ശരീരവണ്ണത്തിന്റെ പേരില്‍ കുട്ടിക്കാലം മുതല്‍ കളിയാക്കലുകള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്, നടി രശ്മി ബോബന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രശ്മി ബോബന്‍. സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകരുടെ ഉള്ളില്‍ ഇടം പിടിച്ച നടി. ഇപ്പോള്‍ ശരീരവണ്ണത്തിന്റെ പേരില്‍ കളിയാക്കലുകള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് നടി. ബോഡി ഷെയ്മിങ് ശരിക്കും അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് താനെന്ന് നടി പറയുന്നു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് രശ്മി ഇക്കാര്യം വ്യക്തമാക്കിയത്.

ബോഡി ഷെയിമിങ് ശരിക്കും അനുഭവിച്ചിട്ടുള്ള വ്യക്തിയാണ്. ഇപ്പോള്‍ അതിനെക്കുറിച്ച് വിഷമിക്കാറേയില്ല, കാരണം എനിക്ക് അറിയാം ഞാന്‍ എന്താണെന്നും എന്തുകൊണ്ടാണെന്നും. ഒരു ചെവിയില്‍ കൂടി കേട്ട് മറ്റേ ചെവിയില്‍ കൂടി കളയും അത്രയേയുള്ളു. തീരെ മെലിഞ്ഞിരിക്കുന്ന ആള്‍ക്കാരെയും ആളുകള്‍ വെറുതെ വിടില്ല. അവര്‍ ഏത് മാനസിക അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് അവര്‍ക്കല്ലേ അറിയൂ, നമ്മള്‍ മുന്‍വിധികള്‍ മാറ്റി വയ്ക്കുക.- രശ്മി പറഞ്ഞു.

രശ്മിയുടെ വാക്കുകള്‍ ഇങ്ങനെ;

ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ത്തന്നെ ആളുകള്‍ ചോദിക്കുമായിരുന്നു മോള്‍ ഏതു കോളജിലാണെന്ന്. പൊതുവേ ആള്‍ക്കാര്‍ക്ക് ഒരു ധാരണയുണ്ട് ഭക്ഷണം ഒരുപാട് കഴിക്കുന്ന ആള്‍ക്കാര്‍ മാത്രമാണ് വണ്ണം വയ്ക്കുന്നതെന്ന്. വണ്ണം വയ്ക്കുന്നതിന് പല ഘടകങ്ങള്‍ ഉണ്ട് എന്ന കാര്യം പലരും ഓര്‍ക്കാറില്ല. മാനസിക സമ്മര്‍ദ്ദം, തൈറോയ്ഡ്, കഴിക്കുന്ന മരുന്നുകള്‍, ആരോഗ്യ പ്രശ്‌നങ്ങള്‍… ഏതു പ്രശ്‌നത്തിലൂടെ കടന്ന് പോകുന്ന വ്യക്തിയാണെന്നത് ചോദിക്കുന്നവര്‍ പലപ്പോഴും ശ്രദ്ധിക്കാറില്ല, അവരോട് പറഞ്ഞിട്ടും കാര്യമില്ല. ഞാനിപ്പോള്‍ അതിനെപ്പറ്റി വിഷമിക്കാറില്ല. പണ്ടൊക്കെ ഈ ചോദ്യങ്ങള്‍ വിഷമിപ്പിച്ചിരുന്നു, ബോഡി ഷെയിമിങ് ശരിക്കും അനുഭവിച്ചിട്ടുള്ള വ്യക്തിയാണ്. ഇപ്പോള്‍ അതിനെക്കുറിച്ച് വിഷമിക്കാറേയില്ല, കാരണം എനിക്ക് അറിയാം ഞാന്‍ എന്താണെന്നും എന്തുകൊണ്ടാണെന്നും.

 

ഒരു ചെവിയില്‍ കൂടി കേട്ട് മറ്റേ ചെവിയില്‍ കൂടി കളയും അത്രയേയുള്ളു. തീരെ മെലിഞ്ഞിരിക്കുന്ന ആള്‍ക്കാരെയും ആളുകള്‍ വെറുതെ വിടില്ല. അവര്‍ ഏത് മാനസിക അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് അവര്‍ക്കല്ലേ അറിയൂ, നമ്മള്‍ മുന്‍വിധികള്‍ മാറ്റി വയ്ക്കുക. ആരെക്കണ്ടാലും എന്തെങ്കിലുമൊക്കെ കുറ്റം കണ്ടുപിടിച്ചു പറയുന്ന അവസ്ഥയാണ് പൊതുവേ. മുടി ഉണ്ടെങ്കില്‍ കുഴപ്പം, ഇല്ലെങ്കില്‍ കുഴപ്പം. എന്താണ് കുഴപ്പമില്ലാത്തതെന്ന് മാത്രം മനസ്സിലാകുന്നില്ല. ആള്‍ക്കാരാരും അങ്ങോട്ടും ഇങ്ങോട്ടും സംതൃപ്തരല്ലെന്നാണ് തോന്നുന്നത്.