ന് പറയാൻ പറ്റില്ലല്ലോ.∙ മേഖലയിൽ ഇത്രയും എക്സ്പീരിയൻസുള്ള ഒരാൾ ഇനിപ്പോയി ശാസ്ത്രീയത പഠിക്കണമെന്ന് പറയുന്നത് കഷ്ടമാണ്.ഒരു ഡ്രൈവറുണ്ട്. വണ്ടിയോടിക്കലിൽ 25 വർഷത്തെ എക്സ്പീരിയൻസുമുണ്ട്. ഫുട് പാത്തിലൂടെയും റെഡ് സിഗ്നലിലും വൺ വേയിലുമൊക്കെ ഓടിക്കാനാണ് പുള്ളിക്കിഷ്ടം. നിയമം പാലിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമേയല്ലാ. പത്ത് നൂറ് ആക്സിഡന്റിന്റെ സർട്ടിഫിക്കറ്റും കയ്യിലുണ്ട്. അദ്ദേഹത്തെ നിങ്ങളുടെ ഡ്രൈവറാക്കുമെങ്കിൽ വാവയും ജോലി തുടരണമെന്നു പറയാം.ഇപ്പോഴത്തെ ആശുപത്രി വാസം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴെങ്കിലും വാവ സുരേഷ് തന്റെ മണ്ടത്തരങ്ങൾ തിരിച്ചറിയണമെന്നും, അല്ലെങ്കിൽ ഇത്തിരി ബോധമുള്ള ആരെങ്കിലും അദ്ദേഹത്തെ അത് ബോധ്യപ്പെടുത്തണമെന്നും ആഗ്രഹിച്ചു പോകുന്നു