തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും എംൽഎ സച്ചിൻ ദേവും വിവാഹിതരാകാൻ പോകുന്നു എന്ന് പ്രഖ്യാപിച്ചത് ഇന്ന് രാവിലെയാണ്. വിവാഹ തീയ്യതി തീരുമാനിച്ചിട്ടില്ല അതിനു മുന്നോടിയായി ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്റെവീട്ടുകാർ പറഞ്ഞു ഒരു മാസത്തിന് ശേഷമാവും വിവാഹം.രാജ്യത്തെ തന്നെ . ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യാ രാജേന്ദ്രൻ എങ്കിൽ കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എയാണ് സച്ചിൻ ദേവ് എന്നതാണ് ഇതിലെ മറ്റൊരു പ്രത്യേകത
ഇപ്പോൾ മേയർ ആര്യ രാജേന്ദ്രന്റെ ചില ചിത്രങ്ങൾ കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ. മേയറായതോടെ പഴ കാമുകനെ തേച്ചൊട്ടിച്ചു എന്ന് പോസ്റ്റുകളിൽ നിന്നും വ്യക്തമാണ്. ആര്യ രാജേന്ദ്രൻ ശരത്ത് എന്ന വ്യക്തിയുമായി പ്രണയത്തിൽ ആയിരുന്നു. മേയർ ആര്യ രാജേന്ദ്രനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. വിവാഹ വാർത്ത പുറത്തു വന്നതോടെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിന്നും പിൻവലിക്കപ്പെട്ടു, ഈ ശരത്ത് ആരാണെന്നന്വേഷണവും സോഷ്യൽ മീഡിയയിൽ ശക്തമാണ്.
അതേ സമയം ബാലസംഘം കാലം മുതലുള്ള ഇവരുടെ പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. ബാലസംഘം, എസ്എഫ്‌ഐ പ്രവർത്തന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു.സച്ചിൻ ദേവ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു ബാലുശ്ശേരിയിൽ നിന്ന് മത്സരിച്ച് വിജയിച്ചത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിൻദേവ്. നിലവിൽ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ്.കോഴിക്കോട് ഗവൺമെന്റ് ആർട്സ് കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കോഴിക്കോട് ലോ കോളേജിൽ നിന്നും നിയമ ബിരുദവും സച്ചിൻ ദേവ് നേടിയിട്ടുണ്ട്. 21 ാം വയസ്സിലാണ് ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയർ ആകുന്നത്. തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളേജിൽ വിദ്യാർഥിയായിരിക്കെയാണ് ആര്യ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ശ്രദ്ധ നേടിയത്. ബാല സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ് ആര്യ. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എയും, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറുമാണ് വിവാഹിതരാകുന്നത്.
കോഴിക്കോട് നെല്ലിക്കോട് സ്വദേശിയും മാതൃഭൂമി മുൻ ജീവനക്കാരൻ കാച്ചിലാട്ട് മണ്ണാരക്കൽ നന്ദകുമാറിന്റെയും മെഡി. കോളേജ് ഹൈസ്‌കൂൾ അധ്യാപിക എം ഷീജയുടെയും മകനാണ് സച്ചിൻ ദേവ്. ദേവഗിരി സാവിയോ എച്ച്‌എസ്‌എസിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. മെഡിക്കൽ കോളേജ് ക്യാമ്പസ് സ്‌കൂളിലായിരുന്നു പ്ലസ് ടു. മീഞ്ചന്ത ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദമെടുത്ത ശേഷം നിയമ പഠനത്തിനായി കോഴിക്കോട് ലോ കോളേജിൽ ചേർന്നു. 2019ൽ അഭിഭാഷകനായി എൻറോൾ ചെയ്‌തു.
എസ്‌എഫ്‌ഐ കോഴിക്കോട് സൗത്ത് ഏരിയാ സെക്രട്ടറി, പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ജില്ലാ സെക്രട്ടറിയായിരിക്കെയാണ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ബിരുദ പഠനകാലത്ത് കോളേജ് യൂണിയൻ ചെയർമാനുമായിരുന്നു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു സച്ചിൻ ദേവ് ബാലുശ്ശേരിയിൽ നിന്ന് മത്സരിച്ച് വിജയിച്ചത്. നിലവിൽ എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ്.