കെ എസ് ചിത്രക്കൊപ്പം കേന്ദ്ര സർക്കാർ,ദില്ലിയിൽ നിന്നും എൻ.ഡി.എ നേതാവ് നുസ്രത്ത് ജഹാൻ പ്രതികരിക്കുന്നു,കേരളം എതിർക്കേണ്ടത് ചിത്ര ചേച്ചിയേ അല്ല…തീവ്രവാദികളേ ആയിരിക്കണം,പിറന്ന് വീണ മതത്തിൽ വിശ്വസിക്കുന്നതിനു കേരളത്തിൽ പ്രയാസമാകുന്നു. ഫാസിസത്തിരെ പറയുന്നവർ പ്രചരിപ്പിക്കുന്നത് ഫാസിസം തന്നെയല്ലെ.
കെഎസ് ചിത്രയ്ക്ക് അവർ ജനിച്ചുവളർന്ന മതത്തെ കുറിച്ചും അവരുടെ രാഷ്ട്രത്തെക്കുറിച്ചും സംസാരിക്കാനുള്ള അവകാശമില്ലെ. ഫാസിസത്തെ എതിർക്കുന്നവർ കാണിക്കുന്നതല്ലെ ശരിക്കും ഫാസിസം. ചിത്രയുടെ ഗാനങ്ങൾ എന്നും നമ്മുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. അവർ രാമ മന്ത്രം ജപിക്കണം പ്രാണ പ്രതിഷ്ഠയുടെ ദിവസം വിളക്ക് വെയ്ക്കണം എന്ന് പറഞ്ഞതിന്റെ പേരിൽ അവരെ അപമാനിക്കുന്നത് ശരിയാണോ.
കലാകാരൻമാർക്കും എഴുത്തുകാർക്കും അവരുടെ സ്വാതന്ത്രമില്ലെ. ഇന്ന് ഒരു സ്ത്രീയെ നിങ്ങൾ അപമാനിച്ചെങ്കിൽ നാളെ നിങ്ങൾ ഒരു പാട് സ്ത്രീകളെ അപമാനിക്കും. രാമന്റെ പേരു പറഞ്ഞതിന്റെ പേരിൽ ആരും പേടിച്ച് പോകേണ്ട ഒരു രാജ്യത്തിലല്ല ഇന്ന് ജീവിക്കുന്നത് നുസ്രത്ത് ജഹാൻ.