സ്വപ്ന സുരേഷ് പിണറായി വിജയന്റെ നിലനില്പ്പിനു വെല്ലുവിളി ആകുമോ…ചരിത്രത്തിന്റെ തനിയാവർത്തനം…പണ്ടും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു വിവാദ സോളാർ നായിക കേരളം ഇളക്കി മറിച്ചത്. ഒരു സ്ത്രീ മൂലമായിരുന്നു യു.ഡി.എഫ് മുൻ നിയമ സഭാ തിരഞ്ഞെടുപ്പിൽ തല കുത്തി വീണത്. സോളാർ സരിത വീഴ്ത്തിയത് മുഖ്യ പടനായകൻ ഉമ്മൻ ചാണ്ടി മുതൽ മുൻ കേന്ദ്ര മന്ത്രിമാർ വരെ. സ്ത്രീകൾ മൂലം കേരളം ഇളകി മറിയുകയാണ്. ഭരണകൂടങ്ങൾ പൊഴിഞ്ഞ് വീഴുന്നു. 2 കേസിലും പടനായകരെ തന്നെയാണ് വിവാദം വേട്ടയാടുന്നതും
കെ.സി വേണുഗോപാൽ പോലും മുമ്പ് മൽസര രംഗത്ത് നിന്നും ഓടി ഒളിച്ചു.
എന്നാൽ ഇതാ കാലം പിണറായി സർക്കാരിനു പാരയായി മറ്റൊരു സ്ത്രീയേ കൊണ്ടുവന്നു. സ്വപ്ന സുരേഷ്. 30 കിലോ സ്വർണ്ണം യു.എ.ഇയിൽ നിന്നും യു.എ.ഇ തിരുവന്തപുരം കോൺസുലേറ്റിന്റെ നയതന്ത്ര പെട്ടിയിൽ കയറ്റാൻ ഈ സ്ത്രീക്ക് കഴിഞ്ഞു എന്നത് ഇന്ത്യാ സർക്കാരിനേയും എൻ.ഐ.എ പോലും ഞെട്ടിപ്പിച്ചിരിക്കുന്നു. കേരളത്തിൽ ഒരു സ്വപ്ന സുരേഷ് എന്ന സ്ത്രീക്ക് ഇത്ര പവറോ. ഇത്ര പവർ വരണം എങ്കിൽ ആൾ ചില്ലറക്കാരിയല്ല. 30 കിലോ സ്വർണ്ണ കടത്ത് കേസിലെ പ്രതി ഇപ്പോൾ ഒളിവിൽ ഉള്ള സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ബന്ധം ഇപ്പോൾ ആരോപനമായി ഉയരുന്നു.
മുഖ്യമന്ത്രിയുമായി ഗൾഫിൽ ഉള്ള ചിത്രങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. ചിത്രങ്ങൾ ഒറ്റ നോട്ടത്തിൽ തന്നെ ഒറിജിനൽ എന്ന് തന്നെ വ്യക്തമാകുന്നു.
ഇനി ഈ ചിത്രങ്ങൾ വ്യാജം എന്ന് തോന്നുന്നു എങ്കിൽ അതും അന്വേഷിക്കേണ്ടതാണ്. ചിത്രങ്ങൾ സൂക്ഷ്മ പരിശോധനയിൽ ശരിയായതും ഒറിജിനൽ എന്ന് ബോധ്യപ്പെടുന്നതും ആണ്. ഗൾഫിലെ ഒരു നക്ഷ്ത്ര ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സഹായി ആയി അടുത്ത് തന്നെ നില്ക്കുന്നതും നടന്ന് നീങ്ങുന്നതും ആണ് ചിത്രത്തിൽ.
പിണറായി ഈ ചിത്രത്തിൽ എന്തോ സംസാരിക്കുന്നുണ്ട്. സ്വപ്ന പിണറായിയെ മുന്നോട്ട് നയിക്കുന്നു എന്നും കാണാം. മാത്രമല്ല പുറകിൽ നില്ക്കുന്ന ആൾ ചിരിക്കുന്നതും ചിത്രത്തിൽ കാണാം.
