സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച തീരുമാനം റദ്ദാക്കാൻ ഗവര്‍ണര്‍ക്ക് വിസിയുടെ കത്ത് Kerala VC against Governor

കേരള സര്‍വ്വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമെന്നാണെന്നും തീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ചാൻസിലർ കൂടിയായ ഗവര്‍ണർക്ക് കീഴ് ജീവനക്കാരനായ കേരള വിസി മഹാദേവന്‍ പിള്ളയുടെ കത്ത്. കേരള സര്‍വ്വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമെന്നാണെന്നാണ് കേരള വിസി മഹാദേവന്‍ പിള്ള പറയുന്നത്. തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിസി ഗവര്‍ണര്‍ക്ക് കത്തയക്കുകയായിരുന്നു.

സെനറ്റ് യോഗത്തില്‍ നിന്നും വിട്ടുനിന്ന ചാന്‍സ്‌ലറുടെ നോമിനികളെയാണ് ശനിയാഴ്ച്ച ഗവര്‍ണര്‍ പിന്‍വലിക്കുന്നത്. ചാൻസിലർ കൂടിയായ ഗവര്‍ണറുടെ ഈ തീരുമാനം ചട്ടവിരുദ്ധമാണെന്നും അംഗീകരിക്കാനാകില്ലെന്നും വിസി കത്തില്‍ പറഞ്ഞിട്ടുണ്ട്. വിസി നിയമന സെര്‍ച്ച് കമ്മിറ്റിയിലേക്ക് അംഗത്തെ നിര്‍ദേശിക്കാനാണ് ചൊവ്വാഴ്ച സെനറ്റ് ചേര്‍ന്നത്. 91 അംഗങ്ങള്‍ ഉള്ള സെനറ്റില്‍ വിസി ഡോ. വിപി മഹാദേവന്‍ പിള്ളയുള്‍പ്പെടെ 13 പേര്‍ മാത്രമാണ് പങ്കെടുത്തിരുന്നത്.

ഗവര്‍ണർ പിന്‍വലിച്ച 15 സെനറ്റ് അംഗങ്ങളില്‍ അഞ്ച് പേര്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളാണ്. യോഗത്തില്‍ നിന്ന് വിട്ടുനിന്നതിനാലാണ് 15 പേരെ ഗവര്‍ണര്‍ പിന്‍വലിക്കുന്നത്. അടുത്ത മാസം നാലിന് സെനറ്റ് യോഗം ചേരാനിരിക്കെ ഗവര്‍ണറുടെ നടപടിയോട് സര്‍ക്കാര്‍ എങ്ങനെ പ്രതികരിക്കും എന്നതാണ് ആശയകുഴപ്പത്തിലായിരിക്കുന്നത്. അന്നും തീരുമാനമായില്ലെങ്കില്‍ ഗവര്‍ണ്ണര്‍ രൂപീകരിച്ച രണ്ടംഗ സെര്‍ച്ച് കമ്മിറ്റി പുതിയ വിസിയെ കണ്ടെത്താനുള്ള നടപടികളുമായി മുന്നോട്ടു പോകും. പുറത്താക്കപ്പെട്ട അംഗങ്ങള്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കം നടത്തുമ്പോൾ കോടതിയിൽ പോയാൽ തന്നെ നിയമോപദേശം തേടിയിട്ടുണ്ട്.