ആശുപത്രിയില്‍ കോവിഡ് ബാധിച്ച് മരിച്ചു, രണ്ട് വര്‍ഷത്തിന് ശേഷം യുവാവ് വീട്ടില്‍ മടങ്ങിയെത്തി

ഭോപ്പാല്‍. കോവിഡ് ബാധിച്ച് മരിച്ച വ്യക്തി രണ്ട് വര്‍ഷത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തി. കമലേഷ് പട്ടീദാര്‍ എന്ന മധ്യപ്രദേശ് സ്വദേശിയാണ് രണ്ട് വര്‍ഷത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയത്. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കമലേഷ് പട്ടീദാര്‍ മരിച്ചുവെന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ എത്തി മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിച്ചു.

2021-ല്‍ കോവിഡിന്റെ രണ്ടം തരഗത്തിലായിരുന്നും സംഭവം. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം ഗ്രാമത്തില്‍ മടങ്ങിയെത്തിയ കമലേഷ് ആദ്യം എത്തിയത് ബന്ധുവിന്റെ വീട്ടിലായിരുന്നു. കമലേഷ് ഗുജറാത്തിലായിരുന്ന സമയത്താണ് കോവിഡ് ബാധിച്ചത്. രോഗം ബാധിച്ചതിനെതുടന്ന് ചികിത്സയിലിരിക്കെ മരിച്ചുവെന്നാണ് ബന്ധുക്കളെ ആശുപത്രിയില്‍ നിന്നും അറിയിച്ചത്.

തുടര്‍ന്ന് ബന്ധുക്കള്‍ ഗുജറാത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങി സംസ്‌കാരക്രിയകള്‍ നടത്തുകയായിരുന്നു. അതേസമയം മടങ്ങിയെത്തിയ കമലേഷ് ഇതുവരെ എന്താണ് സംഭവിച്ചതെന്ന് പറഞ്ഞിട്ടില്ല. തിരിച്ചെത്തിയപ്പോഴാണ് കമലേഷ് ജീവിച്ചിരിക്കുന്ന കാര്യം തങ്ങള്‍ അറിഞ്ഞതെന്ന് ബന്ധുക്കള്‍ പറയുന്നു. അതേസമയം പോലീസ് കമലേഷിനെ വിശദമായി ചോദ്യം ചെയ്യും.