ദൃശ്യങ്ങളിൽ കാണുന്നത് യു.എ ഇ ഭരണാധികാരിയുടെ ചിത്രമാണ് ഹോട്ടൽ നടുവിൽ ഉള്ളത്. അതിനാൽ തന്നെ യു.എ.ഇയിൽ നടന്ന ചടങ്ങാണിതെന്നും വ്യക്തം. നിരവധി അറബികളും ഉണ്ട്. മാത്രമല്ല ഭക്ഷണം മേശപുറത്ത് വിളമ്പിയും വയ്ച്ചിരിക്കുന്നു.
ഇത്ര മാത്രം അടുപ്പം മുഖ്യമന്ത്രിയും കള്ളകടത്ത് കടത്ത്കാരിയും തമ്മിൽ ഉണ്ട് എന്നത് ഞെട്ടിപ്പിക്കുന്ന കാര്യം ആണ്. സ്വപ്ന വെറും ഒരു കള്ള കറ്റത്ത് കാരിയല്ല. ഇന്ത്യാ സർക്കാരിനു പോലും നാണക്കേടുണ്ടാക്കി, യു.എ.ഇ സർക്കാരിന്റെ നയ തന്ത്ര മേഖലയിൽ നുഴഞ്ഞ് കയറി ആ രാജ്യത്തിനും നാണക്കേട് ഉണ്ടാക്കി നയതന്ത്ര ബാഗേജിൽ സ്വർണ്ണം കേരളത്തിലേക്ക് കടത്തിയ കണ്ണിയാണ്. പ്രതിയാണ്. അതിനാൽ തന്നെ ബന്ധങ്ങൾ ഇവർക്ക് അത്യുന്നതമാണ്. യു.എ.ഇയിലും കേരളത്തിലും സ്വപ്നക്ക് ബ്വമ്പൻ സ്രാവുകളുമായാണ് ബന്ധം. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇത്ര അടുത്ത ബന്ധം തന്നെ കാര്യങ്ങളുടെ കിടപ്പ് സൂചിപ്പിക്കുന്നു. മുഖ്യമന്ത്രി സ്വപ്ന ലോകത്ത് എന്ന ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ പരാമർശവും ഇവിടെ ഓർക്കണം.
ഇതിനിടെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഐടി വകുപ്പ് ഉദ്യോഗസ്ഥയായിരുന്ന സ്വപ്ന സുരേഷിന്റെ ഫ്ലാറ്റിൽ റെയ്ഡ് നടന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് പിടിച്ചെടുത്തു.അമ്പലമുക്കിലെ ഫ്ലാറ്റിലാണ് കസ്റ്റംസ് പരിശോധന . സ്വപ്നയെ നിയമിച്ചത് തന്റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തന്റെ ഓഫീസിനെ കളങ്കപെടുത്താൻ കെ.സുരേന്ദ്രന്റെ നാവു കൊണ്ട് ആകില്ല എന്നും പറഞ്ഞു. ഏതു സാഹചര്യത്തിലാണ് നിയമനം നടത്തിയതെന്ന് പരിശോധിച്ചാൽ മനസിലാകും. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു.
അന്വേഷണത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ പിണറായി വിജയനെയും അദ്ദേഹത്തിന്റെ ഓഫീസ്, ഐ.ടി വകുപ്പ് സിക്രട്ടറി തുടങ്ങിയ ഉന്നതർ വരെ പരാമർശിക്കുന്ന ഈ വിവാദത്തിൽ ഇപ്പോൾ പിടിച്ചെടുക്കുന്ന രേഖകൾ എത്ര സുരക്ഷിതം എന്നു തന്നെ സംശയമുണ്ട്. സർക്കാർ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങൾ വരും. ഇപ്പോഴത്തേ റയ്ഡുകൾ ഭാവിയിൽ കേസിനെ എത്തരത്തിൽ ബാധിക്കും എന്നു തന്നെ കണ്ടറിയണം. അതിനാൽ തന്നെ റെയ്ഡിലും പിടിച്ചെടുന്ന സി.സി.ടി.വി ദൃശ്യങ്ങളിലും ആശ്വസിക്കാൻ വലിയ വകുപ്പുകൾ ഒന്നും ഇല്ല