20 കാരിയായ മോഡലിന് അവസരം നൽകാമെന്ന് പറഞ്ഞ് പീഡിപ്പിച്ചത് 4 തവണ,കൂടുതൽ വിവരങ്ങൾ പുറത്ത്

20 കാരിയായ മോഡലിന് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ സിനിമാ നിർമ്മാതാവ് ആൽവിൻ ആന്റണി എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായി. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആൽവിൻ ആന്റണിയോട് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. 2019 ജനുവരിയിൽ നഗറിലെ ഗസ്റ്റ്ഹൗസിൽ വിളിച്ചുവരുത്തി ആൽവിൻ ആന്റണി പീഡിപ്പിച്ചെന്നാണ് പരാതി. അതിനു ശേഷം പിന്നീട് മൂന്നു തവണകൂടി പീഡനത്തിനിരയാക്കിയെന്നും പരാതിയിലുണ്ട്. മോഡലിങ് രംഗത്ത് പ്രവർത്തിക്കുന്നയാളാണ് ഇരുപതുകാരിയായ പരാതിക്കാരി.

ഒളിവിലായിരുന്ന ഇയാളുടെ ഫോൺ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലായിരുന്നു. ശനിയാഴ്ച്ചയാണ് ആൽവിൻ ആൻറണിക്കെതിരെ 20 കാരിയായ മോഡൽ പൊലീസിൽ പരാതി നൽകിയത്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് 4 തവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി. 2019 ജനുവരിയിലാണ് ആദ്യമായി പീഡിപ്പിച്ചതെന്നും പിന്നീട് 3 തവണ കൂടി താൻ പീഡനത്തിന് ഇരയായെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. എറണാകുളം പനമ്പള്ളി നഗറിലെ ആൽവിൻ ആന്റണിയുടെ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തിയ ശേഷമായിരുന്നു സംഭവം.

ആൽവിൻ തന്നെ വീണ്ടും സമീപിച്ചപ്പോഴാണ് പരാതി നൽകിയതെന്നും യുവതി വ്യക്തമാക്കിയിരുന്നു. പരാതി ലഭിച്ചയുടൻ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചു. പനമ്പള്ളി നഗറിലെ വീട്ടിലും ഗസ്റ്റ് ഹൗസിലും പൊലീസ് എത്തിയെങ്കിലും ആൽവിനെ കണ്ടെത്താനായില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലായിരുന്നു. ഓം ശാന്തി ഓശാന, ഒരു സെക്കന്റ് ക്ലാസ് യാത്ര, തുടങ്ങീ നിരവധി സിനിമകളുടെ നിർമ്മാതാവാണ് ആൽവിൻ ആൻറണി.