കൊട്ടാരക്കരയിൽ ഡോക്ടര്‍ വന്ദന ദാസ് എന്ന ഡോക്ടറേ എല്ലാവരും നോക്കി നില്ക്കേ പ്രതി കുത്തി കൊന്നപ്പോൾ പോലീസിന് സംഭവത്തിൽ ഗുരുത വീഴ്ച്ച എന്ന് ചൂണ്ടിക്കാട്ടുന്നു. ബോട്ട് മറിഞ്ഞാലും, അപകടം വന്നാലും, കൊല നടന്നാലും സർക്കാർ ഉദ്യോഗസ്ഥർ ആണ് കാരണക്കാർ എങ്കിൽ ഒരിക്കലും നടപടി ഉണ്ടാകുന്നില്ല. സർക്കാർ ഉദ്യോഗസ്ഥരുടെ വീഴ്ച്ചകൾക്ക് നടപടി ഇല്ലാത്ത മൂലം വീണ്ടും വീണ്ടും ദുരന്തങ്ങൾ അവരുടെ ജോലിയിലെ അശ്രദ്ധ മൂലം അനുദിനം ഉണ്ടാകുന്നു
ഇപ്പോൾ കൊട്ടാരക്കരയില്‍ ഡോക്ടര് വന്ദന ദാസിന്റെ മരണത്തിൽ പോലീസിന്റെ ഉത്തരവാദിത്വം അടിവരയിടുന്ന 4 ചോദ്യങ്ങളുമായി പൊതു പ്രവർത്തകൻ കൂടിയായ നിക്സൺ ജോൺ രംഗത്ത് വന്നു.എന്തുകൊണ്ട് ആക്രമമാരിയായ പ്രതിയേ കൈവിലങ്ങ് വയ്ച്ച് ആശുപത്രിയിൽ ഹാജരാക്കിയില്ല. കൊല കഴിഞ്ഞ് കൈകൾ കെട്ടി. എന്നാൽ അതിനു മുമ്പ് കൈകൾ ബന്ധിച്ചിരുന്നു എങ്കിൽ ഈ കൊല നടക്കുമായിരുന്നോ?
കുറിപ്പ് ഇങ്ങനെ
1. പ്രതിയെ വിലങ്ങു് വച്ചു് പരിശോധനയ്ക്കു് ഹാജരാക്കാഞ്ഞതു് എന്തുകൊണ്ടു് ?
2. പ്രതി ആക്രമണം തുടങ്ങിയപ്പോള്‍ ,പ്രതിക്കു് ഒപ്പം മറ്റു് രണ്ടു് ഡോക്ടര്‍ മാരെയും മുറിയില്‍ ഇട്ടു് പുറത്തുനിന്നും പൂട്ടിയതു് എന്തിനു് ?
3. ആക്രമണകാരിയായ ഒരു് പ്രതിയെ ചികിത്സയ്ക്കു് ഹാജരാക്കുമ്പോള്‍ പാലിക്കേണ്ടതായ മുന്‍ക്കരുതലുകള്‍ എന്തുകൊണ്ടു് എടുത്തില്ല?
4. ആശ്പത്രിയില്‍ വച്ചു് ഡോക്ടര്‍. വന്ദന ദാസ് ഉള്‍പ്പെടെയുള്ള 3 പേരെ പ്രതി കുത്തുകയും, മറ്റു് രണ്ടു് പേരെ പ്രതി അടിക്കുകയും ചെയ്തു്. അപ്പോള്‍ അത്ര കായികബലവും ശാരീരികക്ഷമതയും ഇല്ലാത്തവരാണോ കേരളാ പോലീസ് ?
ഇത്രയധികം ആക്രമണകാരിയും, മദ്യത്തിനും മയക്കുമരുന്നിനും അടിമയും ആയ ഒരു് ക്രിമിനല്‍ അധ്യാപകന്റെ വിദ്യാര്‍ത്ഥികളുടെ കാര്യം ആണു് കഷ്ടം.
ഏതായാലും ഡോക്ടര്‍ വന്ദനാ ദാസിന്റെ കൊലപാതകത്തിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വത്തില്‍ നിന്നും കേരളാ പോലീസിനു് ഒരിക്കലും ഒഴിഞ്ഞു് മാറാന്‍ ആവില്ല.ഇതു് നിയമവാഴ്ച്ചയുടെ പരാജയം തന്നെ.
ജയ് ഹിന്ദ്
കൊട്ടാരക്കരയില് ഡോക്ടര് വന്ദന ദാസിന്റെ മരണത്തിനു് ഉത്തരവാദി പോലീസ് തന്നെ…