കേരളം നശിക്കാന്‍ കാരണം അയ്യപ്പ കോപം, എല്ലാത്തിനും കാരണം പിണറായി, പിസി ജോര്‍ജ് പറയുന്നു

കേരളത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം അയ്യപ്പ കോപമെന്ന് പിസി ജോര്‍ജ്. ശബരിമലയില്‍ തുണിയുടുപ്പിക്കാതെ പെണ്ണുങ്ങളെ കയറ്റാന്‍ പിണറായി ശ്രമിച്ചത് മുതലാണ് കേരളം തകര്‍ന്ന് തുടങ്ങിയത്. പിണറായി അധികാരത്തില്‍ എത്തുന്നതിന് മുമ്പ് യാതൊരു പ്രശ്‌നവുമില്ലായിരുന്നു എന്നും പിണറായി ഒന്ന് ഇറങ്ങി കൊടുക്കണമെന്നും പിസി ജോര്‍ജ് പറഞ്ഞു. മാത്രമല്ല മുല്ലപ്പെരിയാര്‍ ഉടന്‍ തകരുമെന്നും തകര്‍ന്നാല്‍ കേരളം കാണില്ലെന്നും അദ്ദേഹം കര്‍മ്മയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

പിസി ജോര്‍ജിന്റെ വാക്കുകള്‍ ഇങ്ങനെ, കേരളം തകര്‍ന്ന് തരിപ്പണമാകാന്‍ കാരണം അയ്യപ്പ കോപം. 2018 മുതലാണ് കേരളം തകരാന്‍ തുടങ്ങിയത്. ശബരിമല ശാസ്താവിന്റെ അടുത്തേക്ക് തുണിയുടുക്കാതെ പെണ്ണുങ്ങളെ കയറ്റാന്‍ പിണറായി തീരുമാനിച്ചതിന് ശേഷമാണ് കേരളത്തിന് ഈ കാണുന്ന തകര്‍ച്ചയുണ്ടാകാന്‍ തുടങ്ങിയത്. അയ്യപ്പ കോപമാണ് എല്ലാത്തിനും കാരണം. പിണറായി അധികാരത്തില്‍ എത്തുന്നതിന് മുമ്പ് യാതൊരു ഗതികേടുമുണ്ടായിരുന്നില്ല. അയാള്‍ ഒന്ന് ഇറങ്ങി കൊടുക്കട്ടെ. കേരളത്തില്‍ പിണറായിയുടെ ഏകാഥിപത്യമാണ് നിലനില്‍ക്കുന്നത്.

മുല്ലപ്പെരിയാര്‍ തകരും. ചെറിയൊരു ഭൂചലനം ഉണ്ടായാല്‍ മതി. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ കേരളം തകര്‍ന്ന് തരിപ്പണമാകും. സംസ്ഥാനമേ കാണില്ല. മുസ്ലീം സമൂഹം ഭക്ഷണം ഊതുന്ന ഒരു പതിവാണ്. മൂന്ന് വട്ടം അവര്‍ ഊതും. തുപ്പല്‍ വീഴുന്നുണ്ടോ എന്നറിയില്ല. അത് തെറ്റാണ്, ഭക്ഷണത്തില്‍ ഊതെണ്ട കാര്യമില്ല. ഊത്തും തുപ്പുമുള്ള ഹോട്ടലില്‍ കയറേണ്ടതില്ല, വേറെ ഹോട്ടലും കടയും ഉപയോഗിക്കണം. അത്തരം ഭക്ഷണം താത്പര്യമുള്ളവര്‍ ആ ഹോട്ടലില്‍ കയറട്ടെ, അല്ലാത്തവര്‍ മറ്റ് ഹോട്ടലില്‍ കയറണം. ഇതിന് ഒരു വഴക്കിന്റെ ആവശ്യമില്ല.

ഇന്ത്യയില്‍ ആകപ്പാടെ കമ്യൂണിസമുള്ളത് കേരളത്തിലാണ്. അത് കമ്യൂണിസം എന്നല്ല പിണറായിസം എന്ന് പറയണം. ചൈനയിലും റഷ്യയിലും ഇപ്പോള്‍ കമ്യൂണിസമില്ല. സ്വേച്ഛാതിപത്യം ഏകാധിപത്യം റൗഡിസം ആണ് കേരളത്തില്‍ നടക്കുന്നത്.

വീഡിയോ റിപ്പോര്‍ട്ട് കാണാം..