പെട്ടിമുടിയില്‍ ഓണത്തിനും നോവായി ഷണ്‍മുഖന്‍

ഉരുള്‍ പൊട്ടലില്‍ ആര്‍ത്തലച്ച് എത്തിയ വെള്ളത്തിലും ചെളിയിലും കല്ലുകളിലും അടിയിലായി പോയ പെട്ടിമുടിയിലെ ലയത്തിലെ ജീവനുകളില്‍ ചിലത് കണ്ടെത്താനായിട്ടില്ല.ഇപ്പോഴും പല കണ്ണീര്‍ കഴ്ചകള്‍ പെട്ടിമുടിയില്‍ നിന്നും കാണാം.അത്തരത്തില്‍ ഒന്നാണ് പെട്ടിമുടിയിലെ ഷണ്‍മുഖന്‍ എന്ന അച്ഛന്‍.ഇനിയും നാല് പേരെയാണ് പെട്ടിമുടിയില്‍ നിന്നും കണ്ടെത്താനുള്ളത്.ഇവരില്‍ ഒരാള്‍ ഷണ്‍മുഖന്റെ മകനാണ്.ജില്ലാഭരണകൂടം ഔദ്യോഗികമായി തിരച്ചില്‍ അവസാനിപ്പിച്ചു എങ്കിലും ഈ പിതാവ് ഇപ്പോഴും മകന് വേണ്ടിയുള്ള അന്വേഷണത്തിലാണ്.

പെട്ടിമുടിയിലെ ദുരന്തം ബാക്കി വെച്ചവരില്‍ ഒരാളാണ് ഷണ്‍മുഖനും.രണ്ട് ആണ്‍ മക്കളെളെയാണ് നഷ്ടമായത്.മൂത്ത മകന്റെ മതദേഹമാണ് കണ്ടെത്താനുള്ളത്.എല്ലാ ദിവസവും ദുരന്ത ഭൂമിയില്‍ നിന്നും പെട്ടിമുടിയാറിന്റെ തീരത്ത് കൂടി കിലോ മീറ്ററുകളോളം നടന്ന് തിരച്ചില്‍ നടത്തും.

കഴിഞ്ഞ വര്‍ഷത്തെ ഓണത്തിന് അവരുടെ വീട്ടില്‍ വലിയ ആഘോഷമായിരുന്നു.ഈ ഓണത്തിന് ആരോരും ഇല്ലാതായിരിക്കുകയാണ് ഷണ്‍മുഖത്തിന്.ദുരന്തത്തില്‍ ബാക്കി ആയവരെ ആശ്വസിപ്പിക്കാന്‍ പോലും ഇൗ ഓണക്കാലത്ത് ആരും തന്നെയില്ല.ജില്ല ഭരണകൂടം തിരച്ചില്‍ അവസാനിപ്പിച്ചെങ്കിലും ഇവര്‍ ഉറ്റവര്‍ക്കായുള്ള തിരച്ചില്‍ തുടര്‍ന്നുകൊണ്ടേ ഇരിക്കുകയാണ്.