രണ്ട് പെൺമക്കളെ ഉപേക്ഷിച്ച് യുവതി പോയത് മൂന്ന് തവണ കല്യാണം കഴിച്ച സ്കൂളിലെ കാമുകനായ യുവാവിനൊപ്പം

പതിനഞ്ചും പത്തും വയസുള്ള പെണ്‍കുട്ടികളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടിയ മുപ്പത്തിനാലുകാരയായ വീട്ടമ്മ അറസ്റ്റില്‍. കൊല്ലം കിളികൊല്ലൂര്‍ രാമാനുജ നഗര്‍ സ്വദേശിനി രജിത യാണ് പോലീസ് അറസ്റ്റ് ചെയ്തത്. സുധീഷാണ് കാമുകൻ. ഇരുവരും സ്കൂളിൽ വെച്ച് കാമുകി കാമുകന്മാരായിരുന്നു. കൂള്‍ ഡ്രിങ്ക്സ് വാങ്ങിവരാമെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ രജിത കാമുകനൊത്ത് പോവുകയായിരുന്നു.. ഇനി ഞാൻ വീട്ടിലേക്ക് വരില്ലെന്നും എന്നെ അന്വേഷിക്കേണ്ടെന്നും പറഞ്ഞ രജിത വീട്ടിലേക്ക് ഫോൺ വിളിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ കിളികൊല്ലൂര്‍ പൊലിസില്‍നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.

കാമുകനായ സുധീഷ് രണ്ട് തവണ വിവാഹം കഴിച്ചതാണ്.. അവരെ ഉപേക്ഷിച്ച് മൂന്നാമതൊരാളുടെ കൂടെ ജീവിക്കുമ്പോഴാണ് പഴയ കളിക്കൂട്ടുകാരിയായ രജിതയെ കാണുന്നത്. രജിതയെ അന്വേഷിച്ച് സുധീഷ് വീട്ടിലെത്താൻ തുടങ്ങിയതോടെ ഭർത്താവ് ബഹളം ഉണ്ടാക്കാൻ തുടങ്ങി. ഇരുവരും തമ്മില്‍ തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് രജിത കുട്ടികളുമായി സ്വന്തം വീട്ടിലേയ്ക്ക് പോയി. അവിടെയും സുധീഷ് എത്തിയതോടെ വീട്ടുകാര്‍ എതിര്‍ത്തു. ഇതോടെയാണ് മക്കളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോകാന്‍ രജിത തീരുമാനിച്ചത്.

കിളികൊല്ലൂര്‍ പൊലിസ് സ്റ്റേഷന്‍ നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ മാർച്ച ഒന്നിനുമുങ്ങിയ രജിതയും സുധീഷും പിടിയിലാകുന്നത്. മക്കളുടെയും ഭർത്താവിന്റെയും ഒപ്പം പോകാൻ താൽപ്പര്യമില്ലെന്നും സുധീഷിനൊപ്പം താമസിച്ചോളാമെന്നും രജിത പോലീസിനോട് പറഞ്ഞു.