കർമ്മ ന്യൂസ് റിപോർട്ടർ കേരളത്തിലെ ചുവന്ന തെരുവുകളിലൂടെ

കേരളത്തിലെ കൊട്ടാരക്കരയിലെ ചുവന്ന തെരുവുകളിലൂടെ യാത്ര നടത്തി കർ ന്യൂസ് റിപോർട്ടർ വേശ്യമാരോടെ ചോദിച്ചത് വൈറലാകുന്നു. കൊട്ടാരക്കരയിൽ എട്ടൊമ്പത് പേരാണ് ഈ ജോലി കൊണ്ട് മാത്രം ജീവിക്കുന്നതെന്ന് കർമ ന്യൂസ് റിപ്പോർട്ടറോട് ഒരാൾ തുറന്നുപറയുന്നു. നേരത്തെ ആളുകൾ അധികം ഉണ്ടായിരുന്നെങ്കിലും അവരെല്ലാം അവരുടെ സ്റ്റേറ്റുകളിലേക്ക് തിരികെ പ്പോവുകയായിരുന്നു. ഒരു ലൈം​ഗിക തൊഴിലാളിയോട് റെയ്റ്റ് എത്രയാണെന്ന് ചോദിക്കുമ്പോൾ 5000 രൂപയാണ് തങ്ങളുടെ റെയ്റ്റെന്നും റൂമിന്റെ വാടക വരുന്നവർ കൊടുക്കണമെന്നും യുവതി പറയുന്നു. റേറ്റ് അഡ്ജസ്റ്റ്മെന്റിന് തയ്യാറല്ലെന്നും ചേട്ടൻ പെട്ടന്നുവന്നില്ലെങ്കിൽ വേറെ ആളാകുമെന്നും യുവതി തുറന്നു പറയുന്നു

പ്രധാനമായും മരുന്നിനുവേണ്ടിയാണ് ഈ ജോലി ചെയ്യുന്നത്. ഭക്ഷണവും പാർപ്പിടവും പ്രധാനപ്പെട്ടതാണ്. മുഖ്യമന്ത്രി തരുന്ന കിറ്റിലെ കടലയും പയറും കൊണ്ട് മാത്രം നമുക്ക് ജീവിക്കാൻ കഴിയില്ലല്ലോ, സെക്സിനടുള്ള താൽപ്പര്യം കൊണ്ടല്ല. ജീവിക്കാൻ വേണ്ടി മാത്രമാണ് ഇതിനായി ഇറങ്ങി തിരിച്ചിരിക്കുന്നത്. ഈ കോവിഡ് കാലഘട്ടത്തിൽ ഞങ്ങളുടെ കയ്യിൽ ആകെ സുരക്ഷിതത്വമായി മാസ്ക്കും സാനിറ്റൈസറും മാത്രമേയുള്ളൂ. അല്ലാതെയൊന്നും ഞങ്ങളുടെ കയ്യിൽ ഇല്ല സർക്കാർ ഞങ്ങളെ സഹായിക്കണമെന്ന് മാത്രമേ പറയാനൊള്ളൂവെന്നും കർമ ന്യൂസ് റിപ്പോർട്ടറോട് പറഞ്ഞു

വീഡിയോയുടെ പൂർണ്ണരൂപം